ന്യൂഡൽഹി: മോശം ഭക്ഷണത്തെപ്പറ്റി പരാതിപ്പെട്ടതിനെത്തുടർന്ന് സൈന്യത്തിൽനിന്നും പുറത്താക്കപ്പെട്ട ബിഎസ്എഫ് ജവാന്റെ മകൻ ആത്മഹത്യചെയ്ത നിലയിൽ തേജ് ബഹദൂർ യാദവിന്റെ മകൻ രോഹിത് (22)നെയാണ് ഹരിയാനയിലെ റിവാരിയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കൈയ്യിൽ തോക്കുപിടിച്ച നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. രോഹിത് ആത്മഹത്യചെയ്ത വിവരം വീട്ടുകാർ വിളിച്ചറിയിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. "രോഹിത്ത് ആത്മഹത്യചെയ്തതായി ഫോണിലാണ് ഞങ്ങൾക്ക് വിവരം ലഭിച്ചത്. മുറിയുടെ വാതിൽ അകത്തുനിന്നും കുറ്റിയിട്ട നിലയിലായിരുന്നു. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കൈത്തോക്ക് രോഹിത്തിന്റെ കയ്യിലുണ്ടായിരുന്നു". പോലീസ് പറഞ്ഞു.
തേജ് ബഹദൂർ യാദവ് കുംഭമേള നടക്കുന്ന ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ പോയതായിരുന്നു. അദ്ദേഹത്തെ തങ്ങൾ വിവരമറിയിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
സൈനികർക്ക് ലഭിക്കുന്ന മോശം ഭക്ഷണത്തെക്കുറിച്ച് വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരിൽ 2017ൽ തേജ് ബഹദൂർ യാദവിനെ കോർട്ട് മാർഷ്യലിന് വിദേയമാക്കിയിരുന്നു. "വെള്ളം നീട്ടിയ പരിപ്പുകറിയും കരിഞ്ഞ ചപ്പാത്തിയുമാണ് തങ്ങൾക്ക് ലഭിക്കുന്നത്" എന്നായിരുന്നു തേജ് ബഹദൂർ യാദവിന്റെ പരാതി. വീഡിയോ വൈറലായതിനെത്തുടർന്ന് ആഭ്യന്തരമന്ത്രാലയം വിഷയത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടിരുന്നു. പ്രധാനമന്ത്രി സൈന്യത്തോട് റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ തേജ് ബഹദൂർ യാദവിന്റെ പരാതി അടിസ്ഥാനമില്ലാത്തതാണെന്നാരോപിച്ച് അദ്ദേഹത്തെ സൈന്യത്തിൽനിന്നും പുറത്താക്കി. തന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ അധികാരികൾ അന്വേഷണം നടത്തിയില്ലെന്ന് തേജ് ബഹദൂർ പറഞ്ഞിരുന്നു.
തേജ് ബഹദൂർ യാദവ് കുംഭമേള നടക്കുന്ന ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ പോയതായിരുന്നു. അദ്ദേഹത്തെ തങ്ങൾ വിവരമറിയിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
സൈനികർക്ക് ലഭിക്കുന്ന മോശം ഭക്ഷണത്തെക്കുറിച്ച് വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരിൽ 2017ൽ തേജ് ബഹദൂർ യാദവിനെ കോർട്ട് മാർഷ്യലിന് വിദേയമാക്കിയിരുന്നു. "വെള്ളം നീട്ടിയ പരിപ്പുകറിയും കരിഞ്ഞ ചപ്പാത്തിയുമാണ് തങ്ങൾക്ക് ലഭിക്കുന്നത്" എന്നായിരുന്നു തേജ് ബഹദൂർ യാദവിന്റെ പരാതി. വീഡിയോ വൈറലായതിനെത്തുടർന്ന് ആഭ്യന്തരമന്ത്രാലയം വിഷയത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടിരുന്നു. പ്രധാനമന്ത്രി സൈന്യത്തോട് റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ തേജ് ബഹദൂർ യാദവിന്റെ പരാതി അടിസ്ഥാനമില്ലാത്തതാണെന്നാരോപിച്ച് അദ്ദേഹത്തെ സൈന്യത്തിൽനിന്നും പുറത്താക്കി. തന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ അധികാരികൾ അന്വേഷണം നടത്തിയില്ലെന്ന് തേജ് ബഹദൂർ പറഞ്ഞിരുന്നു.