ന്യൂഡൽഹി: ശബരിമലയിൽ യുവതികള്‍ പ്രവേശിച്ചതിനെതിരെയുള്ള പ്രതിഷേധം പാര്‍ലമെന്‍റിലേയ്ക്കും പടര്‍ത്താനുള്ള കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരുടെ ശ്രമത്തിന് തടയിട്ട് സോണിയ ഗാന്ധി. കേരളത്തിൽ നിന്നുള്ള എംപിമാര്‍ ശബരിമല വിഷയത്തിൽ പ്രതിഷേധദിനം ആചരിക്കുന്നതിനായി ബുധനാഴ്ച കറുത്ത റിബ്ബൺ വിതരണം ചെയ്തു. എന്നാൽ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട സോണിയ ഗാന്ധി ഈ നീക്കം തടയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കറുത്ത റിബ്ബൺ വിതരണം ചെയ്യുന്നത് എന്തിനാണെന്ന് സോണിയ ഗാന്ധി കേരള എംപിമാരോട് അന്വേഷിച്ചപ്പോഴാണ് ശബരിമലയിൽ യുവതികള്‍ പ്രവേശിച്ചതിലുള്ള പ്രതിഷേധമാണെന്ന് മനസ്സിലായത്. എന്നാൽ നീക്കം തടഞ്ഞ സോണിയ ലിംഗസമത്വത്തിനും സ്ത്രീസ്വാതന്ത്ര്യത്തിനും ഒപ്പമാണ് കോൺഗ്രസ് എന്ന് വ്യക്തമാക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ശബരിമലയിലെ യുവതീപ്രവേശനത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് കോൺഗ്രസ് ദേശീയനേതൃത്വത്തിന്‍റേത്. യുവതീപ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ വിധിയെ സ്വാഗതം ചെയ്ത് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. സമാനമായ നിലപാടാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സ്വീകരിച്ചത്.
എന്നാൽ ശബരിമല വിഷയത്തിൽ യുവതീപ്രവേശനത്തെ എതിര്‍ക്കുന്ന നിലപാടായിരുന്നു കേരളത്തിൽ കോൺഗ്രസ് സ്വീകരിച്ചത്. ഇതിന്‍റെ ഭാഗമായാണ് പാര്‍ലമെന്‍റിൽ കറുത്ത റിബ്ബൺ വിതരണം ചെയ്തതും.
അതേസമയം കൊടിക്കുന്നിൽ സുരേഷം എംപി രംഗത്തെത്തി. ശബരിമല വിഷയത്തിൽ എംപിമാരെ ശാസിച്ചിട്ടില്ലെന്നും വിഷയത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്‍റെയും പ്രാദേശിക നേതൃത്വത്തിന്‍റെയും നിലപാടുകള്‍ വ്യക്തമാണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
ശബരിമലയിലെ യുവതീപ്രവേശനത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് കോൺഗ്രസ് ദേശീയനേതൃത്വത്തിന്‍റേത്. യുവതീപ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ വിധിയെ സ്വാഗതം ചെയ്ത് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. സമാനമായ നിലപാടാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സ്വീകരിച്ചത്.
എന്നാൽ ശബരിമല വിഷയത്തിൽ യുവതീപ്രവേശനത്തെ എതിര്‍ക്കുന്ന നിലപാടായിരുന്നു കേരളത്തിൽ കോൺഗ്രസ് സ്വീകരിച്ചത്. ഇതിന്‍റെ ഭാഗമായാണ് പാര്‍ലമെന്‍റിൽ കറുത്ത റിബ്ബൺ വിതരണം ചെയ്തതും.
അതേസമയം കൊടിക്കുന്നിൽ സുരേഷം എംപി രംഗത്തെത്തി. ശബരിമല വിഷയത്തിൽ എംപിമാരെ ശാസിച്ചിട്ടില്ലെന്നും വിഷയത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്‍റെയും പ്രാദേശിക നേതൃത്വത്തിന്‍റെയും നിലപാടുകള്‍ വ്യക്തമാണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.