ആപ്പ്ജില്ല

അഖിലേഷ് എന്തുകൊണ്ട് കർഹാൽ തെരഞ്ഞെടുത്തു; എന്താണ് ഈ മണ്ഡലത്തിൻ്റെ പ്രത്യേകത?

യാദവ് മെയിൻപുരി ജില്ലയിലെ കർഹാൽ മണ്ഡലത്തിൽ നിന്നാണ് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് മത്സരിക്കുന്നത്. എസ്പിയുടെ സുരക്ഷിതമായ മണ്ഡലമാണ് കർഹാർ മണ്ഡലം

Samayam Malayalam 20 Jan 2022, 9:02 pm

ഹൈലൈറ്റ്:

  • ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്.
  • അഖിലേഷ് യാദവ് തെരഞ്ഞെടുപ്പിൽ മത്സരിക്കും.
  • കർഹാൽ മണ്ഡലത്തിൽ നിന്നാണ് അഖിലേഷ് ജനവിധി തേടുക.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam അഖിലേഷ് യാദവ്. Photo: ANI
അഖിലേഷ് യാദവ്. Photo: ANI
ലഖ്നൗ: നിർണായക ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ആദ്യമായിട്ടാണ് അഖിലേഷ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മത്സരിക്കാനുള്ള അഖിലേഷിൻ്റെ ഔദ്യോഗിക തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് എസ്പി അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംസ്ഥാനത്ത് 62 പേര്‍ക്ക് കൂടി ഒമിക്രോണ്‍; 8 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
യാദവ് മെയിൻപുരി ജില്ലയിലെ കർഹാൽ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. മെയിൻപുരി സദർ, ചിബ്രമാവു, ഗോപാൽപുർ, ഗുന്നൗർ എന്നീ മണ്ഡലങ്ങളിൽ അഖിലേഷിൻ്റെ പേരു ഉയർന്നു കേട്ടിരുന്നു. ആഴ്ചകൾ നീണ്ട അനിശ്ചിത്വങ്ങൾക്ക് ഒടുവിലാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനം അഖിലേഷിൻ്റെ ഭാഗത്ത് നിന്നുമുണ്ടായത്.

മുഖ്യമന്ത്രി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മത്സരിച്ചേക്കില്ലെന്ന വാർത്തകൾ പുറത്തുവന്നെങ്കിലും ബിജെപി ദേശീയ നേതൃത്വത്തിൻ്റെ ഇടപെടലോടെ സ്വന്തം ശക്തി കേന്ദ്രമായ ഗൊരഖ്പൂരുൽ നിന്ന് മത്സരിക്കാൻ യോഗി തീരുമാനിച്ചിരുന്നു. ഇതോടെയാണ് ബിജെപിയുടെ മുഖ്യ എതിരാളിയും എസ്പിയുടെ അധ്യക്ഷൻ കൂടിയായ അഖിലേഷ് യുപി തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ തീരുമാനിച്ചത്.

ശക്തമായ തെരഞ്ഞെടുപ്പ് മത്സരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അഖിലേഷ് യാദവ് മത്സരിക്കാൻ തെരഞ്ഞെടുത്തത് എസ്പിയുടെ സുരക്ഷിതമായ മണ്ഡലത്തിലാണെന്ന ആരോപണം ഉയർന്നു കഴിഞ്ഞു. മെയിൻപുരിയിലെ കർഹാൽ മണ്ഡലം എസ്പിയുടെ കോട്ടയാണ്. മെയിൻപുരി ലോക്സഭാ മണ്ഡലം മുലായം സിംഗ് യാദവ് പല വട്ടം വിജയിച്ച് ലോക്സഭയിലേക്ക് പോയ ഇടം കൂടിയാണ്. 1993 മുതൽ രണ്ട് വട്ടമൊഴിച്ചാൽ ബാക്കിയെല്ലാം തെരഞ്ഞെടുപ്പുകളിലും എസ്പി സ്ഥാനാർഥിയെ തെരഞ്ഞെടുത്ത മണ്ഡലമാണ് കർഹാൽ. 2002, 2007 വർഷങ്ങളിൽ ഇവിടെ നിന്ന് ജയിച്ചത് ബിജെപിയാണ്. നിലവിൽ എസ്പി നേതാവായ സൊബാരൻ യാദവാണ് ഇവിടത്തെ എംഎൽഎ.

പരീക്കറുടെ മകന് ഇത്തവണയും സീറ്റ് നൽകാതെ ബിജെപി; ഉത്പലിനെ പരിഹസിച്ച് ഫഡ്‌നാവിസ്, ആം ആദ്മിയിലേക്ക് ക്ഷണിച്ച് കെജ്രിവാൾ
മണ്ഡലത്തിലെ ജനങ്ങളുമായി സംസാരിച്ചതിന് ശേഷം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം തീരുമാനിക്കുമെന്ന് അഖിലേഷ് യാദവ് ബുധനാഴ്ച പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ഭരണകക്ഷിയായ ബിജെപി, അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടി, കോൺഗ്രസ്, മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി എന്നിവ തമ്മിലുള്ള പോരാട്ടത്തിനാണ് ഇത്തവണ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കുന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൊരഖ്പുർ അർബനിൽ നിന്നാണ് ജനവിധി തേടുന്നത്. ആസാദ് സമാജ് വാദി പാർട്ടി നേതാവ് ചന്ദ്ര ശേഖർ ആസാദ് ആണ് ഇവിടെ മത്സരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്