ഇന്ത്യക്കാരുടെ തല താഴുന്ന ഒരു പ്രവർത്തിയും ചെയ്തിട്ടില്ല: നരേന്ദ്ര മോദി
കഴിഞ്ഞ എട്ട് വർഷത്തിനിടെ രാഷ്ട്രത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിക്കേണ്ട ഒരു അവസരവും പാഴാക്കിയിട്ടില്ല. മഹാത്മാഗാന്ധിയും സർദാർ വല്ലഭായ് പട്ടേലുമൊക്കെ സ്വപ്നം കണ്ടതുപോലെയുള്ള ഇന്ത്യ നിർമ്മിക്കുന്നതിനു വേണ്ടിയാണ് പ്രവർത്തിച്ചത്- നരേന്ദ്ര മോദി പറയുന്നു.
Samayam Malayalam 28 May 2022, 7:43 pm
ഹൈലൈറ്റ്:
- ഒരു പൗരനും തലതാഴ്ത്തേണ്ടി വന്നിട്ടില്ല
- രാജ്കോട്ടിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി
- പാവപ്പെട്ട ജനങ്ങൾക്കായി നിരവധി പദ്ധതികൾ നടപ്പാക്കി
രാജ്കോട്ട്: കഴിഞ്ഞ ഏട്ട് വർഷത്തിനിടെ രാജ്യത്തെ ഒരു പൗരന്റെയും തല താഴുന്ന ഒരു പ്രവർത്തിയും തന്റെ ഭാഗത്തു നിന്നും ഉണ്ടാവുകയോ മറ്റുള്ളവരെ അതിന് അനുവദിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ വളർച്ചയ്ക്കു വേണ്ടി പ്രവർത്തിക്കേണ്ട ഒരു അവസരവും പാഴാക്കേണ്ടി വന്നിട്ടില്ല. രാജ്കോട്ട് ജില്ലയിൽ ഒരു ആശുപത്രി ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
"കഴിഞ്ഞ എട്ട് വർഷത്തിനിടെ രാഷ്ട്രത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിക്കേണ്ട ഒരു അവസരവും പാഴാക്കിയിട്ടില്ല. നിങ്ങൾക്കോ ഇന്ത്യയിലെ ഒരു പൗരനോ തലതാഴ്ത്തി നിൽക്കേണ്ട പ്രവർത്തി എന്റെ ഭാഗത്തു നിന്നോ മറ്റുള്ളവരുടെ ഭാഗത്തു നിന്നും ഉണ്ടാകാൻ അനുവദിക്കുകയോ ചെയ്തിട്ടില്ല." നരേന്ദ്ര മോദി പറഞ്ഞു.
മഹാത്മാഗാന്ധിയും സർദാർ വല്ലഭായ് പട്ടേലുമൊക്കെ സ്വപ്നം കണ്ടതുപോലെയുള്ള ഇന്ത്യ നിർമ്മിക്കുന്നതിനു വേണ്ടിയാണ് പ്രവർത്തിച്ചത്. പാവപ്പെട്ടവന്റെ ഉന്നമനം ലക്ഷ്യം വെച്ചായിരുന്നു പ്രവർത്തനം. പാവപ്പെട്ട ജനങ്ങൾക്കായി നിരവധി പദ്ധതികൾ നടപ്പാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡ് പടർന്നുപിടിച്ചപ്പോൾ ഓരോ പൗരന്റെയും ജീവിതം മെച്ചപ്പെടുത്താൻ വേണ്ടതെല്ലാം കേന്ദ്രസർക്കാർ ചെയ്തിട്ടുണ്ട്. ഒരാൾ പോലും പട്ടിണി കിടക്കാതിരിക്കാൻ ഭക്ഷ്യശേഖരണം കാര്യക്ഷമമാക്കി. ഓരോ പൗരനും കൊവിഡ് വാക്സിൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയെന്നും മോദി പറഞ്ഞു.
"കഴിഞ്ഞ എട്ട് വർഷത്തിനിടെ രാഷ്ട്രത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിക്കേണ്ട ഒരു അവസരവും പാഴാക്കിയിട്ടില്ല. നിങ്ങൾക്കോ ഇന്ത്യയിലെ ഒരു പൗരനോ തലതാഴ്ത്തി നിൽക്കേണ്ട പ്രവർത്തി എന്റെ ഭാഗത്തു നിന്നോ മറ്റുള്ളവരുടെ ഭാഗത്തു നിന്നും ഉണ്ടാകാൻ അനുവദിക്കുകയോ ചെയ്തിട്ടില്ല." നരേന്ദ്ര മോദി പറഞ്ഞു.
മഹാത്മാഗാന്ധിയും സർദാർ വല്ലഭായ് പട്ടേലുമൊക്കെ സ്വപ്നം കണ്ടതുപോലെയുള്ള ഇന്ത്യ നിർമ്മിക്കുന്നതിനു വേണ്ടിയാണ് പ്രവർത്തിച്ചത്. പാവപ്പെട്ടവന്റെ ഉന്നമനം ലക്ഷ്യം വെച്ചായിരുന്നു പ്രവർത്തനം. പാവപ്പെട്ട ജനങ്ങൾക്കായി നിരവധി പദ്ധതികൾ നടപ്പാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡ് പടർന്നുപിടിച്ചപ്പോൾ ഓരോ പൗരന്റെയും ജീവിതം മെച്ചപ്പെടുത്താൻ വേണ്ടതെല്ലാം കേന്ദ്രസർക്കാർ ചെയ്തിട്ടുണ്ട്. ഒരാൾ പോലും പട്ടിണി കിടക്കാതിരിക്കാൻ ഭക്ഷ്യശേഖരണം കാര്യക്ഷമമാക്കി. ഓരോ പൗരനും കൊവിഡ് വാക്സിൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയെന്നും മോദി പറഞ്ഞു.