ചെന്നൈ: പ്രണയാഭ്യർത്ഥന നിരസിച്ചതിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ കുത്തി. തമിഴ്നാട്ടിലെ തിരുച്ചറപ്പള്ളിയിലാണ് ക്രൂരമായ സംഭവമുണ്ടായിരിക്കുന്നത്. 22 കാരനായ കേശവൻ എന്നയാളാണ് പ്രതിയെന്ന് പോലീസ് അറിയിച്ചു. ഇയാൾ പെൺകുട്ടിയെ 14 തവണ കുത്തിയതായി പോലീസ് വ്യക്തമാക്കുന്നു.
Also Read : കുറഞ്ഞ പോളിങ് നൽകുന്ന സൂചനയെന്ത്? നിർണായകമാവുക ട്വന്‍റി 20 വോട്ടുകൾ
നേരത്തെ, ഇയാൾ പെൺകുട്ടിയെ ശല്യപ്പെടുത്തിയിരുന്നുവെന്ന് ബന്ധു ആരോപിച്ചു. 2021 ജൂൺ മാസത്തിൽ ഇയാൾ ഇതേ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകുവാൻ ശ്രമം നടത്തുകയും തുടർന്ന്, ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും പോക്സോ കേസിൽ ഉൾപ്പെടുത്തി അറസ്റ്റ് ചെയ്തിരുന്നുവെന്നും ബന്ധു ആരോപിക്കുന്നു. അടുത്തിടെയാണ് അയാൾ ജയിലിൽ നിന്നും പുറത്തിറങ്ങിയത്.
ആക്രമണം നടന്ന ദിവസം ഇയാൾ പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. എന്നാൽ, പെൺകുട്ടി ഇത് നിരസിച്ചതോടെ കേശവൻ 14 വട്ടം കുത്തുകയും ചെയ്തു. പെൺകുട്ടി സഹായം അഭ്യർത്ഥിച്ച് ഉച്ചത്തിൽ കരഞ്ഞതോടെ കത്തി ഉപേക്ഷിച്ച് അയാൾ ഓടി രക്ഷപെടുകയും ചെയ്തു.
രക്തത്തിൽ കുളിച്ച് കിടക്കുന്ന പെൺകുട്ടിയെ കണ്ട പ്രദേശവാസികൾ ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. പെൺകുട്ടിയുടെ അവസ്ഥ ഗുരുതരമായി തന്നെ തുടരുകയാണ്.
തിരുച്ചറപ്പള്ളിയിലെ അത്തിക്കുളം എന്ന സ്ഥലത്ത് താമസിച്ചിരുന്ന പെൺകുട്ടിക്ക് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. പരീക്ഷകൾക്ക് ശേഷം ബന്ധുവിന്റെ വീട്ടിലേക്ക് പോകും വഴിക്കായിരുന്നു ആക്രമണമുണ്ടായത്. റെയിൽവേ മേൽപ്പാലത്തിന്റെ സമീപത്തുവച്ച് പ്രതി പെൺകുട്ടിയെ തടയുകയും തുടർന്ന് കുത്തുകയുമായിരുന്നു.
Also Read : ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ്; ആരെ തുണയ്ക്കും തൃക്കാക്കര? കണക്കുകൂട്ടലുകളുമായി മുന്നണികൾ
സംഭവത്തിന് പിന്നാലെ പോലീസ് കേശവന് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രിയോടെ കേശവനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാളുടെ മൃതദേഹത്തിന് സമീപത്ത് നിന്നും സെൽഫോൺ അടക്കം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇത് തിരിച്ചറിയാൻ ഇയാളുടെ പിതാവിനെ സമീപിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
തമിഴ്നാട് കോൺഗ്രസ് നേതാക്കൾ അടക്കം സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയിട്ടുണ്ട്.
Also Read : സത്യേന്ദർ ജെയിൻ തികഞ്ഞ രാജ്യസ്നേഹി; കേസ് വ്യാജമെന്ന് അരവിന്ദ് കെജ്രിവാൾ
സ്ത്രീകൾക്ക് നേരെ നടക്കുന്ന ഇത്തരത്തിലുള്ള പീഡനങ്ങൾ അസ്വസ്ഥമാക്കുന്നുവെന്നും എന്നാൽ, നമ്മൾ അതിനെ അതിജീവിക്കുന്നുവെന്നും കോൺഗ്രസ് എംപി ജ്യോതിമണി ട്വീറ്റ് ചെയ്തു. ആത്മാഭിമാനമില്ലാത്ത ഒരു പുരുഷനുമായി യോജിക്കേണ്ട ഒരു ശരീരമാണ് സ്ത്രീ എന്ന ധാരണയിൽ നിന്ന് മാത്രമാണ് ഇത്തരം കുറ്റകൃത്യങ്ങൾ ഉയരുന്നത്. കഠിനമായ ശിക്ഷകൾക്കൊപ്പം വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിൽ പടർന്നുപിടിക്കുന്ന ഇത്തരം ചിന്താഗതി മാറ്റണമെന്നും അവർ കൂട്ടിച്ചേർത്തു.
Also Read : കുറഞ്ഞ പോളിങ് നൽകുന്ന സൂചനയെന്ത്? നിർണായകമാവുക ട്വന്‍റി 20 വോട്ടുകൾ
നേരത്തെ, ഇയാൾ പെൺകുട്ടിയെ ശല്യപ്പെടുത്തിയിരുന്നുവെന്ന് ബന്ധു ആരോപിച്ചു. 2021 ജൂൺ മാസത്തിൽ ഇയാൾ ഇതേ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകുവാൻ ശ്രമം നടത്തുകയും തുടർന്ന്, ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും പോക്സോ കേസിൽ ഉൾപ്പെടുത്തി അറസ്റ്റ് ചെയ്തിരുന്നുവെന്നും ബന്ധു ആരോപിക്കുന്നു. അടുത്തിടെയാണ് അയാൾ ജയിലിൽ നിന്നും പുറത്തിറങ്ങിയത്.
ആക്രമണം നടന്ന ദിവസം ഇയാൾ പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. എന്നാൽ, പെൺകുട്ടി ഇത് നിരസിച്ചതോടെ കേശവൻ 14 വട്ടം കുത്തുകയും ചെയ്തു. പെൺകുട്ടി സഹായം അഭ്യർത്ഥിച്ച് ഉച്ചത്തിൽ കരഞ്ഞതോടെ കത്തി ഉപേക്ഷിച്ച് അയാൾ ഓടി രക്ഷപെടുകയും ചെയ്തു.
രക്തത്തിൽ കുളിച്ച് കിടക്കുന്ന പെൺകുട്ടിയെ കണ്ട പ്രദേശവാസികൾ ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. പെൺകുട്ടിയുടെ അവസ്ഥ ഗുരുതരമായി തന്നെ തുടരുകയാണ്.
തിരുച്ചറപ്പള്ളിയിലെ അത്തിക്കുളം എന്ന സ്ഥലത്ത് താമസിച്ചിരുന്ന പെൺകുട്ടിക്ക് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. പരീക്ഷകൾക്ക് ശേഷം ബന്ധുവിന്റെ വീട്ടിലേക്ക് പോകും വഴിക്കായിരുന്നു ആക്രമണമുണ്ടായത്. റെയിൽവേ മേൽപ്പാലത്തിന്റെ സമീപത്തുവച്ച് പ്രതി പെൺകുട്ടിയെ തടയുകയും തുടർന്ന് കുത്തുകയുമായിരുന്നു.
Also Read : ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ്; ആരെ തുണയ്ക്കും തൃക്കാക്കര? കണക്കുകൂട്ടലുകളുമായി മുന്നണികൾ
സംഭവത്തിന് പിന്നാലെ പോലീസ് കേശവന് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രിയോടെ കേശവനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാളുടെ മൃതദേഹത്തിന് സമീപത്ത് നിന്നും സെൽഫോൺ അടക്കം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇത് തിരിച്ചറിയാൻ ഇയാളുടെ പിതാവിനെ സമീപിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
തമിഴ്നാട് കോൺഗ്രസ് നേതാക്കൾ അടക്കം സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയിട്ടുണ്ട്.
Also Read : സത്യേന്ദർ ജെയിൻ തികഞ്ഞ രാജ്യസ്നേഹി; കേസ് വ്യാജമെന്ന് അരവിന്ദ് കെജ്രിവാൾ
സ്ത്രീകൾക്ക് നേരെ നടക്കുന്ന ഇത്തരത്തിലുള്ള പീഡനങ്ങൾ അസ്വസ്ഥമാക്കുന്നുവെന്നും എന്നാൽ, നമ്മൾ അതിനെ അതിജീവിക്കുന്നുവെന്നും കോൺഗ്രസ് എംപി ജ്യോതിമണി ട്വീറ്റ് ചെയ്തു. ആത്മാഭിമാനമില്ലാത്ത ഒരു പുരുഷനുമായി യോജിക്കേണ്ട ഒരു ശരീരമാണ് സ്ത്രീ എന്ന ധാരണയിൽ നിന്ന് മാത്രമാണ് ഇത്തരം കുറ്റകൃത്യങ്ങൾ ഉയരുന്നത്. കഠിനമായ ശിക്ഷകൾക്കൊപ്പം വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിൽ പടർന്നുപിടിക്കുന്ന ഇത്തരം ചിന്താഗതി മാറ്റണമെന്നും അവർ കൂട്ടിച്ചേർത്തു.