കൊൽക്കത്ത: ബാലക്കോട്ട് ഇന്ത്യൻ എയർഫോഴ്സ് ആക്രമണം നടത്തിയത് ആൾ നാശം ലകഷ്യംവെച്ചല്ലെന്ന് കേന്ദ്രമന്ത്രി. കേന്ദ്ര ഐ ടി സഹമന്ത്രി എസ്എസ് അലുവാലിയയുടേതാണ് പ്രസ്താവന. എത്ര ഉള്ളിലാണെങ്കിലും ശത്രുരാജ്യങ്ങളെ അക്രമിക്കാൻ കഴിയുമെന്ന് തെളിയിക്കാനായിരുന്നു അക്രമമെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന്റെ തെളിവുകൾ ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയതിനു പിന്നാലെയാണ് കേന്ദ്ര മന്ത്രിയുടെ പ്രസ്താവന. കൊല്ലപ്പെട്ടവരുടെ എണ്ണം പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞിട്ടില്ല. എന്നാൽ ഇന്ത്യൻ മാധ്യമങ്ങൾ തോന്നിയതുപോലെ വാർത്ത നൽകിയതാണെന്നും സിലിഗുരിയിൽ മന്ത്രി പറഞ്ഞു.
അതേസമയം, ഫെബ്രുവരി 14ന് നടന്ന പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് ഫെബ്രുവരി 26ന് ഇന്ത്യ അതിർത്തികടന്ന് പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങൾക്കെതിരെ ആക്രമണം നടത്തിയിരുന്നു. ഇതിലാണ് കേന്ദ്രമന്ത്രി വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, ഫെബ്രുവരി 14ന് നടന്ന പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് ഫെബ്രുവരി 26ന് ഇന്ത്യ അതിർത്തികടന്ന് പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങൾക്കെതിരെ ആക്രമണം നടത്തിയിരുന്നു. ഇതിലാണ് കേന്ദ്രമന്ത്രി വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.