ന്യൂഡൽഹി: ജയിൽ മോചിതനായതിന് പിന്നാലെ യൂട്യൂബ് വീഡിയോയിലൂടെ പ്രതികരണവുമായി സ്റ്റാൻഡ് അപ് കോമേഡിയൻ മുനവ്വർ ഫാറൂഖി. ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന കേസിൽ ഒരുമാസത്തോളം ജയിലിൽ കിടന്ന് ഇടക്കാല ജാമ്യത്തോടെ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഫാറൂഖിയുടെ പ്രതികരണം. താൻ എന്തുകൊണ്ടാണ് സ്റ്റാൻഡ് അപ് കോമഡി തിരഞ്ഞെടുത്തതെന്നും ഓൺലൈൻ ലോകത്ത് നടക്കുന്ന വിദ്വേഷ പ്രചരണങ്ങളെക്കുറിച്ചും അദ്ദേഹം മനസ് തുറന്നത്. 'മുനവ്വർ ഫാറൂഖി കോമഡി ഉപേക്ഷിക്കുന്നു' (Munawar Faruqui Leaving Comedy) എന്ന പേരിലുള്ള യൂട്യൂബ് വീഡിയോയിലാണ് നീണ്ട ഇടവേളയ്ക്ക് ശേഷം ഫാറൂഖി മനസ് തുറക്കുന്നത്. എന്തുകൊണ്ടാണ് സ്റ്റാൻഡ് അപ് കോമഡി താൻ തൊഴിലായി തെരഞ്ഞെടുത്തതെന്ന് പറയുന്ന അദ്ദേഹം ആളുകളെ രസിപ്പിക്കുന്നതിൽ നിന്ന് പിന്മാറുകയുല്ലെന്ന് വ്യക്തമാക്കുകയാണ് ചെയ്യുന്നത്.
സൗഹൃദങ്ങൾ ഉണ്ടാക്കാനും വിവരങ്ങൾ പങ്കുവെക്കാനും റിങ്ടോണുകളും വാൾപേപ്പറുകളും ഡൗൺലോഡ് ചെയ്യുന്നതിനും തങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിനും ഇന്റർനെറ്റ് ഉപയോഗിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നു പറഞ്ഞുകൊണ്ടാണ് മുനവ്വർ തന്റെ വീഡിയോ ആരംഭിക്കുന്നത്.
തന്നെ നിരോധിക്കണമെന്ന ആഹ്വാനങ്ങളെക്കുറിച്ച് സംസാരിച്ച ഫറൂഖി"വിനോദത്തിനും വിവരങ്ങൾക്കുമായി ഇന്റർനെറ്റ് ഉപയോഗിക്കണമെന്ന് എന്തുകൊണ്ടാണ് നമ്മൾ മറന്നത്? എന്തെങ്കിലും നിരോധിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, എന്തുകൊണ്ടാണ് ഇന്റർനെറ്റിലെ വിദ്വേഷം നിരോധിക്കാത്തത്?" എന്നും ചോദിക്കുന്നു.
സത്യം മുഴുവൻ അറിയാതെ ആളുകൾ സോഷ്യൽ മീഡിയയിൽ അധിക്ഷേപം ആരംഭിക്കുകയാണെന്നും ഫാറൂഖി പറയുന്നു. 'എന്തുകൊണ്ടാണ് നമ്മൾക്ക് ശരിയായ കാര്യങ്ങൾക്കായി ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയാത്തത്? ആരും വെറുപ്പിന് ഇരയാകാമെന്നും' അദ്ദേഹം പറഞ്ഞു. ചെയ്യാത്ത കാര്യത്തിന് തനിക്ക് കുറച്ച് പോറലുകൾ മാത്രമേ പറ്റിയിട്ടുള്ളു. ചില ആളുകളുടെ രാഷ്ട്രീയം യഥാർഥത്തിൽ ജീവിതം തന്നെ നശിപ്പിക്കുമെന്നും ഫറൂഖി പറയുന്നു.
മുനവ്വർ ഫാറൂഖി കോമഡി ഉപേക്ഷിക്കുന്നു എന്ന തലക്കെട്ടിന് ആരാകരോട് ക്ഷമ ചോദിച്ചുകൊണ്ടാണ് അദ്ദേഹം വീഡിയോ അവസാനിപ്പിക്കുന്നത്. താൻ കോമഡി ഉപേക്ഷിക്കുകയല്ലെന്നും കോമഡിയാണ് തന്നെ ജീവനോടെ നിലർനിർത്തുന്നത്. അത് താൻ എങ്ങനെയാണ് ഉപേക്ഷിക്കുകയെന്നും അദ്ദേഹം ചോദിക്കുന്നു.
സൗഹൃദങ്ങൾ ഉണ്ടാക്കാനും വിവരങ്ങൾ പങ്കുവെക്കാനും റിങ്ടോണുകളും വാൾപേപ്പറുകളും ഡൗൺലോഡ് ചെയ്യുന്നതിനും തങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിനും ഇന്റർനെറ്റ് ഉപയോഗിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നു പറഞ്ഞുകൊണ്ടാണ് മുനവ്വർ തന്റെ വീഡിയോ ആരംഭിക്കുന്നത്.
തന്നെ നിരോധിക്കണമെന്ന ആഹ്വാനങ്ങളെക്കുറിച്ച് സംസാരിച്ച ഫറൂഖി"വിനോദത്തിനും വിവരങ്ങൾക്കുമായി ഇന്റർനെറ്റ് ഉപയോഗിക്കണമെന്ന് എന്തുകൊണ്ടാണ് നമ്മൾ മറന്നത്? എന്തെങ്കിലും നിരോധിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, എന്തുകൊണ്ടാണ് ഇന്റർനെറ്റിലെ വിദ്വേഷം നിരോധിക്കാത്തത്?" എന്നും ചോദിക്കുന്നു.
സത്യം മുഴുവൻ അറിയാതെ ആളുകൾ സോഷ്യൽ മീഡിയയിൽ അധിക്ഷേപം ആരംഭിക്കുകയാണെന്നും ഫാറൂഖി പറയുന്നു. 'എന്തുകൊണ്ടാണ് നമ്മൾക്ക് ശരിയായ കാര്യങ്ങൾക്കായി ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയാത്തത്? ആരും വെറുപ്പിന് ഇരയാകാമെന്നും' അദ്ദേഹം പറഞ്ഞു. ചെയ്യാത്ത കാര്യത്തിന് തനിക്ക് കുറച്ച് പോറലുകൾ മാത്രമേ പറ്റിയിട്ടുള്ളു. ചില ആളുകളുടെ രാഷ്ട്രീയം യഥാർഥത്തിൽ ജീവിതം തന്നെ നശിപ്പിക്കുമെന്നും ഫറൂഖി പറയുന്നു.
മുനവ്വർ ഫാറൂഖി കോമഡി ഉപേക്ഷിക്കുന്നു എന്ന തലക്കെട്ടിന് ആരാകരോട് ക്ഷമ ചോദിച്ചുകൊണ്ടാണ് അദ്ദേഹം വീഡിയോ അവസാനിപ്പിക്കുന്നത്. താൻ കോമഡി ഉപേക്ഷിക്കുകയല്ലെന്നും കോമഡിയാണ് തന്നെ ജീവനോടെ നിലർനിർത്തുന്നത്. അത് താൻ എങ്ങനെയാണ് ഉപേക്ഷിക്കുകയെന്നും അദ്ദേഹം ചോദിക്കുന്നു.