ജമ്മു: പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പരമാവധി സഹായം നൽകണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തരോട് വ്യക്തമാക്കി.
ഇന്നലെ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് കശ്മീരിൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് ജനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നതിൽ ഖേദിക്കുന്നു. കശ്മീരിലെ യുവാക്കളുടെ ഭാവികൊണ്ടാണ് ഭീകരര്‍ കളിക്കുന്നത്. ഭീകര സംഘടനകളുമായി ബന്ധുപുലര്ത്തുന്നവര്ക്ക് സുരക്ഷ നൽകുന്ന കാര്യം പുനരാലോചിക്കാൻ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കശ്മീരിൽ സൈനിക വാഹനവ്യൂഹം കടന്നുപോകുന്ന സമയത്ത് മറ്റുവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ബുധ്ഗാം സൈനിക ക്യാമ്പിലെത്തിയ അദ്ദേഹം മരിച്ച സൈനികരുടെ മൃതദേഹം ചുമക്കുന്നതിലും പങ്ക് ചേർന്നിരുന്നു. മുതിർന്ന സൈനിക ഉദ്യോഗസ്ഥരും സൈനികരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ഇന്നലെ പുൽവാമയിൽ സിആര്‍പിഎഫ് 54-ാമത് ബെറ്റാലിയന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. പുലര്‍ച്ചെ മൂന്നരയ്ക്ക് ജമ്മുവിൽ നിന്ന് പുറപ്പെട്ട വാഹനവ്യൂഹം സന്ധ്യയ്ക്ക് മുൻപ് ശ്രീനഗറിലെത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ശ്രീനഗര്‍ ഹൈവേയിലെത്തിയപ്പോഴാണ് ചാവേറാക്രമണം ഉണ്ടായത്. 39 സൈനികര്‍ കൊല്ലപ്പെട്ടതായാണ് ഒടുവിൽ പുറത്ത് വന്ന ഔദ്യോഗിക റിപ്പോർട്ട്.
ഇന്നലെ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് കശ്മീരിൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് ജനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നതിൽ ഖേദിക്കുന്നു. കശ്മീരിലെ യുവാക്കളുടെ ഭാവികൊണ്ടാണ് ഭീകരര്‍ കളിക്കുന്നത്. ഭീകര സംഘടനകളുമായി ബന്ധുപുലര്ത്തുന്നവര്ക്ക് സുരക്ഷ നൽകുന്ന കാര്യം പുനരാലോചിക്കാൻ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കശ്മീരിൽ സൈനിക വാഹനവ്യൂഹം കടന്നുപോകുന്ന സമയത്ത് മറ്റുവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ബുധ്ഗാം സൈനിക ക്യാമ്പിലെത്തിയ അദ്ദേഹം മരിച്ച സൈനികരുടെ മൃതദേഹം ചുമക്കുന്നതിലും പങ്ക് ചേർന്നിരുന്നു. മുതിർന്ന സൈനിക ഉദ്യോഗസ്ഥരും സൈനികരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ഇന്നലെ പുൽവാമയിൽ സിആര്‍പിഎഫ് 54-ാമത് ബെറ്റാലിയന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. പുലര്‍ച്ചെ മൂന്നരയ്ക്ക് ജമ്മുവിൽ നിന്ന് പുറപ്പെട്ട വാഹനവ്യൂഹം സന്ധ്യയ്ക്ക് മുൻപ് ശ്രീനഗറിലെത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ശ്രീനഗര്‍ ഹൈവേയിലെത്തിയപ്പോഴാണ് ചാവേറാക്രമണം ഉണ്ടായത്. 39 സൈനികര്‍ കൊല്ലപ്പെട്ടതായാണ് ഒടുവിൽ പുറത്ത് വന്ന ഔദ്യോഗിക റിപ്പോർട്ട്.