ന്യൂഡൽഹി: കൊവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ കുടുംബത്തിന് അമ്പതിനായിരം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഐസിഎംആറും പുറത്തിറക്കിയ മാർഗരേഖ പ്രകാരം സ്ഥിരീകരിക്കപ്പെട്ട കൊവിഡ് മരണങ്ങൾക്ക് മാത്രമേ നഷ്ടപരിഹാരം ലഭിക്കൂ. ഇതു സംബന്ധിച്ച് ദേശീയ ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കിയ മാർഗരേഖ സുപ്രീംകോടതിക്ക് കൈമാറി.
കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മരണപ്പെടുന്നവർക്കും നഷ്ടപരിഹാരം ലഭിക്കും. ഭാവിയിൽ കൊവിഡ് ബാധിച്ച് മരണപ്പെടുന്നവർക്കും നഷ്ടപരിഹാരം നൽകും. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്നാണ് നഷ്ടപരിഹാരം നൽകേണ്ടത്. സംസ്ഥാന അതോറിറ്റി തയ്യാറാക്കിയ ഫോമിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷ ജില്ലാ ദുരന്തനിവാരണ അതോറിറ്റി പരിശോധിക്കും. അപേക്ഷ ലഭിച്ച് മുപ്പത് ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് മാർഗരേഖയിൽ പറയുന്നുണ്ട്. ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലാകും നഷ്ടപരിഹാരം നിക്ഷേപിക്കുക.
മരണ സര്‍ട്ടിഫിക്കറ്റിൽ കൊവിഡ് എന്ന് രേഖപ്പെടുത്താത്തതിൽ പരാതി ഉണ്ടെങ്കിൽ ഇക്കാര്യം പരിശോധിക്കാൻ ജില്ലാ തലത്തിൽ സമിതി രൂപീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അഡീഷ്ണൽ ജില്ലാ കളക്ടര്‍, ചീഫ് മെഡിക്കൽ ഓഫീസര്‍ അടക്കമുള്ളവരാണ് സമിതിയിൽ ഉണ്ടാകുക. സമിതിയുടെ കണ്ടെത്തൽ പരാതിക്കാരന് എതിരാണെങ്കിൽ കാരണം പരാതിക്കാരെ ബോധിപ്പിക്കണം.
കൊവിഡ് ബാധിച്ച് മരിക്കുന്നവര്‍ക്ക് ദേശീയ ദുരന്തനിവാരണ നിയമപ്രകാരമുള്ള സാമ്പത്തിക സഹായത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ ദുരന്തനിവാരണ അതോറിറ്റി മാര്‍ഗരേഖ തയ്യാറാക്കിയത്.
കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മരണപ്പെടുന്നവർക്കും നഷ്ടപരിഹാരം ലഭിക്കും. ഭാവിയിൽ കൊവിഡ് ബാധിച്ച് മരണപ്പെടുന്നവർക്കും നഷ്ടപരിഹാരം നൽകും. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്നാണ് നഷ്ടപരിഹാരം നൽകേണ്ടത്. സംസ്ഥാന അതോറിറ്റി തയ്യാറാക്കിയ ഫോമിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷ ജില്ലാ ദുരന്തനിവാരണ അതോറിറ്റി പരിശോധിക്കും. അപേക്ഷ ലഭിച്ച് മുപ്പത് ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് മാർഗരേഖയിൽ പറയുന്നുണ്ട്. ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലാകും നഷ്ടപരിഹാരം നിക്ഷേപിക്കുക.
മരണ സര്‍ട്ടിഫിക്കറ്റിൽ കൊവിഡ് എന്ന് രേഖപ്പെടുത്താത്തതിൽ പരാതി ഉണ്ടെങ്കിൽ ഇക്കാര്യം പരിശോധിക്കാൻ ജില്ലാ തലത്തിൽ സമിതി രൂപീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അഡീഷ്ണൽ ജില്ലാ കളക്ടര്‍, ചീഫ് മെഡിക്കൽ ഓഫീസര്‍ അടക്കമുള്ളവരാണ് സമിതിയിൽ ഉണ്ടാകുക. സമിതിയുടെ കണ്ടെത്തൽ പരാതിക്കാരന് എതിരാണെങ്കിൽ കാരണം പരാതിക്കാരെ ബോധിപ്പിക്കണം.
കൊവിഡ് ബാധിച്ച് മരിക്കുന്നവര്‍ക്ക് ദേശീയ ദുരന്തനിവാരണ നിയമപ്രകാരമുള്ള സാമ്പത്തിക സഹായത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ ദുരന്തനിവാരണ അതോറിറ്റി മാര്‍ഗരേഖ തയ്യാറാക്കിയത്.