ആപ്പ്ജില്ല

പി എൻ ബി തട്ടിപ്പ്: മെഹുൽ ചോക്സിയെ തടഞ്ഞുവെക്കണമെന്ന് ഇന്ത്യ

അതേസമയം കോടികളുടെ ബാങ്ക് തട്ടിപ്പ് പുറത്തുവരുമെന്ന് മുൻകൂട്ടിയറിഞ്ഞ ചോക്സി കഴിഞ്ഞ വർഷം നവംബറിൽതന്നെ ആൻറിഗ്വ പൗരത്വത്തിന് അപേക്ഷിച്ചിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

Samayam Malayalam 30 Jul 2018, 4:52 pm
ന്യുഡല്‍ഹി: പി എന്‍ ബി തട്ടിപ്പ് കേസില്‍ രാജ്യം വിട്ട വജ്രവ്യാപാരി മെഹുല്‍ ചോക്സിയെ തടഞ്ഞുവെക്കണമെന്ന് ഇന്ത്യ കരീബിയൻ രാജ്യമായ ആൻറ്വിഗ ആന്‍റ് ബാർബുഡയോട് ആവശ്യപ്പെട്ടു. ഇന്ത്യൻ ഹൈക്കമീഷണറാണ് യാത്രാവിലക്ക് ഏർപ്പെടുത്താൻ രേഖാമൂലവും വാക്കാലും ചോക്സിക്ക് പൗരത്വം നൽകിയ ആന്‍റിഗ്വയോട് ആവശ്യപ്പെട്ടത്.
Samayam Malayalam mehul


കര, കടൽ, വായു വഴിയുള്ള സഞ്ചാരം ചോക്സിക്ക് അനുവദിക്കരുതെന്നാണ് ഹൈക്കമ്മീഷണര്‍ ആവശ്യപ്പെട്ടത്. 13 500 കോടിയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ചോക്സി രാജ്യം വിട്ടത്.

വജ്ര വ്യാപാരിയും മരുമമകനുമായ നീരവ് മോദിയാണ് കേസിലെ മുഖ്യ പ്രതി. ജനുവരി 15നാണ് ചോക്സി ആൻറിഗ്വ പൗരനായത്. അതേസമയം കോടികളുടെ ബാങ്ക് തട്ടിപ്പ് പുറത്തുവരുമെന്ന് മുൻകൂട്ടിയറിഞ്ഞ ചോക്സി കഴിഞ്ഞ വർഷം നവംബറിൽതന്നെ ആൻറിഗ്വ പൗരത്വത്തിന് അപേക്ഷിച്ചിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്