ആപ്പ്ജില്ല

തെരുവുകള്‍ വെള്ളത്തിനടയില്‍; വാഹനങ്ങള്‍ ഒഴുകിപ്പോയി, ഹൈദരാബാദില്‍ പേമാരിയില്‍ കനത്ത നാശനഷ്ടം

ഹൈദരാബാദിലെ പ്രാന്തപ്രദേശത്തുള്ള അബ്ദുള്ളാപുര്‍മെറ്റില്‍ വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന് റോഡില്‍ ഒരു കാര്‍ ഒഴുകിപോകുന്നതായി പുറത്തുവന്ന മറ്റൊരു ദൃശ്യത്തില്‍ കാണാം.

Samayam Malayalam 18 Oct 2020, 9:44 am
ഹൈദരാബാദ്: ഹൈദരാബാദില്‍ രാത്രിയില്‍ ഉണ്ടായ കനത്ത മഴയില്‍ പരിസര പ്രദേശങ്ങളും നഗരവും വെള്ളത്തിനടിയിലായി. തെരുവുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്, നിരവധി വാഹനങ്ങള്‍ വെള്ളത്തില്‍ ഒഴുകിപ്പോയി. പുറത്തുവരുന്ന ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒരു ഓട്ടോറിക്ഷയും കാറും വെള്ളത്തില്‍ ഒഴുകിപോകുന്നതായി കാണാം.
Samayam Malayalam Rain Hyderabad
ഹൈദരാബാദിലെ തോരാമഴയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയ വാഹനങ്ങള്‍ (Photo: Twitter)


Also Read: ജോസഫ് മാർത്തോമ്മാ മെത്രാപൊലീത്ത കാലം ചെയ്തു

ശനിയാഴ്ച ബാലാപൂര്‍ തടാകം കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് നഗരത്തിലെ പല പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിന് കാരണമായി. ഹൈദരാബാദില്‍ ഒരാഴ്ചയ്ക്കുള്ളില്‍ മൂന്നാമത്തെ പ്രാവശ്യമാണ് തടാകം കരകവിഞ്ഞൊഴുകുന്നത്.


ഹൈദരാബാദിലെ പ്രാന്തപ്രദേശത്തുള്ള അബ്ദുള്ളാപുര്‍മെറ്റില്‍ വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന് റോഡില്‍ ഒരു കാര്‍ ഒഴുകിപോകുന്നതായി പുറത്തുവന്ന മറ്റൊരു ദൃശ്യത്തില്‍ കാണാം. ഒരാഴ്ചയായി തുടരുന്ന കനത്ത മഴയില്‍ 50 ഓളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടമുണ്ടാകുകയും ചെയ്തു.

ചില പ്രദേശങ്ങളില്‍ പ്രതിദിനം 150 മില്ലീമീറ്ററില്‍ അധികം മഴ ലഭിച്ചു. ഇത് ട്രാഫിക് ജാമിനും വെള്ളപ്പൊക്കത്തിനും കാരണമായി. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്റെ (ജിഎച്ച്എംസി) ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥര്‍ വെള്ളപ്പൊക്കം നീക്കം ചെയ്യുന്നതിനായി തുടര്‍ച്ചയായി പ്രവര്‍ത്തനം നടത്തുകയാണ്. സാഹചര്യം കണക്കിലെടുത്ത് സാധ്യമായ എല്ലാ നടപടികളും ആരംഭിച്ചതായി ജിഎച്ച്എംസിയുടെ വിജിലന്‍സ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡയറക്ടര്‍ വിശ്വജിത് കമ്പതി ട്വീറ്റില്‍ പറഞ്ഞു.


Also Read: അയോധ്യയ്ക്ക് പിന്നാലെ 'കൃഷ്ണജന്മഭൂമി'; പള്ളി പൊളിക്കാനുള്ള ഹർജിയിൽ ബിജെപിയ്ക്ക് പങ്കില്ലെന്ന് അമിത് ഷാ

മഴയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രദേശമാണ് തെലങ്കാന. എന്നാല്‍, വെള്ളപ്പൊക്കം അയല്‍ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശിനെയും കര്‍ണാടകയെയും ബാധിച്ചു. പ്രളയബാധിതരായ കുടുംബങ്ങളെ കണ്ടെത്തി അവരുടെ വീട്ടില്‍ റേഷന്‍ കിറ്റുകള്‍ എത്തിച്ചു നല്‍കുമെന്ന് തെലങ്കാന മന്ത്രി കെ ടി രാമ റാവു പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്