ആപ്പ്ജില്ല

പ്രകടനങ്ങൾ പാരമ്പര്യത്തിന് എതിരെന്ന് ഐഐടി; പ്രതിഷേധം പൗര സ്വാതന്ത്ര്യമെന്ന് വിദ്യാർഥികൾ: രാഷ്ട്രപതിയെ ബഹിഷ്‌കരിക്കാൻ ഒരുങ്ങി പോണ്ടിച്ചേരി സർവകലാശാല

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആഞ്ഞടിച്ച് രാജ്യത്തെ കലാലയങ്ങൾ. ഡൽഹിയിലെ ജാമിയ മിലിയ സർവകലാശായിൽ നിന്ന് ആരംഭിച്ച പ്രതിഷേധത്തിന് വലിയ പിന്തുണയാണ് മറ്റ് സർവകലാശാലകളിൽ നിന്നും കോളജുകളിൽ നിന്നും ലഭിക്കുന്നത്.

Samayam Malayalam 22 Dec 2019, 2:01 pm
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആഞ്ഞടിച്ച് രാജ്യത്തെ കലാലയങ്ങൾ. ഡൽഹിയിലെ ജാമിയ മിലിയ സർവകലാശായിൽ നിന്ന് ആരംഭിച്ച പ്രതിഷേധത്തിന് വലിയ പിന്തുണയാണ് മറ്റ് സർവകലാശാലകളിൽ നിന്നും കോളജുകളിൽ നിന്നും ലഭിക്കുന്നത്.
Samayam Malayalam students protest iit madras deans advice while pondicherry university to boycott rashtrapathis function
പ്രകടനങ്ങൾ പാരമ്പര്യത്തിന് എതിരെന്ന് ഐഐടി; പ്രതിഷേധം പൗര സ്വാതന്ത്ര്യമെന്ന് വിദ്യാർഥികൾ: രാഷ്ട്രപതിയെ ബഹിഷ്‌കരിക്കാൻ ഒരുങ്ങി പോണ്ടിച്ചേരി സർവകലാശാല


വിലക്കിനെതിരെ വിദ്യാർഥികൾ

പ്രതിഷേധം ശക്തമാകുന്ന തമിഴ്‍നാട്ടിലും സ്ഥിതി വ്യത്യസ്തമല്ല. മദ്രാസ് സർവകലാശാലയിലെയും ഐഐടിയിലെയും വിദ്യാർഥികളാണ് പ്രതിഷേധം ശക്തമാക്കുന്നത്. പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിൽ മദ്രാസ് സർവകലാശാലക്ക് ജനുവരി ഒന്ന് വരെ അവധി നൽകിയിരിക്കുകയാണ്. വിദ്യാർത്ഥികളോട് ഹോസ്റ്റൽ ഒഴിയാൻ അധികൃതർ നിർദേശം നൽകിയിരുന്നു.

​കടുത്ത നടപടിയെന്ന് ഐഐടി ഡീൻ

ജാമിയ മിലിയയിൽ വൈസ് ചാൻസലർ വിദ്യാർഥി പ്രതിഷേധത്തിന് പിന്തുണ നൽകുമ്പോൾ പ്രതിഷേധിച്ചാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നാണ് മദ്രാസ് ഐഐടി ഡീൻ നൽകുന്ന നിർദേശം. എന്നാൽ, ഐഐടി ഡീനിനെതിരെ വിദ്യാർഥികൾ പ്രതികരിച്ചു. മുദ്രാവാക്യങ്ങൾ മുഴക്കണ്ട എന്നാണ് ഡീൻ നൽകിയ നിർദേശം. ഐഐടിയുടെ പാരമ്പര്യം കാത്ത് സൂക്ഷിക്കേണ്ടതുണ്ടെന്നും ഡീൻ നിർദേശിച്ചു.

​'മുദ്രാവാക്യം വിളി വേണ്ട'

മുദ്രാവാക്യങ്ങൾ മുഴക്കി ആരെയും പ്രകോപിപ്പിക്കണ്ട എന്നാണ് ഡീൻ വിദ്യാർഥികൾക്ക് അയച്ച ഇമെയിൽ സന്ദേശം. ക്യാമ്പസിനുള്ളിൽ ചർച്ച മാത്രം മതിയെന്നായിരുന്നു ഡീനിന്റെ നിർദേശം. ഐഐടി ഡീനിനെതിരെ വിദ്യാർഥികൾ കൂട്ട ഇ മെയിൽ അയച്ച് പ്രതിഷേധം അറിയിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ഭാഗങ്ങൾ ഉദ്ധരിച്ചായിരുന്നു വിദ്യാർഥികളുടെ മറുപടി.

​ഭരണഘടന ഉദ്ധരിച്ച് വിദ്യാർഥികൾ

രാജ്യത്തെ ഏതൊരു പൗരനും പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടനാ നൽകുന്നുണ്ട്. അത് തടയുന്നത് പൗരസ്വാതന്ത്ര്യത്തിന് മേലുള്ള ലംഘനമാണെന്നും വിദ്യാർഥികൾ മറുപടി നൽകി. ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(a) and 19(1)(b) എന്നിവ ഉദ്ധരിച്ചായിരുന്നു വിദ്യാർഥികളുടെ മറുപടി. 2017ൽ ബീഫ് നിരോധനത്തിനെതിരെ പ്രതികരിച്ച ഐഐടി വിദ്യാർഥി സൂരജ് ആറിനെ തീവ്ര വലത് അനുഭാവികളായഎട്ട് പേർ ചേർന്ന് മർദ്ദിച്ചതും വിദ്യാർഥികൾ ഡീനിന് മറുപടിയിൽ സൂചിപ്പിച്ചിരുന്നു.

​ആരെയും പ്രകോപിപ്പിക്കാനല്ല പ്രതിഷേധം

ഞങ്ങൾ ആരെയും പ്രകോപിക്കുന്നില്ല. സമാധാനപരമായ പ്രതിഷേധമാണ് ലക്ഷ്യം. വിയോജിപ്പുകളോട് അസഹിഷ്ണുത തോന്നുന്നവർക്ക് സമാധാനപരമായ പ്രതിഷേധ പ്രകടനങ്ങളെയും സഹിക്കാൻ കഴിയില്ല. ജനാധിപത്യ മൂല്യങ്ങൾ മനസിലാക്കാതെയുള്ള അവരുടെ പ്രവത്തനം അക്രമത്തിലേക്ക് പോകുമ്പോൾ അത്തിന്റെ ഉത്തരവാദിത്തം ഞങ്ങളുടെ മേൽ വെക്കരുതെന്നും വിദ്യാർഥികൾ മറുപടിയിൽ പറഞ്ഞു. ഭരണഘടന നൽകുന്ന അവക്ഷങ്ങൾ വിനിയോഗിക്കുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നും വിദ്യാർഥികൾ മറുപടി നൽകി.

​'പ്രതിഷേധത്തിന് അനുമതി'

ഐഐടി ക്യാമ്പസിൽ പ്രതിഷേധം നടത്തുന്നതിന് മുൻപ് അനുമതി തേടണമെന്ന ഡീനിന്റെ നിർദേശം അംഗീകരിക്കാൻ കഴിയില്ലെന്നും വിദ്യാർഥികൾ മറുപടി നൽകി. പ്രതിഷേധത്തിന് അനുമതി തേടുക എന്ന് പറയുന്നത് തന്നെ വിരോധാഭാസമാണെന്നും വിദ്യാർഥികൾ കൂട്ടിച്ചേർത്തു. ഐഐടി അധികൃതർക്കെതിരെയും ചിലപ്പോൾ പ്രതിഷേധക്കേണ്ടി വരും. അപ്പോൾ അവരുടെ അനുമതി തേടിയ ശേഷം എങ്ങനെ അവർക്കെതിരെ തന്നെ പ്രതിഷേധിക്കാൻ സാധിക്കുമെന്നും വിദ്യാർഥികൾ മറുപടി കത്തിൽ ചോദിക്കുന്നു. ചില വിഷയങ്ങൾ ചിലപ്പോൾ പെട്ടന്നുള്ള പ്രതികാരനാണ് ആവശ്യമായി വരുമ്പോൾ അനുമതി തേടുക അസാധ്യമാണെന്നും വിദ്യാർഥികൾ പറയുന്നു.

​രാഷ്ട്രപതിയെ ബഹിഷേകരിക്കുമെന്ന് പോണ്ടിച്ചേരി വിദ്യാർഥികൾ

അതിനിടെ, രാഷ്‌ട്രപതി മുഖ്യാതിഥിയായി പങ്കെടുക്കുന്ന പോണ്ടിച്ചേരി സെൻട്രൽ ഉയൂണിവേഴ്സിറ്റിയിലെ ബിരുദദാന ചടങ്ങ് ബഹിഷ്ക്കരിക്കാൻ ഒരുങ്ങുകയാണ് വിദ്യാർഥികൾ. പോണ്ടിച്ചേരി സർവകലാശാലയിലെ വിദ്യാർഥി യൂണിയനാണ് ഇക്കാര്യം അറിയിച്ചത്. പ്രകടനങ്ങൾ ഐഐറ്റിയുടെ പാരമ്പര്യമല്ലെന്ന് മദ്രാസ് ഐഐടി ഡീൻ അറിയിക്കുമ്പോഴാണ് പോണ്ടിച്ചേരി സർവകലാശാലയിലെ വിദ്യാർഥികൾ നിലപാട് കടുപ്പിക്കുന്നത്. അതെ സമയം, ജാമിയ പ്രതിഷേധത്തെ പിന്തുണച്ച് വിദ്യാർഥികൾ നടത്തിയ പ്രസ്താവനകൾക്കെതിരെ അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് ഐഐടി കാൺപൂർ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്