ആപ്പ്ജില്ല

സ്വവർഗരതി വിധിക്ക് പിന്നിൽ അമേരിക്കയെന്ന് സുബ്രഹ്മണ്യൻ സ്വാമി

വൈകാതെ സ്വവർഗരതിക്കാർക്കുള്ള ബാറുകൾ തുറക്കുമെന്നും എയ്‌ഡ്‌സ്‌ രോഗം പടരുമെന്നും സ്വാമി ആരോപിച്ചു.

Samayam Malayalam 7 Sept 2018, 3:49 pm
ന്യൂഡൽഹി: ഉഭയസമ്മത പ്രകാരമുള്ള സ്വവർഗരതി കുറ്റകരമല്ലെന്ന സുപ്രീം കോടതി വിധിക്ക് പിന്നിൽ അമേരിക്കയുടെ കളിയെന്ന് ബിജെപി എംപി സുബ്രമണ്യൻ സ്വാമി. അധികം വൈകാതെ സ്വവർഗരതിക്കാർക്കുള്ള ബാറുകൾ തുറക്കുമെന്നും എയ്‌ഡ്‌സ്‌ രോഗം പടരുമെന്നും സ്വാമി ആരോപിച്ചു.
Samayam Malayalam subrahmanian swamy


സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ഇനിയും ചോദ്യം ചെയ്യപ്പെടാവുന്നതാണെന്നും ഇത് അന്തിമമല്ലെന്നും സ്വാമി പറഞ്ഞു. ഒരു ഏഴംഗ ബെഞ്ചിന് വിധി അസാധുവാക്കാൻ കഴിയും. ലൈംഗിക സ്വഭാവത്തിന് കാരണമായി സ്വവർഗരതിയെ കാണാനാവില്ല. ഇത് ജനിതകമായ കുഴപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിൽ തിന്മകൾ വർധിക്കാൻ ഈ വിധിയിലൂടെ ഇടയാക്കുമെന്നും സ്വാമി വ്യക്തമാക്കി. ആറു വിരലുകളുമായി ഒരാൾ ജനിക്കുന്നത് പോലെയുള്ള ഒരു ജനിതക വൈകല്യമാണ് ഇത്. ഇത് ചികിത്സിച്ച് ഭേദമാക്കുകയാണ് വേണ്ടതെന്നും സ്വാമി അഭിപ്രായപ്പെട്ടു.

ഐപിസി 377 ാം വകുപ്പിലെ വ്യവസ്ഥകൾ ഭരണഘടനാവിരുദ്ധമാണെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ച്, വ്യത്യസ്ത വ്യക്തിത്വങ്ങൾ അംഗീകരിക്കാൻ സമൂഹം പക്വതയാർജ്ജിച്ചെന്നും ഭിന്നലിംഗ സമൂഹം എല്ലാ അവകാശങ്ങൾക്കും അർഹരാണെന്നും ചൂണ്ടിക്കാട്ടി. സുപ്രീം കോടതി വിധി സ്വാഗതാർഹമാണെന്ന് ഐക്യ രാഷ്ട്ര സംഘടന പ്രതികരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്