ന്യൂഡൽഹി: ലഖിംപുർ ഖേരിയിൽ കർഷകർക്കെതിരെ നടന്ന അതിക്രമത്തിൽ ഉത്തർ പ്രദേശ് സർക്കാരിനെതിരെ സുപ്രീം കോടതി നടത്തിയ വിമർശനങ്ങൾ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കാൻ ആഗ്രഹിക്കുന്നവർക്ക് അവസരമാകുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇപ്പോൾ ധർമ്മസങ്കടത്തിലാണെന്ന് സുബ്രഹ്മണ്യൻ സ്വാമി ട്വിറ്ററിലൂടെ പറഞ്ഞു. "മുഖ്യമന്ത്രി പദം അല്ലെങ്കിൽ അമിത് ഷായുടെ ജൂനിയർ മന്ത്രിയുടെ മകൻ എന്നതാണ് യോഗിക്ക് മുൻപിലുള്ള വഴി" - എന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.
ലഖിംപൂരിലെ കര്‍ഷകസമരവേദിയിൽ കര്‍ഷകരെ കാറിടിച്ചു കൊന്ന കേസിൽ യുപി പോലീസിനെതിരെ സുപ്രീം കോടതി കഴിഞ്ഞ ദിവസം രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. സംഭവത്തിൽ ഒക്ടോബര്‍ 27നു മുൻപ് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ കോടതി യുപി സര്‍ക്കാരിനോടു ആവശ്യപ്പെട്ടു. സംഭവത്തിൽ മുദ്രവച്ച കവറിൽ യുപി സര്‍ക്കാര്‍ കോടതിയിൽ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.
സത്യവാങ്മൂലത്തിനായി അവസാന നിമിഷം വരെ കാത്തിരുന്നെന്നും രാത്രിവരെ നോക്കിയിരിക്കേണ്ടി വന്നുവെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ യുപി സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ ഹരീഷ് സാൽവെയോടു പറഞ്ഞിരുന്നു. എന്നാൽ സീൽ വെച്ച കവറിൽ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നു ഹരീഷ് സാൽവേ മറുപടി നല്കി. എന്നാൽ അവസാന നിമിഷം റിപ്പോര്‍ട്ട് സമര്‍പ്പിച്ചാൽ കോടതിയ്ക്ക് ഇതെങ്ങനെ പരിശോധിക്കാൻ സാധിക്കുമെന്ന് ചീഫ് ജസ്റ്റിസ് തിരിച്ചു ചോദിച്ചു.
ഒക്ടോബര്‍ മൂന്നിന് നടന്ന സംഭവത്തിൽ ഇതുവരെ പത്ത് പേരെ അറസ്റ്റ് ചെയ്തെന്നാണ് യുപി പോലീസ് അറിയിച്ചിട്ടുള്ളത്. സംഘര്‍ഷത്തിനിടെ മൂന്ന് പോലീസുകാര്‍ പ്രതിഷേധക്കാരുടെ മര്‍ദ്ദനത്തിൽ കൊല്ലപ്പെട്ടെന്നും പോലീസ് കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചാണ് വാദം കേട്ടത്. കേസ് അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്ന് ആരോപിച്ച് പോലീസിനെതിരെ രൂക്ഷവിമര്‍ശനമാണ് കോടതി ഉന്നയിച്ചത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇപ്പോൾ ധർമ്മസങ്കടത്തിലാണെന്ന് സുബ്രഹ്മണ്യൻ സ്വാമി ട്വിറ്ററിലൂടെ പറഞ്ഞു. "മുഖ്യമന്ത്രി പദം അല്ലെങ്കിൽ അമിത് ഷായുടെ ജൂനിയർ മന്ത്രിയുടെ മകൻ എന്നതാണ് യോഗിക്ക് മുൻപിലുള്ള വഴി" - എന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.
ലഖിംപൂരിലെ കര്‍ഷകസമരവേദിയിൽ കര്‍ഷകരെ കാറിടിച്ചു കൊന്ന കേസിൽ യുപി പോലീസിനെതിരെ സുപ്രീം കോടതി കഴിഞ്ഞ ദിവസം രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. സംഭവത്തിൽ ഒക്ടോബര്‍ 27നു മുൻപ് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ കോടതി യുപി സര്‍ക്കാരിനോടു ആവശ്യപ്പെട്ടു. സംഭവത്തിൽ മുദ്രവച്ച കവറിൽ യുപി സര്‍ക്കാര്‍ കോടതിയിൽ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.
സത്യവാങ്മൂലത്തിനായി അവസാന നിമിഷം വരെ കാത്തിരുന്നെന്നും രാത്രിവരെ നോക്കിയിരിക്കേണ്ടി വന്നുവെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ യുപി സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ ഹരീഷ് സാൽവെയോടു പറഞ്ഞിരുന്നു. എന്നാൽ സീൽ വെച്ച കവറിൽ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നു ഹരീഷ് സാൽവേ മറുപടി നല്കി. എന്നാൽ അവസാന നിമിഷം റിപ്പോര്‍ട്ട് സമര്‍പ്പിച്ചാൽ കോടതിയ്ക്ക് ഇതെങ്ങനെ പരിശോധിക്കാൻ സാധിക്കുമെന്ന് ചീഫ് ജസ്റ്റിസ് തിരിച്ചു ചോദിച്ചു.
ഒക്ടോബര്‍ മൂന്നിന് നടന്ന സംഭവത്തിൽ ഇതുവരെ പത്ത് പേരെ അറസ്റ്റ് ചെയ്തെന്നാണ് യുപി പോലീസ് അറിയിച്ചിട്ടുള്ളത്. സംഘര്‍ഷത്തിനിടെ മൂന്ന് പോലീസുകാര്‍ പ്രതിഷേധക്കാരുടെ മര്‍ദ്ദനത്തിൽ കൊല്ലപ്പെട്ടെന്നും പോലീസ് കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചാണ് വാദം കേട്ടത്. കേസ് അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്ന് ആരോപിച്ച് പോലീസിനെതിരെ രൂക്ഷവിമര്‍ശനമാണ് കോടതി ഉന്നയിച്ചത്.