ആപ്പ്ജില്ല

ബിജെപിയുടെ തൃപുര വിജയത്തിനുപിന്നിൽ സുനിലിന്‍റെ തല

ചരിത്രനേട്ടത്തിനു പിന്നിൽ പ്രവർത്തിച്ചത് മുൻ ആർഎസ്എസ് നേതാവ് സുനിൽ ദിയോദറാണ്

TNN 3 Mar 2018, 10:43 pm
ചുവപ്പിനൊപ്പം നിന്നിട്ടുള്ള ത്രിപുര കാവിയണിയുമ്പോൾ ബിജെപിയുടെ ചരിത്രനേട്ടത്തിനു പിന്നിൽ പ്രവർത്തിച്ചത് മുൻ ആർഎസ്എസ് നേതാവ് സുനിൽ ദിയോദറാണ്. വാരാണസിയിൽ പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയ 52-കാരൻ സുനിൽ ദിയോദറിനെ ബിജെപി അധ്യക്ഷൻ അമിത് ഷായാണ് ത്രിപുര പിടിക്കാൻ നിയോഗിച്ചത്.
Samayam Malayalam sunil deodhar scripted bjps tripura victory
ബിജെപിയുടെ തൃപുര വിജയത്തിനുപിന്നിൽ സുനിലിന്‍റെ തല


നരേന്ദ്രമോദിക്കുവേണ്ടി ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചതോടെയാണ് സുനിൽ ദിയോദറിന്റെ സംഘടനാ പാടവം പാർട്ടിയും മോദിയും തിരിച്ചറിയുന്നത്. 2013 ൽ നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മൂന്നാം തിരഞ്ഞെടുപ്പിനെ നേരിടുമ്പോഴാണ് സുനിൽ ഗുജറാത്തിലെത്തുന്നത്. ബിജെപിക്ക് ഒരു എംഎൽഎയും കോൺഗ്രസിന് അഞ്ചു എംഎൽമാരുമുണ്ടായിരുന്ന ദഹോഡ് ജില്ലയുടെ ചുമതലയാണു പാർട്ടി നൽകിയത്.

തിരഞ്ഞെടുപ്പിന് ആറുമാസം മുൻപ് സുനിൽ ജില്ലയിൽ പ്രവർത്തനം തുടങ്ങി. ഗുജറാത്തിൽ 117 സീറ്റുണ്ടായിരുന്ന ബിജെപി 125 സീറ്റുകളാണ് ആ തിരഞ്ഞെടുപ്പിൽ ലക്ഷ്യമിട്ടിരുന്നത്. പ്രധാനമന്ത്രി പദത്തിലെത്താൻ മികച്ച ജയം മോദിക്കും ആവശ്യമായിരുന്നു. ദഹോദിലെ സീറ്റുകൾ ഒന്നിൽനിന്നും മൂന്നായി ഉയർന്നു. മോദിക്ക് പ്രിയപ്പെട്ടവനായി സുനിൽ മാറുകയായിരുന്നു.

രണ്ടര വർഷമായി ത്രിപുര കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയാണ് സുനിൽ. ത്രിപുരയിലെത്തിയ സുനിൽ സംസ്ഥാനമൊട്ടാകെ ആദ്യം സഞ്ചരിച്ചു പാർട്ടിയുടെ ശക്തിയും ദൗർബല്യവും മനസിലാക്കി. ആർഎസ്എസ് ശാഖകൾ വിപുലീകരിച്ചു. കോൺഗ്രസിൽനിന്ന് പ്രാദേശിക നേതാക്കളെ പാർട്ടിയിലേക്കെത്തിച്ചു. സംഘടനാപാടവമുള്ള ചെറുപ്പക്കാരെ പാർട്ടിയിലെടുത്തു. താഴേത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്തി.

അഗർത്തലയിൽ നിന്നു ധർമനഗറിലേക്കു പോകുന്ന ട്രെയിൻ പ്രചാരണ ആയുധമാക്കാനുള്ള തന്ത്രം സുനിലിന്റേതായിരുന്നു. രാവിലെ ആറിനു പുറപ്പെടുന്ന ട്രയിനിൽ, മോദിയുടെ ടീ ഷർട്ട് ധരിച്ച ബിജെപി പ്രവർത്തകർ ലഘുലേഖകൾ സ്ഥിരമായി വിതരണം ചെയ്തു. കേന്ദ്രസർക്കാരിന്റെ പദ്ധതികൾ ജനങ്ങൾക്ക് വിശദീകരിച്ചു. ട്രെയിനിൽനിന്ന് ദിവസേന ശേഖരിച്ച ഫോൺ നമ്പരുകളിലെ വാട്സ് ആപിലേക്ക് ബിജെപിയുടെ സന്ദേശങ്ങളെത്തിച്ചു. പിന്നീട് ഫോൺ നമ്പരുകളുടെ വലിയ പട്ടിക തയ്യാറാക്കി മണ്ഡലാടിസ്ഥാനത്തിൽ വിഭജിച്ചു. ഇതോടൊപ്പം ജനങ്ങളുടെ പ്രശ്നങ്ങൾ പറയാൻ കോൾ സെന്റർ ആരംഭിച്ചു. അമിത് ഷാ തന്നിലർപ്പിച്ച വിശ്വാസമാണ് തനിക്ക് എല്ലാം ചെയ്യാനുള്ള ശക്തി നൽകിയതെന്നും സുനിലിന്‍റെ വാക്കുകൾ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്