ന്യൂഡല്‍ഹി: ലാവ്ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. ഊര്‍ജവകുപ്പ് മുന്‍ ജോയന്റ് സെക്രട്ടറി എ ഫ്രാന്‍സിസിന്റെ അപേക്ഷ പരിഗണിച്ചാണ് കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു. കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്ന ദിവസം കോടതി കേസ് പരിഗണിക്കുന്നെന്ന പ്രത്യേകതയുമുണ്ടായിരുന്നു ഇന്ന്.
Also Read : ദേവഗണങ്ങൾ അസുര വിഭാഗത്തിനൊപ്പം നിന്നിട്ടില്ലെന്ന് കെ സുധാകരൻ; പോളിങ് ശതമാനത്തിൽ വർധന
കേസ് രണ്ടാഴ്ച കഴിഞ്ഞ് കോടതി വീണ്ടും പരിഗണിക്കും. കേസില്‍ പിണറായി വിജയന്, ഊര്‍ജവകുപ്പ് മുന്‍ സെക്രട്ടറി കെ മോഹനചന്ദ്രന്, മുന്‍ ജോയന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരെയാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്.
ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, രവീന്ദ്ര ഭട്ട് എന്നിവർക്ക് പകരം ജസ്റ്റിസുമാരായ കെഎം ജോസഫ്, ഇന്ദിര ബാനർജി എന്നിവരെ ബഞ്ചിൽ പുതുതായി ഉൾപ്പെടുത്തിയിരുന്നു.
Also Read : Fact Check: ഏപ്രിൽ 15 ഓടെ ഇന്ത്യയിൽ 50,000 കൊവിഡ് മരണങ്ങളെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞോ?
ലാവ്ലിൻ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍. ലാവ്ലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചെന്നുമാണ് കേസ്.