ആപ്പ്ജില്ല

Ayodhya Verdict: മുസ്ലീങ്ങള്‍ക്ക് പള്ളി പണിയാന്‍ 5 ഏക്കര്‍ ഭൂമി നല്‍കുമെന്ന് സുപ്രീം കോടതി

തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും മുസ്ലീങ്ങള്‍ക്ക് പള്ളി പണിയാന്‍ പ്രത്യേക ഭൂമി നല്‍കുമെന്നും സുപ്രീം കോടതിയുടെ ചരിത്ര വിധി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വിധി പ്രസ്താവിച്ചത്.

Samayam Malayalam 9 Nov 2019, 12:00 pm
ന്യൂഡല്‍ഹി: അയോധ്യ ഭൂമിതര്‍ക്ക കേസില്‍ സുപ്രീം കോടതിയുടെ അന്തിമ വിധി. തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും മുസ്ലീങ്ങള്‍ക്ക് പള്ളി പണിയാന്‍ പ്രത്യേക ഭൂമി നല്‍കുമെന്നും സുപ്രീം കോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വിധി പ്രസ്താവിച്ചത്. തര്‍ക്കഭൂമി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധി തെറ്റെന്ന് സുപ്രീം കോടതി. രാവിലെ 10.30 ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് അരമണിക്കൂറോളം നീണ്ടു നിന്ന ചരിത്ര വിധി പ്രസ്താവന ആരംഭിച്ചത്.
Samayam Malayalam SC


Also Read: അയോധ്യ തർക്കഭൂമി മൂന്നായി വിഭജിക്കണമെന്ന അലഹബാദ് ഹൈക്കോടതി വിധി തെറ്റ്: സുപ്രീംകോടതി

മൂന്നു മാസത്തിനുള്ളില്‍ തര്‍ക്കപ്രദേശത്ത് ക്ഷേത്രം നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു ട്രസ്റ്റി ബോര്‍ഡിനെ നിയമിക്കും. തര്‍ക്കഭൂമിക്ക് പുറത്ത് കേന്ദ്ര സര്‍ക്കാര്‍ മുസ്ലിങ്ങള്‍ക്ക് ഭൂമി ഏറ്റെടുത്തു നല്‍കണമെന്നും വിധിയില്‍ പറയുന്നു. പള്ളിയിരിക്കുന്ന ഭൂമിയില്‍ ഒരു നിര്‍മ്മിതി ഉണ്ടെന്ന് കരുതി അതിന്റെ ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ കഴിയില്ല. അത് ഒരു ഹിന്ദുക്ഷേത്രം ആണെന്നും സുപ്രീംകോടതിക്ക് സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. സുന്നി വഖഫ് ബോര്‍ഡിന് ഭൂമിയില്‍ കൈവശവകാശം തെളിയിക്കാന്‍ കഴിഞ്ഞില്ല. വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം അവകാശം തീരുമാനിക്കാനാവില്ലെന്നും ഇതിന് കൃത്യമായ രേഖ ആവശ്യമാണെന്നും വിധിയില്‍ പറയുന്നു. വിധി കോടതി തീരുമാനം അനുസരിച്ചല്ല മറിച്ച്, നിയമം അനുസരിച്ചാണെന്നു എടുത്തു പറയുന്നുണ്ട്.

Also Read: Ayodhya Verdict: അയോധ്യ കേസ്: മധ്യസ്ഥരുടെ പങ്കിനെ അഭിനന്ദിച്ച് സുപ്രീം കോടതി

പുരാവസ്തുവകുപ്പ് നടത്തിയ കണ്ടെത്തലുകള്‍ അവഗണിക്കാന്‍ കഴിയില്ല. ഒഴിഞ്ഞ സ്ഥലത്തല്ല ബാബ്‌രി മസ്ജിദ് പണിതത്. അതിന് കീഴില്‍ മറ്റൊരു നിര്‍മ്മിതിയുണ്ടായിരുന്നെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. നിര്‍മോഹി അഖാഡയുടെ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് കോടതി കണ്ടെത്തി.

Also Read: Ayodhya Verdict: അയോധ്യ കേസ്; അന്തിമ വിധി പ്രസ്താവിക്കുന്നത് ഈ അഞ്ചുപേര്‍

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്