ന്യൂഡൽഹി: ശബരിമലയിൽ ദർശനം നടത്തിയ യുവതികളായ ബിന്ദുവിനും കനകദുർഗക്കും പോലീസ് സുരക്ഷ നൽകണമെന്ന് സുപ്രീം കോടതി. ജീവനും സ്വത്തിനും ഭീഷണി ഉണ്ടെന്നും മുഴുവൻ സമയ സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ടാണ് ഇരുവരും സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ബിന്ദുവിനും കനദുർഗക്കും പുറമെ ശബരിമലയിൽ പോകാൻ എത്തിയ 51 യുവതികൾക്ക് സുരക്ഷ നൽകിയെന്ന് സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. യുവതികൾക്ക് വേണ്ടി മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്സിംഗാണ് സുപ്രീം കോടതിയിൽ ഹാജരായത്.ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഏർപ്പെടുത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അത് സർക്കാർ ഉറപ്പു വരുത്തണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. നാളെ ശബരിമല നട അടക്കാനിരിക്കെ സുരക്ഷ ആവശ്യപ്പെട്ട് യുവതികൾ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കേണ്ടതില്ല ഇന്ന് ശബരിമല ഭക്തരുടെ ദേശീയ കൂട്ടായ്മ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അയ്യപ്പഭക്തരുടെ കൂട്ടായ്മക്ക് വേണ്ടി അഭിഭാഷകൻ മാത്യു നെടുമ്പാറായാണ് സുപ്രീം കോടതിയിൽ ഹാജരായത്. ശബരിമലയില്‍ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകളെ പ്രവേശിക്കാൻ നിർദേശിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പടിവിക്കണം. അതോടൊപ്പം ശബരിമലയിൽ പോകാൻ ആഗ്രഹിക്കുന്ന എല്ലാവര്ക്കും സുരക്ഷ നല്കാൻ നിര്‍ദ്ദേശിക്കണമെന്നും യുവതികള്‍ ആവശ്യപ്പെട്ടിരുന്നു. ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടി കോടതിയലക്ഷ്യമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ആവശ്യപ്പെടുന്ന സ്ത്രീകൾക്കെല്ലാം ശബരിമലയിൽ ദർശനം നടത്താൻ സുരക്ഷ നൽകുമെന്ന് സർക്കാർ സുപ്രീം കോടതിയിൽ വ്യകത്മാക്കി.
അയ്യപ്പഭക്തരുടെ കൂട്ടായ്മക്ക് വേണ്ടി അഭിഭാഷകൻ മാത്യു നെടുമ്പാറായാണ് സുപ്രീം കോടതിയിൽ ഹാജരായത്. ശബരിമലയില്‍ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകളെ പ്രവേശിക്കാൻ നിർദേശിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പടിവിക്കണം. അതോടൊപ്പം ശബരിമലയിൽ പോകാൻ ആഗ്രഹിക്കുന്ന എല്ലാവര്ക്കും സുരക്ഷ നല്കാൻ നിര്‍ദ്ദേശിക്കണമെന്നും യുവതികള്‍ ആവശ്യപ്പെട്ടിരുന്നു. ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടി കോടതിയലക്ഷ്യമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ആവശ്യപ്പെടുന്ന സ്ത്രീകൾക്കെല്ലാം ശബരിമലയിൽ ദർശനം നടത്താൻ സുരക്ഷ നൽകുമെന്ന് സർക്കാർ സുപ്രീം കോടതിയിൽ വ്യകത്മാക്കി.