ആപ്പ്ജില്ല

അയോധ്യാ കേസിലെ 18 പുനഃപരിശോധന ഹർജികളും സുപ്രീംകോടതി തള്ളി

വിവാദമായ അയോധ്യാ ഭൂമി തർക്കക്കേസിലെ പുനഃപരിശോധന ഹർജികളാണ് സുപ്രീംകോടതി തള്ളിയത്. ചീഫ് അധ്യക്ഷനായ ബെഞ്ചിൻ്റേതാണ് നിർണായകമായ നടപടിയുണ്ടായത്. ചീഫ് ജസ്റ്റിസിന്റെ ചേംബറില്‍ ഉച്ചയ്ക്ക് 1.40നാണ് ഹർജികൾ കേട്ടത്.

Samayam Malayalam 12 Dec 2019, 4:56 pm

ഹൈലൈറ്റ്:

  • ചീഫ് ജസ്‌റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ തള്ളിയത്.
  • കേസിൽ പുതിയ വാദങ്ങൾ ഇല്ലാതിരുന്നത് ഹർജികൾ തള്ളാൻ കാരണമായി.
  • നബംബര്‍ ഒമ്പതിലെ വിധിയെ ചോദ്യം ചെയ്‌താണ് ഹർജികൾ കോടതിയിലെത്തിയത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam court
പുനഃപരിശോധന ഹർജികൾ തള്ളി
ന്യൂഡൽഹി: അയോധ്യാ ഭൂമി തർക്കക്കേസിലെ 18 പുനഃപരിശോധന ഹർജികളും സുപ്രീംകോടതി തള്ളി. ചീഫ് ജസ്‌റ്റീസ് ബോബ്ഡെ, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ് അബ്ദുൾ നസീർ, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ തള്ളിയത്.
Also Read: കൊച്ചിയിലെ റോഡിലെ കുഴിയിൽ വീണ യുവാവ് മരിച്ചു; ശരീരത്തിലുടെ ലോറി കയറിയിറങ്ങി

കേസിൽ പുതിയ വാദങ്ങൾ ഇല്ലാതിരുന്നതാണ് ഹർജികൾ തള്ളാൻ സുപ്രീംകോടതിയെ പ്രേരിപ്പിച്ചത്.
അയോധ്യ കേസിലെ നബംബര്‍ ഒമ്പതിലെ വിധി ചോദ്യംചെയ്തുകൊണ്ടാണ് 18ഹർജികളും സുപ്രീംകോടതിയിലെത്തിയത്. രണ്ടര മണിക്കൂർ നേരം ഹർജികൾ പരിഗണിച്ച ശേഷമാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്.

Also Read: ഇന്‍റര്‍നെറ്റില്ല, അസം ജനത നിങ്ങളുടെ സന്ദേശം വായിക്കില്ല മോദി: കോൺഗ്രസ്

2.77 ഏക്കർ തർക്കഭൂമി ക്ഷേത്രനിർമാണത്തിനു കൈമാറുകയും പകരം അയോധ്യയിൽ പ്രധാനസ്ഥലത്തു മസ്ജിദിന് അഞ്ച് ഏക്കർ ഭൂമി നൽകണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിർണായക വിധി. ഇതിനെതിരെയാണ് പുനഃപരിശോധന ഹർജികൾ കോടതിയിലെത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്