ന്യൂഡൽഹി: ബീഹാറിലെ മുസാഫര്‍പൂരിൽ മസ്തിഷ്കജ്വര ബാധയെ തുടര്‍ന്ന് മരണസംഖ്യ ഉയരുന്ന സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. സംഭവത്തിൽ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് 10 ദിവസത്തിനകം സമര്‍പ്പിക്കണമെന്നു കോടതി ഉത്തരവിട്ടു.
നൂറിലേറെ കുട്ടികള്‍ മരിച്ച സംഭവത്തിൽ സമര്‍പ്പിക്കപ്പെട്ട പൊതുതാൽപര്യഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. കുട്ടികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകരായ മനോഹര്‍ പ്രതാപ്, സൻപ്രീത് സിങ് അജ്മാനി എന്നിവരാണ് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. മുസാഫര്‍പൂര്‍ ചീഫ് ജുഡീഷ്യൽ മജിസ്‍ട്രേറ്റ് കോടതിയും കേന്ദ്ര-സംസ്ഥാന ആരോഗ്യമന്ത്രിമാര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം മുസാഫര്‍പൂരിൽ മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 149 ആയി. ശ്രീകൃഷ്ണ മെഡിക്കൽ കോളേജ്,കേജ്രിവാള്‍ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിൽ കഴിഞ്ഞ കുട്ടികളാണ് മരിച്ചത്. ശ്രീകൃഷ്ണ മെഡിക്കൽ കോളേജിലാണ് ഏറ്റവും കൂടുതൽ മരണസംഖ്യ റിപ്പോര്‍ട്ട് ചെയ്തത്.
ഇന്നലെ ശ്രീകൃഷ്ണ മെഡിക്കൽ കോളേജിലെ മുതിര്‍ന്ന ഡോക്ടറായ ഭിമ്സെൻ കുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. ചികിത്സയിൽ വീഴ്ചവരുത്തിയെന്ന് ആരോപിച്ചാണ് സസ്പെൻഷൻ.
ഉത്തര ബീഹാര്‍ ഭാഗത്ത് കാണുന്ന ലിച്ചിപ്പഴങ്ങള്‍ പൂര്‍ണമായി പഴുക്കുന്നതിന് മുൻപു തന്നെ കുട്ടികള്‍ കഴിച്ചതാണ് മസ്തിഷ്കജ്വരത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഇതേത്തുടര്‍ന്ന് കുട്ടികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞു. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
നൂറിലേറെ കുട്ടികള്‍ മരിച്ച സംഭവത്തിൽ സമര്‍പ്പിക്കപ്പെട്ട പൊതുതാൽപര്യഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. കുട്ടികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകരായ മനോഹര്‍ പ്രതാപ്, സൻപ്രീത് സിങ് അജ്മാനി എന്നിവരാണ് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. മുസാഫര്‍പൂര്‍ ചീഫ് ജുഡീഷ്യൽ മജിസ്‍ട്രേറ്റ് കോടതിയും കേന്ദ്ര-സംസ്ഥാന ആരോഗ്യമന്ത്രിമാര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം മുസാഫര്‍പൂരിൽ മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 149 ആയി. ശ്രീകൃഷ്ണ മെഡിക്കൽ കോളേജ്,കേജ്രിവാള്‍ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിൽ കഴിഞ്ഞ കുട്ടികളാണ് മരിച്ചത്. ശ്രീകൃഷ്ണ മെഡിക്കൽ കോളേജിലാണ് ഏറ്റവും കൂടുതൽ മരണസംഖ്യ റിപ്പോര്‍ട്ട് ചെയ്തത്.
ഇന്നലെ ശ്രീകൃഷ്ണ മെഡിക്കൽ കോളേജിലെ മുതിര്‍ന്ന ഡോക്ടറായ ഭിമ്സെൻ കുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. ചികിത്സയിൽ വീഴ്ചവരുത്തിയെന്ന് ആരോപിച്ചാണ് സസ്പെൻഷൻ.
ഉത്തര ബീഹാര്‍ ഭാഗത്ത് കാണുന്ന ലിച്ചിപ്പഴങ്ങള്‍ പൂര്‍ണമായി പഴുക്കുന്നതിന് മുൻപു തന്നെ കുട്ടികള്‍ കഴിച്ചതാണ് മസ്തിഷ്കജ്വരത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഇതേത്തുടര്‍ന്ന് കുട്ടികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞു. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.