ആപ്പ്ജില്ല

'കൊവിഡ് വാക്‌സിന് എങ്ങനെ രണ്ട് വില, കമ്പനികൾക്ക് 4500 കോടി നൽകിയത് എന്തിന്?: കേന്ദ്രത്തെ വിമർശിച്ച് സുപ്രീം കോടതി

കൊവിഡ് വാക്‌സിൻ ഉത്പാദനത്തിലും ഓക്‌സിജൻ വിതരണത്തിലും കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. വാക്‌സിൻ വില നിശ്ചിയിച്ചതിലും കോടതി വിമർശനം നടത്തി

Samayam Malayalam 30 Apr 2021, 2:46 pm
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ്-19 വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ പ്രതിരോധ വാക്‌സിനുകൾക്ക് എങ്ങനെയാണ് രണ്ട് വില വന്നതെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി. ഏത് സാഹചര്യത്തിലാണ് വാക്‌സിനുകൾക്ക് രണ്ട് വില നിർണയിക്കേണ്ടി വന്നതെന്ന് ചോദിച്ച കോടതി അമേരിക്കയിൽ പോലുമില്ലാത്ത എന്തിന് കൊവിഷീൽഡ് വാക്‌സിന് ഇന്ത്യക്കാർ നൽകുതെന്നും ചോദിച്ചു.
Samayam Malayalam സുപ്രീം കോടതി. Photo: TOI
സുപ്രീം കോടതി. Photo: TOI


വോട്ടെണ്ണൽ ദിനത്തിൽ പടക്കം പൊട്ടിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി
കൊവിഡ് വാക്‌സിൻ ഉത്പാദനത്തിനായി സ്വകാര്യ കമ്പനികൾക്ക് എന്തിനാണ് 4500 കോടി രൂപ നൽകിയതെന്ന് ചോദിച്ച കോടതി സംസ്ഥാനങ്ങൾക്ക് തുല്യമായ രീതിയിൽ എങ്ങനെ വാക്‌സിൻ ഉറപ്പാക്കുമെന്നും ചോദിച്ചു. വാക്‌സിൻ ഉത്പാദനം വേഗത്തിലാക്കാൻ സർക്കാർ നേരിട്ട് നിക്ഷേപിക്കുകയാണ് വേണ്ടത്. കേന്ദ്ര സർക്കാരിനു തന്നെ നൂറു ശതമാനം വാക്‌സിനും വാങ്ങി വിതരണം ചെയ്‌ത് കൂടെ എന്നും കോടതി ചോദിച്ചു.

വാക്‌സിൻ വില നിശ്ചിയിക്കാനുള്ള അധികാരം കമ്പനികൾക്ക് വിട്ട് നൽകരുത്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഇടപെടൽ നടത്തുന്നില്ല. മറ്റ് പ്രതിരോധ കുത്തിവെപ്പുകൾ പോലെ തന്നെ കൊവിഡ് വാക്‌സിനും സൗജന്യമാക്കുന്നതിൽ ആലോചന നടത്തണമെന്നും സുപ്രീം കോടതി പറഞ്ഞു. വാക്‌സിൻ ഉത്പാദനത്തിന് പൊതുമേഖല സ്ഥാനപനങ്ങളെ ആശ്രയിക്കാമായിരുന്നല്ലോ എന്ന ചോദിച്ച് കോടതി വാക്‌സിൻ ക്ഷാമവുമായി ബന്ധപ്പെട്ട കാര്യത്തിലും നിലപാട് വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിലേക്ക് ഓക്‌സിജൻ ടാങ്കറുകൾ എത്തിക്കാനുള്ള ദേശീയ പദ്ധതി എന്താണെന്ന് വ്യക്തമാക്കുന്നു.

ഓക്സിജൻ ക്ഷാമം ചൂണ്ടിക്കാട്ടുന്നവർക്കെതിരെ നടപടി എടുക്കരുതെന്ന് സുപ്രീംകോടതി
രാജ്യ തലസ്ഥാനമായ ഡൽഹിക്ക് ഓക്‌സിജൻ നൽകുന്നതിൽ കേന്ദ്ര സർക്കാരിന് ഉത്തരവാദിത്തമുണ്ട്. ഓക്സിജൻ പല സംസ്ഥാനങ്ങളിലും ആവശ്യത്തിന് ഇല്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഢിന്റെ അധ്യക്ഷതയിലുള്ള ബഞ്ച് പറഞ്ഞു. സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന സുപ്രീം കോടതിയുടെ ഈ നിരീക്ഷണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്