ആപ്പ്ജില്ല

മുഹറം ഘോഷയാത്ര പാടില്ല; അനുമതി നിഷേധിച്ച് സുപ്രീം കോടതി

പുരിയിലും മുംബൈയിലെ ജൈന ക്ഷേത്രങ്ങളിലും ഒരു പ്രത്യേക സ്ഥലത്ത് മാത്രമാണ് ഇളവ് അനുവദിച്ചതെന്ന് സുപ്രീം കോടതി

Samayam Malayalam 27 Aug 2020, 4:44 pm
ന്യൂഡല്‍ഹി: രാജ്യത്തുടനീളമുള്ള മുഹറം ഘോഷയാത്രയ്ക്ക് അനുമതി നിഷേധിച്ച് സുപ്രീം കോടതി. ഘോഷയാത്ര നടത്തിയാല്‍ കൊവിഡ് രോഗവ്യാപനത്തിന് കാരണമാക്കുന്നത് ഒരു വിഭാഗമാണെന്ന ആരോപണവുമായി ചിലര്‍ രംഗത്തിറങ്ങുമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പറഞ്ഞു.
Samayam Malayalam സുപ്രീം കോടതി


Also Read: ഇന്ത്യ ബ്രസീലിനെ മറികടക്കുമോ? ലോകത്ത് കൊവിഡ് മരണനിരക്ക് കുതിക്കുന്നു, മുന്നിൽ അമേരിക്ക

അത്തരത്തില്‍ ഒരു സാഹചര്യം ഉണ്ടാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അടച്ചിടല്‍ സമയത്ത് ഒഡീഷയിലെ പുരി ക്ഷേത്രത്തില്‍ രഥയാത്ര നടത്താനും മുംബൈയിലെ മൂന്ന് ജൈന ക്ഷേത്രത്തില്‍ പൂജ നടത്താനും എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് അനുമതി നല്‍കിയിരുന്നു. പുരിയിലും മുംബൈയിലെ ജൈന ക്ഷേത്രങ്ങളിലും ഒരു പ്രത്യേക സ്ഥലത്ത് മാത്രമാണ് ഇളവ് അനുവദിച്ചതെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

Also Read: 1962ന് ശേഷമുള്ള ഗുരുതരമായ സാഹചര്യം; ലഡാഖ് അതിർത്തി വിഷയത്തിൽ വിദേശകാര്യമന്ത്രി

അതേസമയം, രാജ്യത്തുടനീളം മുഹറം ഘോഷയാത്ര നടത്താനാണ് ഹര്‍ജിക്കാര്‍ കോടതിയോട് ആവശ്യപ്പെടുന്നത്. എന്നാല്‍, ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ബെഞ്ച് അറിയിച്ചു. രാജവ്യാപകമായി ഘോഷയാത്രയ്ക്ക് അനുമതി തേടി സുപ്രീം കോടതിയെ സമീപിച്ചത് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഷിയാ പുരോഹിതന്‍ സയ്യദ് കല്‍ബെ ജവാദ് ആണ്. സാമൂഹിക അകലം പാലിച്ച് അഞ്ച് പേര്‍ മാത്രമുള്ള മുഹറം ഘോഷയാത്രയ്ക്ക് അനുമതി തേടി നല്‍കിയ മറ്റൊരു ഹര്‍ജിയില്‍ എല്ലാ സംസ്ഥാനങ്ങളെയും കക്ഷി ചേര്‍ക്കാന്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്