ന്യൂഡൽഹി: ഉന്നാവ് ബലാത്സംഗക്കേസിലെ ഇരയായ പെൺകുട്ടിയെ വിദഗ്ധ ചികിത്സയാക്കായി തൽക്കാലം ഡൽഹി എയിംസിലേക്ക് മാറ്റേണ്ടെന്ന് സുപ്രീംകോടതി. പെൺകുട്ടിയുടെ അമ്മയുടെ ആവശ്യം അംഗീകരിച്ച് ഡൽഹിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യണമെന്ന ഉത്തരവ് സുപ്രീംകോടതി മരവിപ്പിച്ചു. ലഖ്നൗവിലെ കെജിഎംയു ആശുപത്രിയിൽ പെൺകുട്ടിയുടെ ചികിത്സ തുടരുന്നതാണ് താൽപര്യമെന്ന് കുടുംബം കോടതിയെ അറിയിച്ചിരുന്നു.
ജൂലൈ 28 ന് റായ്‍ ബറേലി ജയിലിൽ കഴിയുന്ന അമ്മാവനെ സന്ദര്‍ശിച്ച് വരുന്ന വഴിയിൽ വച്ചാണ് പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ചത്. പെൺകുട്ടിയുടെ ബന്ധുക്കളായ രണ്ടുപേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയും അഭിഭാഷകനും ചികിത്സയിലാണ്.
പെൺകുട്ടിയുടെയും അഭിഭാഷകൻ്റെയും ആരോഗ്യ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. നിലവിൽ പെൺകുട്ടി വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ജീവൻ നിലനിര്‍ത്തുന്നത്. എന്നാൽ പരിക്കേറ്റ അഭിഭാഷകനെ വെൻ്റിലേറ്ററിൽ നിന്ന് മാറ്റിയെങ്കിലും ഓക്സിജൻ്റെ സഹായം ആവശ്യമാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.
റായ്‍ ബറേലി ജയിലിൽ കഴിയുന്ന പെൺകുട്ടിയുടെ അമ്മാവനെ തീഹാര്‍ ജയിലിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തര്‍ പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം സുപ്രീംകോടതി ഉത്തരവ് പ്രകാരം ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ 25 ലക്ഷം രൂപ കുടുംബത്തിന് കൈമാറി. പെൺകുട്ടിയുടെ അമ്മയുടെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചത്. കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കുടുംബത്തിന് സിആര്‍പിഎഫ് സുരക്ഷയും യുപി സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷമാണ് ബിജെപി എംഎല്‍എയ്ക്ക് എതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് പെൺകുട്ടി രംഗത്തെത്തിയത്. ഇതിന് പിന്നാലെ തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് പെൺകുട്ടിയുടെ കുടുംബവും ചൂണ്ടിക്കാട്ടിയിരുന്നു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വസതിക്ക് മുന്നില്‍ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് ഉന്നാവ് കേസ് ദേശീയ ശ്രദ്ധയാകര്‍ഷിച്ചത്. ഇതിന് ഒരു ദിവസത്തിന് ശേഷം പെൺകുട്ടിയുടെ അച്ഛൻ പോലീസ് കസ്റ്റഡിയിൽ മരിച്ചതും വിവാദമായിരുന്നു.
ബംഗര്‍മോയിൽ നിന്നുള്ള ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാര്‍ തന്നെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് പെൺകുട്ടി ആരോപിക്കുന്നത്. എംഎൽഎയെ പോലീസ് സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം വിവാദമായതോടെ യുപി സര്‍ക്കാര്‍ കേസ് സിബിഐയ്ക്ക് ബലാത്സംഗക്കേസ് കൈമാറുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇയാളെയും സഹായികളെയും സിബിഐ അറസ്റ്റ് ചെയ്‍തിരുന്നു. അതേസമയം പെൺകുട്ടി സഞ്ചരിച്ച കാര്‍ അപകടത്തിൽപ്പെട്ട കേസിൽ എംഎൽഎ കുൽദീപ് സിങ് സെൻഗാര്‍, സഹോദരന്‍ മനോജ് സിങ് സെന്‍ഗാര്‍ തുടങ്ങിയ എട്ട് പേരെ പ്രതിചേര്‍ത്തു. പെൺകുട്ടിയുടെ നീക്കം സുരക്ഷാ ഉദ്യോഗസ്ഥര്‍ കുൽദീപ് സിങ് സെൻഗാറിന് ചോര്‍ത്തി നൽകിയെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്. സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉണ്ടായതോടെ കുൽദീപ് സിങ് സെൻഗാറിനെ ബിജെപി പുറത്താക്കി. ഉന്നാവ് ബലാത്സംഗവുമായി ബന്ധപ്പെട്ട കേസുകള്‍ ലഖ്നൗവിൽ നിന്ന് ഡൽഹിയിലെ പ്രത്യേക കോടതിയിലേയ്ക്ക് മാറ്റാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
അതേസമയം ഇന്നലെ ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ചോദിച്ചു. അമിക്കസ് ക്യൂറി വി ഗിരിയുടെ വാക്കുകൾ ശ്രവിച്ച ശേഷമാണ് സുപ്രീംകോടതിയുടെ രൂക്ഷമായ പ്രതികരണം. 'എന്‍റെ ജീവിതത്തില്‍ ഞാന്‍ ഇങ്ങനെ ഒരു കേസ് കണ്ടിട്ടില്ല. ഒരു സാധാരണ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നു. പെണ്‍കുട്ടിയുടെ അമ്മയും ബലാത്സംഗത്തിന് വിധേയ ആയി. (ഇത് മറ്റൊരാള്‍ പ്രതിയായ കേസാണ്). ഇരയുടെ പിതാവിനെ കേസ്സില്‍ കുടുക്കി കസ്റ്റഡിയില്‍ എടുക്കുന്നു. ഇദ്ദേഹം കസ്റ്റഡിയില്‍ വച്ച് കൊല്ലപ്പെട്ടു. ബലാല്‍സംഗ കേസ് വിചാരണയ്ക്ക് വരാന്‍ സമയമായപ്പോള്‍ ഇര സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുന്നു. ഇര ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്തുന്നത് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ്' എന്നതായിരുന്നു അമിക്കസ് ക്യൂറി വി ഗിരിയുടെ വാക്കുകൾ.
ജൂലൈ 28 ന് റായ്‍ ബറേലി ജയിലിൽ കഴിയുന്ന അമ്മാവനെ സന്ദര്‍ശിച്ച് വരുന്ന വഴിയിൽ വച്ചാണ് പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ചത്. പെൺകുട്ടിയുടെ ബന്ധുക്കളായ രണ്ടുപേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയും അഭിഭാഷകനും ചികിത്സയിലാണ്.
പെൺകുട്ടിയുടെയും അഭിഭാഷകൻ്റെയും ആരോഗ്യ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. നിലവിൽ പെൺകുട്ടി വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ജീവൻ നിലനിര്‍ത്തുന്നത്. എന്നാൽ പരിക്കേറ്റ അഭിഭാഷകനെ വെൻ്റിലേറ്ററിൽ നിന്ന് മാറ്റിയെങ്കിലും ഓക്സിജൻ്റെ സഹായം ആവശ്യമാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.
റായ്‍ ബറേലി ജയിലിൽ കഴിയുന്ന പെൺകുട്ടിയുടെ അമ്മാവനെ തീഹാര്‍ ജയിലിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തര്‍ പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം സുപ്രീംകോടതി ഉത്തരവ് പ്രകാരം ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ 25 ലക്ഷം രൂപ കുടുംബത്തിന് കൈമാറി. പെൺകുട്ടിയുടെ അമ്മയുടെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചത്. കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കുടുംബത്തിന് സിആര്‍പിഎഫ് സുരക്ഷയും യുപി സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷമാണ് ബിജെപി എംഎല്‍എയ്ക്ക് എതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് പെൺകുട്ടി രംഗത്തെത്തിയത്. ഇതിന് പിന്നാലെ തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് പെൺകുട്ടിയുടെ കുടുംബവും ചൂണ്ടിക്കാട്ടിയിരുന്നു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വസതിക്ക് മുന്നില്‍ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് ഉന്നാവ് കേസ് ദേശീയ ശ്രദ്ധയാകര്‍ഷിച്ചത്. ഇതിന് ഒരു ദിവസത്തിന് ശേഷം പെൺകുട്ടിയുടെ അച്ഛൻ പോലീസ് കസ്റ്റഡിയിൽ മരിച്ചതും വിവാദമായിരുന്നു.
ബംഗര്‍മോയിൽ നിന്നുള്ള ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാര്‍ തന്നെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് പെൺകുട്ടി ആരോപിക്കുന്നത്. എംഎൽഎയെ പോലീസ് സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം വിവാദമായതോടെ യുപി സര്‍ക്കാര്‍ കേസ് സിബിഐയ്ക്ക് ബലാത്സംഗക്കേസ് കൈമാറുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇയാളെയും സഹായികളെയും സിബിഐ അറസ്റ്റ് ചെയ്‍തിരുന്നു. അതേസമയം പെൺകുട്ടി സഞ്ചരിച്ച കാര്‍ അപകടത്തിൽപ്പെട്ട കേസിൽ എംഎൽഎ കുൽദീപ് സിങ് സെൻഗാര്‍, സഹോദരന്‍ മനോജ് സിങ് സെന്‍ഗാര്‍ തുടങ്ങിയ എട്ട് പേരെ പ്രതിചേര്‍ത്തു. പെൺകുട്ടിയുടെ നീക്കം സുരക്ഷാ ഉദ്യോഗസ്ഥര്‍ കുൽദീപ് സിങ് സെൻഗാറിന് ചോര്‍ത്തി നൽകിയെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്. സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉണ്ടായതോടെ കുൽദീപ് സിങ് സെൻഗാറിനെ ബിജെപി പുറത്താക്കി. ഉന്നാവ് ബലാത്സംഗവുമായി ബന്ധപ്പെട്ട കേസുകള്‍ ലഖ്നൗവിൽ നിന്ന് ഡൽഹിയിലെ പ്രത്യേക കോടതിയിലേയ്ക്ക് മാറ്റാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
അതേസമയം ഇന്നലെ ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ചോദിച്ചു. അമിക്കസ് ക്യൂറി വി ഗിരിയുടെ വാക്കുകൾ ശ്രവിച്ച ശേഷമാണ് സുപ്രീംകോടതിയുടെ രൂക്ഷമായ പ്രതികരണം. 'എന്‍റെ ജീവിതത്തില്‍ ഞാന്‍ ഇങ്ങനെ ഒരു കേസ് കണ്ടിട്ടില്ല. ഒരു സാധാരണ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നു. പെണ്‍കുട്ടിയുടെ അമ്മയും ബലാത്സംഗത്തിന് വിധേയ ആയി. (ഇത് മറ്റൊരാള്‍ പ്രതിയായ കേസാണ്). ഇരയുടെ പിതാവിനെ കേസ്സില്‍ കുടുക്കി കസ്റ്റഡിയില്‍ എടുക്കുന്നു. ഇദ്ദേഹം കസ്റ്റഡിയില്‍ വച്ച് കൊല്ലപ്പെട്ടു. ബലാല്‍സംഗ കേസ് വിചാരണയ്ക്ക് വരാന്‍ സമയമായപ്പോള്‍ ഇര സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുന്നു. ഇര ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്തുന്നത് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ്' എന്നതായിരുന്നു അമിക്കസ് ക്യൂറി വി ഗിരിയുടെ വാക്കുകൾ.