ന്യൂഡൽഹി: കോടതിയലക്ഷ്യക്കേസിൽ അറസ്റ്റിലായ കൊൽക്കത്ത ഹൈകോടതി മുൻ ജഡ്ജി കർണന്‍റെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. സുപ്രീം കോടതി വിധിച്ച ആറു മാസത്തെ തടവുശിക്ഷയിൽ നിന്ന് ഇളവ് തേടിയുള്ള ഹർജിയും തള്ളി.
കർണന് തടവുശിക്ഷ വിധിച്ച ഏഴംഗ ബെഞ്ചിന് മുന്നിൽ വേനലവധിക്ക് ശേഷം ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. കർണൻ ഇപ്പോൾ ജയിലിൽ കഴിയേണ്ടതാണെന്ന് ഡി.വൈ.ചന്ദ്രചൂർ, എസ്.കെ കൗൾ എന്നിവരടങ്ങിയ ബെഞ്ച് കർണന്‍റെ അഭിഭാഷകന്‍ മാത്യൂസ് നെടുമ്പറയോട് വ്യക്തമാക്കി.
ഒന്നരമാസമായി ഒളിവിലായിരുന്ന കർണനെ കോയമ്പത്തൂരിൽ വെച്ച് ഇന്നലെ കോല്‍ക്കത്ത പൊലീസ് പിടികൂടുകയായിരുന്നു. സഹജഡ്ജിമാർക്കും സുപ്രിംകോടതിക്കുമെതിരെ ആരോപണമുന്നയിച്ചതുമായി ബന്ധപ്പെട്ട് മേയ് ഒമ്പതിനാണ് സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് ഇദ്ദേഹത്തെ കോടതിയലക്ഷ്യത്തിന് ആറു മാസത്തേക്ക് ശിക്ഷിച്ചത്.
Supreme Court denied Karnan's plea: He has to be in jail
കർണന് തടവുശിക്ഷ വിധിച്ച ഏഴംഗ ബെഞ്ചിന് മുന്നിൽ വേനലവധിക്ക് ശേഷം ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. കർണൻ ഇപ്പോൾ ജയിലിൽ കഴിയേണ്ടതാണെന്ന് ഡി.വൈ.ചന്ദ്രചൂർ, എസ്.കെ കൗൾ എന്നിവരടങ്ങിയ ബെഞ്ച് കർണന്‍റെ അഭിഭാഷകന്‍ മാത്യൂസ് നെടുമ്പറയോട് വ്യക്തമാക്കി.
ഒന്നരമാസമായി ഒളിവിലായിരുന്ന കർണനെ കോയമ്പത്തൂരിൽ വെച്ച് ഇന്നലെ കോല്‍ക്കത്ത പൊലീസ് പിടികൂടുകയായിരുന്നു. സഹജഡ്ജിമാർക്കും സുപ്രിംകോടതിക്കുമെതിരെ ആരോപണമുന്നയിച്ചതുമായി ബന്ധപ്പെട്ട് മേയ് ഒമ്പതിനാണ് സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് ഇദ്ദേഹത്തെ കോടതിയലക്ഷ്യത്തിന് ആറു മാസത്തേക്ക് ശിക്ഷിച്ചത്.
Supreme Court denied Karnan's plea: He has to be in jail