ആപ്പ്ജില്ല

യുഎൻഎ സാമ്പത്തിക തട്ടിപ്പ്: എഫ്ഐആർ റദ്ദാക്കില്ലെന്ന് സുപ്രീം കോടതി

ജാസ്‌മിൻ ഷാ അടക്കമുള്ളവർ മൂന്നരക്കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. കേസന്വേഷണം നിഷ്‌പക്ഷമായി മുന്നോട്ട് കൊണ്ടുപോകണമെന്നാണ് സുപ്രീം കോടതി നിർദേശം.

Samayam Malayalam 13 Sept 2019, 1:09 pm
ന്യൂഡൽഹി: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ പേരിലുള്ള സാമ്പത്തിക തട്ടിപ്പ് കേസിൽ നിഷ്‌പക്ഷ അന്വേഷണം നടക്കട്ടെയെന്ന് സുപ്രീം കോടതി. കേസിന്റെ എഫ്‌ഐആർ പിൻവലിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു.
Samayam Malayalam jasmin shah


യുഎൻഎ വൈസ് പ്രസിഡന്റാണ് എഫ്‌ഐആർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടർന്ന് യുഎൻഎ വൈസ് പ്രസിഡന്റ് ഹർജി പിൻവലിച്ചു.

സാമ്പത്തിക തട്ടിപ്പുകേസിൽ ദേശീയ പ്രസിഡൻ്റ് ജാസ്മിൻ ഷാ ഉള്‍പ്പെടെ നാല് പ്രതികൾക്കെതിരെ ക്രൈം ബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സംസ്ഥാന പ്രസിഡൻ്റ് ഷോബി ജോസഫ്, ജാസ്മിൻ ഷായുടെ ഡ്രൈവര്‍ നിധിൻ മോഹൻ, ഓഫീസ് ജീവനക്കാരൻ ജിത്തു എന്നീ പ്രതികള്‍ക്കെതിരെ ക്രൈം ബ്രാഞ്ചാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. സെപ്റ്റംബർ 5 ന് പുറത്തിറങ്ങിയ പത്രങ്ങളിൽ ഇത് സംബന്ധിച്ച പരസ്യംപോലീസ് നൽകിയിരുന്നു.

ജാസ്മിൻ ഷാ ഉള്‍പ്പെടെയുള്ള പ്രതികള്‍ ഒളിവിലാളെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ലുക്ക് നോട്ടീസ് പുറപ്പെടുവിത്. ഇവര്‍ പേരുമാറ്റി വിവിധ സ്ഥലങ്ങളിൽ താമസിച്ചുവരികയാണെന്നും ലുക്ക് ഔട്ട് നോട്ടീസിൽ പറയുന്നു. ജാസ്‌മിൻ ഷായുടെ ഭാര്യയെയും കേസിൽ പ്രതി ചേർത്തിരുന്നു. എന്നാൽ, തങ്ങൾ ഒളിവില്ളെന്ന് ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച ശേഷം ജാസ്‌മിൻ ഷാ മധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

നേരത്തെ യുഎൻഎ കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതി അതൃപ്തി അറിയിച്ചിരുന്നു. കോടതിയുടെ നിർദ്ദേശ പ്രകാരമാണ് കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്. സമയബന്ധിതമായി കേസ് പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.

2017 ഏപ്രിൽ മുതൽ 2019 ജനുവരി വരെ സംഘടനയുടെ അക്കൗണ്ടിലേക്കെത്തിയ മൂന്നര കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി. ജാസ്മിൻ ഷാ അടക്കം മൂന്നുപേരാണ് അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നതെന്നും പരാതിയിൽ പറയുന്നു. യുഎൻഎ വൈസ് പ്രസിഡന്‍റ്‍ സിബി മുകേഷാണ് ജാസ്മിൻ ഷാ അടക്കം ഉള്ളവര്‍ക്കെതിരെ പരാതി നൽകിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്