ആപ്പ്ജില്ല

വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ സ്വമേധയാ കേസെടുക്കണമെന്ന് സുപ്രിംകോടതി; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം

വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെ മതം നോക്കാതെ നടപടി എടുക്കണമെന്നും വിദ്വേഷ പ്രസംഗങ്ങള്‍ രാജ്യത്തിന്റെ ഘടനയെ ബാധിക്കുന്നതാണെന്നും സുപ്രിംകോടതി വ്യക്തമാക്കി.

Authored byമേരി മാര്‍ഗ്രറ്റ് | Samayam Malayalam 28 Apr 2023, 6:17 pm

ഹൈലൈറ്റ്:

  • ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ബി.വി. നാഗരത്‌ന എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്
  • രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമാണ് നിര്‍ദേശം നല്‍കിയത്
  • വിദ്വേഷ പ്രസംഗങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പരാതികള്‍ ആവശ്യമില്ല
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Supreme court
ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ സ്വമേധയാ കേസെടുക്കണമെന്ന് സുപ്രിംകോടതി. ഇവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണം. രാജ്യത്തിന്റെ മതേതര സ്വഭാവം നിലനിര്‍ത്താന്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചു.
Also Read: ചെങ്ങന്നൂ‍രിൽ വരുന്നത് ഡൽഹി മോഡൽ വേഗ റെയിൽ? ആ‍‍ർആർടിഎസ് വന്നാൽ കേന്ദ്രം പണം മുടക്കിയേക്കും; മെട്രോ നിലവാരത്തിലേയ്ക്ക് പത്തനംതിട്ട

ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ബി.വി. നാഗരത്‌ന എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമാണ് നിര്‍ദേശം നല്‍കിയത്. വിദ്വേഷ പ്രസംഗങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പരാതികള്‍ ആവശ്യമില്ല. വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെ മതം നോക്കാതെ നടപടി എടുക്കണമെന്നും വിദ്വേഷ പ്രസംഗങ്ങള്‍ രാജ്യത്തിന്റെ ഘടനയെ ബാധിക്കുന്നതാണെന്നും സുപ്രിംകോടതി വ്യക്തമാക്കി. നടപടി എടുക്കാത്തത് കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും സുപ്രിംകോടതി കൂട്ടിച്ചേര്‍ത്തു.


Also Read: പിരിച്ചെടുക്കേണ്ട പണം വാട്സാപ്പിൽ അയച്ചു, കൈക്കൂലിപ്പണം സമാഹരിച്ച് ഏജന്റ്, ആർടി ഓഫീസിസിൽ റെയ്ഡ്

വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ക്ക് സുപ്രിംകോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

സി അനിൽകുമാർ കൊച്ചിൻ ദേവസ്വം ബോർഡ് കമ്മീഷണർ


കൊച്ചിൻ ദേവസ്വം ബോർഡ് കമ്മീഷണറായി പൊതുഭരണവകുപ്പിലെ അഡീഷണൽ സെക്രട്ടറിയായ സി അനിൽകുമാർ ചുമതലയേറ്റു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് ഡോ. എം കെ സുദർശൻ, അംഗങ്ങളായ എം പി മുരളീധരൻ, പ്രേംരാജ് ചൂണ്ടാലത്ത്, ദേവസ്വം സെക്രട്ടറി പി ഡി ശോഭന, മറ്റു ദേവസ്വം ഉദ്യോഗസ്ഥർ, തൃശ്ശൂർ പൂരത്തിലെ ഘടക പൂരസമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

Read Latest National News and Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്