ന്യൂഡൽഹി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് കാലാവധിക്ക് ശേഷം ഫലയൽ ചെയ്ത ഹർജി തള്ളണമെന്ന മാണി സി കാപ്പൻ എംഎൽഎയുടെ ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.
പാലാ മണ്ഡലത്തിൽ നിന്ന് തൻ്റെ വിജയം ചോദ്യം ചെയ്ത് സണ്ണി ജോസഫ് എന്നയാൾ തെരഞ്ഞെടുപ്പ് ഹർജി ഫയൽ ചെയ്തത് കാലാവധിക്ക് ശേഷമാണെന്ന് വ്യക്തമാക്കിയാണ് മാണി സി കാപ്പൻ സുപ്രീം കോടതിയെ സമീപിച്ചത്.
എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ നിലനിന്ന കാലത്ത് ഫയൽ ചെയ്യുന്നതിനുള്ള കാലാവധി നീട്ടി നൽകിയിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളുകയായിരുന്നു.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം 45 ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് ഹർജി ഫയൽ ചെയ്യണമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. മാണി സി കാപ്പന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജ്, അഭിഭാഷകന് റോയ് എബ്രഹാം എന്നിവരാണ് സുപ്രീം കോടതിയില്‍ ഹാജരായത്.
Read Latest Kerala News and Malayalam News
പാലാ മണ്ഡലത്തിൽ നിന്ന് തൻ്റെ വിജയം ചോദ്യം ചെയ്ത് സണ്ണി ജോസഫ് എന്നയാൾ തെരഞ്ഞെടുപ്പ് ഹർജി ഫയൽ ചെയ്തത് കാലാവധിക്ക് ശേഷമാണെന്ന് വ്യക്തമാക്കിയാണ് മാണി സി കാപ്പൻ സുപ്രീം കോടതിയെ സമീപിച്ചത്.
എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ നിലനിന്ന കാലത്ത് ഫയൽ ചെയ്യുന്നതിനുള്ള കാലാവധി നീട്ടി നൽകിയിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളുകയായിരുന്നു.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം 45 ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് ഹർജി ഫയൽ ചെയ്യണമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. മാണി സി കാപ്പന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജ്, അഭിഭാഷകന് റോയ് എബ്രഹാം എന്നിവരാണ് സുപ്രീം കോടതിയില്‍ ഹാജരായത്.
Read Latest Kerala News and Malayalam News