ന്യൂഡൽഹി: ശീതളപാനീയങ്ങളായ കൊക്കകോളയും തംപ്‌സ് അപ്പും നിരോധിക്കണമെന്നാവശ്യപ്പെട്ട ഹർജിക്കാരന് 5 ലക്ഷം രൂപ പിഴ ചുമത്തി സുപ്രീംകോടതി. പൊതുതാൽപര്യ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നടപടി.
Also Read: അതിരപ്പിള്ളി; എന്‍ഒസി നല്‍കിയത് അനുകൂലിച്ച് മുഖ്യമന്ത്രി
കൊക്കകോളയെയും തംപ്‌സ് അപ്പിനെയും മാത്രമായി തെരഞ്ഞെടുത്ത് ഹർജി സമർപ്പിച്ചത് എന്തിനാണെന്ന് ചോദിച്ച കോടതി ഹർജിക്കാരൻ്റെ ഉദ്ദേശശുദ്ധി മറ്റൊന്നാണെന്ന നിഗമനവും നടത്തി. തുടർന്നാണ് 5 ലക്ഷം രൂപ പിഴ ചുമത്തിയത്.
കൊക്കകോളയും തംപ്‌സ് അപ്പും ആരോഗ്യത്തിന് ഹാനികരമാണെന്നും ഇതിനാൽ വിൽപ്പന നിരോധിക്കണമെന്ന ആവശ്യവുമായിട്ടാണ് ഹർജിക്കാരൻ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്‌റ്റീസുമാരായ ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിൻ്റേതാണ് തീരുമാനം.
ഒരു സാമൂഹ്യ പ്രവർത്തകനാണ് ഹർജി നൽകിയതെന്നാണ് റിപ്പോർട്ട്. ഹർജിക്കാരൻ സാങ്കേതിക പരിജ്ഞാനമില്ലാതെയാണ് ഹർജി സമർപ്പിച്ചതെന്നും കോടതി വിലയിരുത്തി.
Also Read: ഹോട്ട്‌സ്‌പോട്ടുകള്‍ നിശ്ചയിക്കുന്നതില്‍ മാറ്റം
ലഭിക്കുന്ന തുക ഒരു മാസത്തിനകം സുപ്രീംകോടതി രജിസ്ട്രിയിൽ നിക്ഷേപിക്കുകയും (സുപ്രീംകോടതി അഡ്വക്കേറ്റ്സ് ഓൺ റെക്കോർഡ് അസോസിയേഷനിലേക്ക് (എസ്‌സിഎആർഎ) വിതരണം ചെയ്യുകയും ചെയ്യുമെന്ന് കോടതി പറഞ്ഞു.