ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതി എ ജി പേരറിവാളന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. 32 വർഷത്തെ തടവും നല്ലനടപ്പും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. നേരത്തെ എട്ടു തവണ പേരറിവാളന് പരോൾ അനുവദിച്ചിരുന്നു. Also Read: രാജ്യസഭയിലേക്കില്ലെന്ന ആൻറണിയുടെ തീരുമാനം ദേശീയ രാഷ്ട്രീയത്തിന് കനത്ത നഷ്ടം: പല്ലം രാജു
ജാമ്യം അനുവദിക്കുന്നത് കേന്ദ്ര സർക്കാർ ഏതിർത്തെങ്കിലും ജസ്റ്റിസ് എൽ നാഗേശ്വര റാവു, ജസ്റ്റിസ് ബി ആർ ഗവായ് എന്നിവർ പേരറിവാളന് ജാമ്യം അനുവദിക്കുകയായിരുന്നു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. എല്ലാ മാസവും ജോലാർ പേട്ട പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് ജാമ്യ വ്യവസ്ഥയിൽ പറയുന്നു. 2014ൽ പേരറിവാളന്റെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി ജീവപര്യന്തമായി ഇളവ് ചെയ്തിരുന്നു.
രാജീവ് ഗാന്ധി വധക്കേസിൽ കുറ്റമാരോപിക്കപ്പെട്ട പേരറിവാളൻ 1991 ജൂൺ 11നാണ് അറസ്റ്റിലായത്. 26 വർഷത്തെ ജയിൽ ജീവിതത്തിനു ശേഷം 2017 ആഗസ്റ്റ് 24നാണ് ആദ്യമായി പരോൾ ലഭിച്ചത്. പിന്നീട് കുടുംബാംഗങ്ങളുടെ അസുഖം പരിഗണിച്ചും സഹോദരീ പുത്രിയുടെ വിവാഹത്തിനും പേരറിവാളന്റെ ചികിത്സയ്ക്കുമായി പലപ്പോഴായി പരോൾ ലഭിച്ചു.
കേസിൽ മറ്റൊരു പ്രതിയായ നളിനിക്ക് 30 ദിവസത്തെ പരോൾ ഈയിടെ നൽകിയിരുന്നു. എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാർ അധികാരത്തിലെത്തിയ ശേഷം രജീവ് വധക്കേസ് പ്രതികളുടെ പരോൾ കാര്യത്തിൽ ഉദാര സമീപനമാണ് സ്വീകരിക്കുന്നത്. മൂന്ന് ദശാബ്ദക്കാലമായി തടവിൽ കഴിയുന്ന പ്രതികളെ വിട്ടയക്കണമെന്നാണ് ഡിഎംകെ സർക്കാരിന്റെ നിലപാട്.
ജാമ്യം അനുവദിക്കുന്നത് കേന്ദ്ര സർക്കാർ ഏതിർത്തെങ്കിലും ജസ്റ്റിസ് എൽ നാഗേശ്വര റാവു, ജസ്റ്റിസ് ബി ആർ ഗവായ് എന്നിവർ പേരറിവാളന് ജാമ്യം അനുവദിക്കുകയായിരുന്നു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. എല്ലാ മാസവും ജോലാർ പേട്ട പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് ജാമ്യ വ്യവസ്ഥയിൽ പറയുന്നു. 2014ൽ പേരറിവാളന്റെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി ജീവപര്യന്തമായി ഇളവ് ചെയ്തിരുന്നു.
രാജീവ് ഗാന്ധി വധക്കേസിൽ കുറ്റമാരോപിക്കപ്പെട്ട പേരറിവാളൻ 1991 ജൂൺ 11നാണ് അറസ്റ്റിലായത്. 26 വർഷത്തെ ജയിൽ ജീവിതത്തിനു ശേഷം 2017 ആഗസ്റ്റ് 24നാണ് ആദ്യമായി പരോൾ ലഭിച്ചത്. പിന്നീട് കുടുംബാംഗങ്ങളുടെ അസുഖം പരിഗണിച്ചും സഹോദരീ പുത്രിയുടെ വിവാഹത്തിനും പേരറിവാളന്റെ ചികിത്സയ്ക്കുമായി പലപ്പോഴായി പരോൾ ലഭിച്ചു.
കേസിൽ മറ്റൊരു പ്രതിയായ നളിനിക്ക് 30 ദിവസത്തെ പരോൾ ഈയിടെ നൽകിയിരുന്നു. എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാർ അധികാരത്തിലെത്തിയ ശേഷം രജീവ് വധക്കേസ് പ്രതികളുടെ പരോൾ കാര്യത്തിൽ ഉദാര സമീപനമാണ് സ്വീകരിക്കുന്നത്. മൂന്ന് ദശാബ്ദക്കാലമായി തടവിൽ കഴിയുന്ന പ്രതികളെ വിട്ടയക്കണമെന്നാണ് ഡിഎംകെ സർക്കാരിന്റെ നിലപാട്.