ആപ്പ്ജില്ല

മഅദനിക്ക് തിരിച്ചടി; പ്രതിമാസം 20 ലക്ഷം നൽകണം; കർണാടക പോലീസിൻ്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു

അബ്ദുൽ നാസർ മഅദനിക്ക് തിരിച്ചടി. കർണാടക പോലീസ് ചോദിച്ച സുരക്ഷാച്ചെലവ് അംഗീകരിച്ചു സുപ്രീംകോടതി. പ്രതിമാസം 20 ലക്ഷം രൂപയായിരുന്നു സുരക്ഷാച്ചെലവായി കർണാടക ആവശ്യപ്പെട്ടത്.

ഹൈലൈറ്റ്:

  • അബ്ദുൽ നാസർ മഅദനിക്ക് സുപ്രീംകോടതിയിൽനിന്നു തിരിച്ചടി.
  • മഅദനി സമർപ്പിച്ച ഹർജിയിൽ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി.
  • കർണാടക പോലീസ് ചോദിച്ച ചെലവ് സുപ്രീംകോടതി അംഗീകരിച്ചു.

ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Madani Karnataka Police Security
അബ്ദുൽ നാസർ മഅദനി.
ന്യൂ ഡൽഹി: ബെംഗളൂരു സ്ഫോടനക്കേസ് പ്രതിയായ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിക്ക് സുപ്രീംകോടതിയിൽനിന്നു തിരിച്ചടി. മഅദനിക്ക് കേരളത്തിൽ സുരക്ഷ ഒരുക്കാൻ കർണാടക പോലീസ് ചോദിച്ച ചെലവ് സുപ്രീംകോടതി അംഗീകരിച്ചു. പ്രതിമാസം 20 ലക്ഷം രൂപയാണ് കർണാടക പോലീസ് ആവശ്യപ്പെട്ടിരുന്നത്. ഇതിനെതിരെ മഅദനി സമർപ്പിച്ച ഹർജിയിൽ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
കഴിഞ്ഞമാസമാണ് അബ്ദുൽ നാസർ മഅദനിക്ക് കേരളത്തിലേക്ക് വരാൻ സുപ്രീംകോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ചിരുന്നത്. ജൂലൈ 10 വരെ കേരളത്തിൽ തങ്ങാനാണ് അനുമതി ലഭിച്ചത്. കേരളത്തിലേക്ക് എത്തുന്ന മഅദനിക്ക് കർണാടക പോലീസും കേരള പോലീസും സുരക്ഷ ഒരുക്കണമെന്നും സുരക്ഷാ ചെലവ് മഅദനി തന്നെ വഹിക്കണമെന്നും സുപ്രീകോടതി നിർദേശിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ കർണാടക സർക്കാർ ഒരു കമ്മിറ്റിയെ നിയോഗിച്ചു സുരക്ഷ സംബന്ധിച്ചു വിലയിരുത്തൽ നടത്തിയിരുന്നു. ഇതേ തുടർന്നാണ് സുരക്ഷാച്ചെലവിലേക്കു പ്രതിമാസം 20 ലക്ഷം രൂപ വീതം ആകെ 55 ലക്ഷത്തോളം രൂപ നൽകണമെന്നു കർണാടക പോലീസ് മഅദനിയെ അറിയിച്ചിരുന്നത്.


എന്നാൽ കർണാടക പോലീസ് ആവശ്യപ്പെട്ടത് ഭീമമായ തുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് മഅദനി സുപ്രീംകോടതിയെ സമീപിച്ചത്. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആണ് മഅദനിക്കായി ഹാജരായത്. മുമ്പ് 10 ദിവസത്തേക്കു കേരളത്തിൽ പോയപ്പോൾ 1,18,000 രൂപ മാത്രമാണ് ചെലവാക്കിയതെന്നും എന്നാൽ ഇപ്പോൾ പ്രതിമാസം 20 ലക്ഷം രൂപ ഈടാക്കുമെന്നാണ് കർണാടക സർക്കാർ വ്യക്തമാക്കുന്നതെന്നും കപിൽ സിബൽ വാദിച്ചു. ഇത് ഭീമമായ തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Pakistan Apps Ban:പാകിസ്ഥാനിൽ നിന്നുള്ള സന്ദേശങ്ങൾ സ്വീകരിക്കാൻ സാധിക്കുന്നു; IMO അടക്കം 14 ആപ്പുകളെ ബ്ലോക്ക് ചെയ്ത് കേന്ദ്രം
മഅദനിയുടെ സുരക്ഷയ്ക്കായി ആറ് ഉദ്യോഗസ്ഥരെയാണ് അയക്കുന്നതെന്നും കേരളത്തിൽ സന്ദർശിക്കുന്ന 10 സ്ഥലങ്ങളുടെ വിവരം നൽകിയിട്ടുണ്ടെന്നും ഇവിടങ്ങളിൽ സുരക്ഷ നൽകേണ്ടതുണ്ടെന്നും ഈ സാഹചര്യത്തിൽ സുരക്ഷാച്ചെലവ് വലിയ തുകയല്ലെന്നും കർണാടക സുപ്രീംകോടതിയിൽ നിലപാടെടുത്തു. എന്നാൽ 10 സ്ഥലങ്ങളിൽ പോകുന്നില്ലെന്നും മഅദനിയുടെ വീട്, പിതാവിൻ്റെ വീട്, ആശുപത്രി എന്നീ മൂന്നിടങ്ങളിൽ മാത്രമാണ് പോകുന്നതെന്നും മഅദനിയുടെ അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചു. എന്നാൽ ഹർജിയിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി കർണാടകത്തിൻ്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു.

Read Latest National News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്