ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പശ്ചിമബംഗാളിൽ ബിജെപി നടത്താനിരുന്ന രഥയാത്രയുമായി ബന്ധപ്പെട്ട കേസില്‍ അടിയന്തരമായി വാദം കേൾക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. രഥയാത്രയ്ക്ക് അനുമതി നിക്ഷേധിച്ച കൽക്കട്ട ഹൈക്കോടതി വിധിക്കെതിരേ ബിജെപി സമർപ്പിച്ച അപ്പീലാണ് അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്. സുപ്രീം കോടതി രജിസ്ട്രി ബിജെപിയുടെ അഭിഭാഷകനെ അറിയിച്ചതാണ് ഇക്കാര്യം. പശ്ചിമബംഗളിലെ ലോക്സഭാ മണ്ഡലങ്ങളിൽ ബിജെപി നടത്താനിരുന്ന രഥയാത്രയ്ക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നില്ല. 42 മണ്ഡലങ്ങളെ ഉൾപ്പെടുത്തി രഥയാത്ര നടത്താനായിരുന്നു ബിജെപിയുടെ പദ്ധതി. ഡിസംബർ എഴുമുതൽ ആരംഭിക്കാനിരുന്ന രഥയാത്ര കുച്ച്ബാഹാർ ജില്ലയിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു ബിജെപി അറിയിച്ചിരുന്നത്.
എന്നാല്‍ രഥയാത്ര കടന്നുപോകുന്ന സ്ഥലങ്ങളിൽ കലാപമുണ്ടാകുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രഥയാത്രയ്ക്ക് ബംഗാൾ സർക്കാർ അനുമതി നിരസിച്ചത്. സർക്കാർ അനുമതി നിഷേധിച്ചതിനെത്തുടർന്ന് ബിജെപി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സർക്കാർ 12ന് ബിജെപിയുമായി ചർച്ച നടത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഡിസംബർ 15ന് തീരുമാനിക്കാമെന്നായിരുന്നു സർക്കാരിന്റെ നിലപാട്. എന്നാൽ അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പാണ് ബിജെപിക്ക് ലഭിച്ചത്. ഇതിന് പിന്നാലെയാണ് ബിജെപി സുപ്രീം കോടതിയെ സമീപിച്ചത്.
എന്നാല്‍ രഥയാത്ര കടന്നുപോകുന്ന സ്ഥലങ്ങളിൽ കലാപമുണ്ടാകുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രഥയാത്രയ്ക്ക് ബംഗാൾ സർക്കാർ അനുമതി നിരസിച്ചത്. സർക്കാർ അനുമതി നിഷേധിച്ചതിനെത്തുടർന്ന് ബിജെപി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സർക്കാർ 12ന് ബിജെപിയുമായി ചർച്ച നടത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഡിസംബർ 15ന് തീരുമാനിക്കാമെന്നായിരുന്നു സർക്കാരിന്റെ നിലപാട്. എന്നാൽ അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പാണ് ബിജെപിക്ക് ലഭിച്ചത്. ഇതിന് പിന്നാലെയാണ് ബിജെപി സുപ്രീം കോടതിയെ സമീപിച്ചത്.