ന്യൂഡൽഹി: സാമ്പത്തിക സംവരണം ശരിവച്ച് സുപ്രീംകോടതി. അഞ്ചില്‍ നാല് ജഡ്ജിമാരും മുന്നാക്ക സംവരണം ശരിവെക്കുകയായിരുന്നു. മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ തീരുമാനം സുപ്രീംകോടതി ശരിവെക്കുകയായിരുന്നു. സാമ്പത്തികം അടിസ്ഥാനമാക്കി സംവരണം ഉള്‍പ്പടെ പ്രത്യേക വകുപ്പുകള്‍ സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുന്ന 103-ാം ഭേദഗതി, ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകര്‍ക്കുന്നതാണെന്നാണ് ഹർജിക്കാർ മുന്നോട്ട് വച്ച പ്രധാനവാദം. Also Read: ഇൻസ്പെക്ടർക്ക് അവിഹം, ഭാര്യ കൈയ്യോടെ പിടികൂടി, ചോദ്യം ചെയ്ത കോൺസ്റ്റബിൾമാരുടെ 'മൂക്ക് ഇടിച്ച് പരത്തി'
ഭേദഗതിയുടെ ഭരണഘടന സാധുത അടക്കം മൂന്ന് വിഷയങ്ങളാണ് സുപ്രീംകോടതി പരിഗണിച്ചത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ ചീഫ് ജസ്റ്റിസ് യു.യു.ലളിത് അടക്കം നാല് പേരും മുന്നാക്ക സംവരണത്തെ അനുകൂലിച്ചപ്പോൾ ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് എതിർത്ത് വിധിപറഞ്ഞു. ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് ഭേല എം ത്രിവേദി, ജസ്റ്റിസ് ജെബി പർദിവാല എന്നിവരാണ് സംവരണത്തെ അനുകൂലിച്ച മറ്റു ജഡ്ജിമാർ. മുന്നാക്ക സംവരണം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കും സാമൂഹികനീതിക്കും എതിരാണെന്നും ജാവ ജസ്റ്റിസ് രവീന്ദ്ര ഭട്ട് അദ്ദേഹത്തിന്റെ വിധിയിൽ പറയുന്നു.
Also Read: 'ഗെറ്റ് ഔട്ട് ഫ്രം ഹിയർ'; കൈരളിയോടും മീഡിയ വണ്ണിനോടും സംസാരിക്കില്ല; മാധ്യമ വിലക്കുമായി ഗവർണർ
ജാതി വിവേചനത്തിന്റെ ദുരിതങ്ങളെ നിയമപരമായി അംഗീകരിക്കുന്നതിന് തുല്യമാണ് മുന്നാക്ക സംവരണമെന്നും ജസ്റ്റിസ് രവീന്ദ്ര ഭട്ട് നിരീക്ഷിച്ചു. സാമ്പത്തിക സംവരണത്തിനോട് വിയോജിപ്പില്ല, എന്നാൽ ചിലരെ പരിധിയിൽ നിന്ന് ഒഴിവാക്കിയത് അംഗീകരിക്കുന്നില്ലെന്ന് ജസ്റ്റിസ് ഭട്ട് അദ്ദേഹത്തിന്‍റെ വിധിയില്‍ പറഞ്ഞു. സാമ്പത്തിക പിന്നാക്ക അവസ്ഥ മറികടക്കാനുള്ള അവസരം തുല്യമായി നല്‍കണമെന്നും ജസ്റ്റിസ് ഭട്ട് കൂട്ടിച്ചേര്‍ത്തു.
ഭേദഗതിയുടെ ഭരണഘടന സാധുത അടക്കം മൂന്ന് വിഷയങ്ങളാണ് സുപ്രീംകോടതി പരിഗണിച്ചത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ ചീഫ് ജസ്റ്റിസ് യു.യു.ലളിത് അടക്കം നാല് പേരും മുന്നാക്ക സംവരണത്തെ അനുകൂലിച്ചപ്പോൾ ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് എതിർത്ത് വിധിപറഞ്ഞു. ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് ഭേല എം ത്രിവേദി, ജസ്റ്റിസ് ജെബി പർദിവാല എന്നിവരാണ് സംവരണത്തെ അനുകൂലിച്ച മറ്റു ജഡ്ജിമാർ. മുന്നാക്ക സംവരണം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കും സാമൂഹികനീതിക്കും എതിരാണെന്നും ജാവ ജസ്റ്റിസ് രവീന്ദ്ര ഭട്ട് അദ്ദേഹത്തിന്റെ വിധിയിൽ പറയുന്നു.
Also Read: 'ഗെറ്റ് ഔട്ട് ഫ്രം ഹിയർ'; കൈരളിയോടും മീഡിയ വണ്ണിനോടും സംസാരിക്കില്ല; മാധ്യമ വിലക്കുമായി ഗവർണർ
ജാതി വിവേചനത്തിന്റെ ദുരിതങ്ങളെ നിയമപരമായി അംഗീകരിക്കുന്നതിന് തുല്യമാണ് മുന്നാക്ക സംവരണമെന്നും ജസ്റ്റിസ് രവീന്ദ്ര ഭട്ട് നിരീക്ഷിച്ചു. സാമ്പത്തിക സംവരണത്തിനോട് വിയോജിപ്പില്ല, എന്നാൽ ചിലരെ പരിധിയിൽ നിന്ന് ഒഴിവാക്കിയത് അംഗീകരിക്കുന്നില്ലെന്ന് ജസ്റ്റിസ് ഭട്ട് അദ്ദേഹത്തിന്‍റെ വിധിയില്‍ പറഞ്ഞു. സാമ്പത്തിക പിന്നാക്ക അവസ്ഥ മറികടക്കാനുള്ള അവസരം തുല്യമായി നല്‍കണമെന്നും ജസ്റ്റിസ് ഭട്ട് കൂട്ടിച്ചേര്‍ത്തു.