ന്യൂഡൽഹി: മാധ്യമപ്രവർത്തകനും ഭർത്താവുമായ പ്രശാന്ത് കനോജിയയ്ക്ക് സുപ്രീംകോടതി ജാമ്യം നൽകിയതോടെ ഭരണഘടനയിലുള്ള തന്റെ വിശ്വാസം ബലപ്പെട്ടെന്ന് പങ്കാളി ജഗിഷ അറോറ. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീർത്തിപ്പെടുത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചെന്നാരോപിച്ചാണ് കനോജിയയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെതിരെ സുപ്രീംകോടതി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. കനോജിയയെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. കനോജിയയെ ഉത്തർപ്രദേശ് സർക്കാർ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമായാണ്. എന്നാൽ നടപടി ക്രമങ്ങളിലൂടെ തങ്ങൾ സുപ്രീംകോടതിയിലെത്തി. കനോജിയയുടെ പോസ്റ്റിൽ അപമര്യാദയായി ഒന്നും ഉണ്ടായിരുന്നില്ല. ഓൺലൈൻ വാർത്താ മാധ്യമമായ ദ വയറിൽ കനോജിയ രണ്ട് വർഷം പ്രവർത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ റിപ്പോർട്ടുകൾ അദ്ദേഹത്തിന്റെ ധാർമ്മികത വ്യക്തമാക്കുന്നതാണെന്നും ജഗിഷ പറഞ്ഞു.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കണമെന്നും കുറച്ചു വർഷങ്ങളായി അദ്ദേഹവുമായി വീഡിയോ കോൺഫറൻസിങ് വഴി സംസാരിക്കാറുണ്ടെന്നും പറയുന്ന ഒരു യുവതിയുടെ വീഡിയോ ഷെയർ ചെയ്തതിനാണ് കനോജിയയെ ഖൊരഖ് പൂർ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് തന്റെ പങ്കാളിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ജഗിഷ സുപ്രീംകോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിക്കുകയായിരുന്നു.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കണമെന്നും കുറച്ചു വർഷങ്ങളായി അദ്ദേഹവുമായി വീഡിയോ കോൺഫറൻസിങ് വഴി സംസാരിക്കാറുണ്ടെന്നും പറയുന്ന ഒരു യുവതിയുടെ വീഡിയോ ഷെയർ ചെയ്തതിനാണ് കനോജിയയെ ഖൊരഖ് പൂർ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് തന്റെ പങ്കാളിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ജഗിഷ സുപ്രീംകോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിക്കുകയായിരുന്നു.