ആപ്പ്ജില്ല

അയോധ്യ ത‍ര്‍ക്കത്തിന് മധ്യസ്ഥർ: കേസ് വിധി പറയാൻ മാറ്റി

അയോധ്യ വിഷയം മതപരവും വൈകാരികവുമായ വിഷയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മധ്യസ്ഥശ്രമം തുടങ്ങും മുൻപ് തന്നെ അത് പരാജയപ്പെടും എന്നാണോ പറയുന്നതെന്ന് കേസ് പരിഗണിക്കുമ്പോള്‍ ജസ്റ്റിസ് എ ബോബ്ദേ ചോദിച്ചു. രണ്ട് ഭാഗത്തെയും വാദങ്ങള്‍ കേട്ട് വൈകാരിക പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ഇരുപക്ഷത്തിനും വേദനയുണ്ടാക്കാത്ത തീരുമാനമാണ് ഉണ്ടാകേണ്ടതെന്ന് കോടതി പറഞ്ഞു.

Samayam Malayalam 6 Mar 2019, 4:16 pm

ഹൈലൈറ്റ്:

  • ഇരുപക്ഷത്തെയുംവേദനിപ്പിക്കാതെ പരിഹാരം കണ്ടെത്തേണമെന്ന് കോടതി
  • മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുന്നത് രഹസ്യസ്വഭാവത്തിൽ
  • മധ്യസ്ഥര്‍ വേണമെന്ന നിര്‍ദ്ദേശത്തെ എതിര്‍ത്ത് ഹിന്ദു സംഘടനകള്‍
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
ന്യൂഡൽഹി: അയോധ്യ തര്‍ക്കം പരിഹരിക്കാൻ മധ്യസ്ഥരെ നിയമിക്കുന്നതു സംബന്ധിച്ച കേസ് വിധി പറയാനായി സുപ്രീം കോടതി മാറ്റി വെച്ചു. ഹിന്ദു സംഘടനകള്‍ മധ്യസ്ഥരെ നിയമിക്കുന്നത് എതിര്‍ത്തതിനു പിന്നാലെയാണ് കേസ് വിധി പറയാൻ മാറ്റി വെച്ചത്. മുസ്ലിം സംഘടനകള്‍ മധ്യസ്ഥശ്രമത്തെ അനുകൂലിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗെഗൊയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ആരൊക്കെയാണ് കക്ഷികളെ പ്രതിനിധീകരിച്ച് മധ്യസ്ഥരായി വരേണ്ടതെന്ന് കക്ഷികള്‍ക്ക് തീരുമാനിച്ച് കോടതിയിൽ പട്ടിക നല്‍കാമെന്ന് കോടത വ്യക്തമാക്കി. അയോധ്യ ഭൂമിയിൽ ക്ഷേത്രം പണിയുന്നതിൽ നിന്ന് പിന്നോട്ടു പോകാൻ തങ്ങള്‍ തയ്യാറല്ലെന്നും എന്നാൽ പള്ളി പണിയാനായി മറ്റൊരു ഭൂമി നല്‍കാമെന്നും ഹിന്ദു സംഘടനകള്‍ കോടതിയെ അറിയിച്ചു.എന്നാൽ ഹിന്ദു സംഘടനകള്‍ മധ്യസ്ഥശ്രമത്തെ എതിര്‍ത്താനും കോടതി മധ്യസ്ഥരെ നിയമിക്കാൻ ഉത്തരവിടണമെന്ന് മുസ്ലീം സംഘടനകള്‍ അറിയിച്ചു.

അയോധ്യ വിഷയം മതപരവും വൈകാരികവുമായ വിഷയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മധ്യസ്ഥശ്രമം തുടങ്ങും മുൻപ് തന്നെ അത് പരാജയപ്പെടും എന്നാണോ പറയുന്നതെന്ന് കേസ് പരിഗണിക്കുമ്പോള്‍ ജസ്റ്റിസ് എ ബോബ്ദേ ചോദിച്ചു. രണ്ട് ഭാഗത്തെയും വാദങ്ങള്‍ കേട്ട് വൈകാരിക പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ഇരുപക്ഷത്തിനും വേദനയുണ്ടാക്കാത്ത തീരുമാനമാണ് ഉണ്ടാകേണ്ടതെന്ന് കോടതി പറഞ്ഞു. മധ്യസ്ഥതയിലൂടെയാണ് വിഷയം പരിഹരിക്കേണ്ടതെന്നും കോടതി പറഞ്ഞു.

മധ്യസ്ഥതയ്ക്ക് ഇരുകക്ഷികളും സമ്മതിച്ചാൽ രഹസ്യസ്വഭാവത്തിലായിരിക്കും മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുന്നതെന്ന് കോടതി പറഞ്ഞു. മാധ്യമങ്ങളെ ഇത് റിപ്പോര്‍ട്ട് ചെയ്യുന്നതിൽ നിന്നും വിലക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്