ന്യൂഡൽഹി: വധശിക്ഷയ്ക്ക് നിയമപരമായ സാധുതയുണ്ടെന്ന നിര്‍ണായക വിധിയുമായി സുപ്രീം കോടതി നിര്‍ണ്ണായക വിധി പുറപ്പെടുവിച്ചു. വധശിക്ഷയുടെ നിയമസാധുത പരിശോധിച്ച മൂന്നംഗ ബെഞ്ചിൽ രണ്ട് പേരാണ് അനുകൂലമായി വിധിച്ചത്. ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, ദീപക് ഗുപത്, ഹേമന്ത് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് വിധി.
ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം വധശിക്ഷ നിലനിര്‍ത്തണമോയെന്ന കാര്യത്തിൽ ചര്‍ച്ചകള്‍ മുന്നേറുന്നിതനിടെയാണ് കോടതിയുടെ വിധി മൂന്നംഗ ബെഞ്ചിൽ ജസ്റ്റിൻ കുര്യൻ ജോസഫ് മാത്രമാണ് വധശിക്ഷയെ എതിര്‍ത്തത്. വധശിക്ഷ നല്‍കുന്നതുകൊണ്ട് സമൂഹത്തിൽ കുറ്റകൃത്യങ്ങള്‍ കുറയുന്നില്ലെന്ന നിയമകമ്മീഷൻ്റെ 262-ാം റിപ്പോര്‍ട്ട് കുര്യൻ ജോസഫ് ചൂണ്ടിക്കാട്ടി. പൊതുജനാഭിപ്രായവും പൊതുതാത്പര്യവും കുറ്റാന്വേഷകരിൽ ഉണ്ടാക്കുന്ന സ്വാധീനം വിചാരണകളിൽ പ്രതിഫലനം സൃഷ്ടിക്കുമെന്നും കുര്യൻ ജോസഫ് ചൂണ്ടിക്കാട്ടി.
അതേസമയം, വധശിക്ഷയുടെ കാര്യത്തിൽ തിരുത്തലിന്‍റെ ആവശ്യമില്ലെന്നായിരുന്നു ബെഞ്ചിനെ പ്രതിനിധീകരിച്ച് ജസ്റ്റിസ് ദീപക് ഗുപ്ത പ്രസ്താവിച്ചത്.
2011ൽ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ ഛന്നുലാൽ വര്‍മയ്ക്ക് നല്‍കിയ വധശിക്ഷ ഇളവുചെയ്തുകൊണ്ടുള്ള വിധിയ്ക്കൊപ്പമാണ് വധശിക്ഷയ്ക്ക് നിയമസാധുതയുണ്ടെന്ന് സുപ്രീം കോടതി പ്രസ്താവിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം വധശിക്ഷ നിലനിര്‍ത്തണമോയെന്ന കാര്യത്തിൽ ചര്‍ച്ചകള്‍ മുന്നേറുന്നിതനിടെയാണ് കോടതിയുടെ വിധി മൂന്നംഗ ബെഞ്ചിൽ ജസ്റ്റിൻ കുര്യൻ ജോസഫ് മാത്രമാണ് വധശിക്ഷയെ എതിര്‍ത്തത്. വധശിക്ഷ നല്‍കുന്നതുകൊണ്ട് സമൂഹത്തിൽ കുറ്റകൃത്യങ്ങള്‍ കുറയുന്നില്ലെന്ന നിയമകമ്മീഷൻ്റെ 262-ാം റിപ്പോര്‍ട്ട് കുര്യൻ ജോസഫ് ചൂണ്ടിക്കാട്ടി. പൊതുജനാഭിപ്രായവും പൊതുതാത്പര്യവും കുറ്റാന്വേഷകരിൽ ഉണ്ടാക്കുന്ന സ്വാധീനം വിചാരണകളിൽ പ്രതിഫലനം സൃഷ്ടിക്കുമെന്നും കുര്യൻ ജോസഫ് ചൂണ്ടിക്കാട്ടി.
അതേസമയം, വധശിക്ഷയുടെ കാര്യത്തിൽ തിരുത്തലിന്‍റെ ആവശ്യമില്ലെന്നായിരുന്നു ബെഞ്ചിനെ പ്രതിനിധീകരിച്ച് ജസ്റ്റിസ് ദീപക് ഗുപ്ത പ്രസ്താവിച്ചത്.
2011ൽ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ ഛന്നുലാൽ വര്‍മയ്ക്ക് നല്‍കിയ വധശിക്ഷ ഇളവുചെയ്തുകൊണ്ടുള്ള വിധിയ്ക്കൊപ്പമാണ് വധശിക്ഷയ്ക്ക് നിയമസാധുതയുണ്ടെന്ന് സുപ്രീം കോടതി പ്രസ്താവിച്ചത്.