ന്യൂഡൽഹി: ബാങ്കുകളിലെ വായ്പാ കുടിശികക്കാരുടെ വിവരങ്ങളും, വാർഷിക റിപ്പോർട്ടുകളും വിവിരവകാശ നിയമ പ്രകാരം അപേക്ഷിക്കുന്നവർക്ക് നൽകണം എന്ന് സുപ്രീം കോടതി. വിവരങ്ങൾ വെളിപ്പെടുത്തുന്നത് വിലക്കി റിസർവ് ബാങ്ക് പുറപ്പടിവിച്ച സർക്കുലർ സുപ്രീം കോടതി റദ്ദാക്കി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്ത്തകൻ സുഭാഷ് ചന്ദ്ര അഗര്‍വാളാണ് ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റിസ് എൽ നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
2015 ലെ സുപ്രീംകോടതി വിധിയുടെ ലംഘനമാണ് ആര്‍ബിഐയുടെ സര്‍ക്കുലറെന്ന് കോടതി ചൂണ്ടിക്കാട്ടി. റിസർവ് ബാങ്കിനുള്ള അവസാന അവസരമാണ് നൽകുന്നതെന്ന് കോടതി വ്യക്തമാക്കി.
2015 ലെ സുപ്രീംകോടതി വിധിയുടെ ലംഘനമാണ് ആര്‍ബിഐയുടെ സര്‍ക്കുലറെന്ന് കോടതി ചൂണ്ടിക്കാട്ടി. റിസർവ് ബാങ്കിനുള്ള അവസാന അവസരമാണ് നൽകുന്നതെന്ന് കോടതി വ്യക്തമാക്കി.