ഡല്‍ഹി: സമ്പന്നരായതിന്റെ പേരില്‍ ജാമ്യം നൽകാൻ കഴിയില്ലെന്ന് സുപ്രീംകോടതി. മകൻ ഓടിച്ച കാറിടിച്ച് രണ്ടുപേർ മരിച്ച സംഭവത്തിൽ പിതാവ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആണ് കോടതി ഇക്കാര്യം പറഞ്ഞത്. മകനു ജാമ്യം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയായ അക്തർ പർവേസ് നൽകിയ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. 2019 ആഗസ്റ്റ് 16നാണ് സംഭവം നടക്കുന്നത്. മകന് രാഗ്ഹിബ് ഓടിച്ചിരുന്ന ജാഗ്വർ എസ്യുവി ഇടിച്ച് രണ്ടു ബംഗ്ലാദേശ് സ്വദേശികള്‍ മരണപ്പെട്ടു. 130-135 കിലോമീറ്റർ വേഗതയിലായിരുന്നു യുവാവ് വാഹനം ഓടിച്ചിരുന്നത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ, ഹേമന്ത് ഗുപ്ത എന്നിവരാണ് ജാമ്യാപേക്ഷ തള്ളിയത്.
30 കിലോമീറ്റർ വേഗതയില്‍ വാഹനം ഓടിക്കുന്നത് തെറ്റാണ്. 48ഓളം തവണ ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തിയ വ്യക്തിയാണ് പ്രതി. കഴിഞ്ഞ ഏഴ് മാസത്തെ പോലീസ് റെക്കോഡുകള്‍ പരിശോധിക്കുമ്പോള്‍ ഇത് വ്യക്തമാണ്. പണക്കാരനായത് കൊണ്ട് ജ്യാമം നല്‍കണം എന്ന് പറയുന്നത് ശരിയല്ല. ഞങ്ങള്‍ അത് ചെയ്യില്ലെന്ന് കോടതി പറഞ്ഞു. പ്രതിക്ക് വേണ്ടി ഹാജറായത് മുതിർന്ന അഭിഭാഷകൻ കപിൽ സിബല്‍ ആണ്.
Also Read:
പ്രതി മാനസിക അസ്വാസ്ഥ്യം നേരിടുന്ന വ്യക്തിയാണെന്നും അതിനാല്‍ വിചാരണ നേരിടാൻ കഴിയില്ലെന്നും മകന് വേണ്ടി താന്‍ ഹാജറാകുമെന്ന് പിതാവ് കോടതിയിൽ അറിയിച്ചിരുന്നു. എന്നാല്‍ മകന് യാതൊരു പ്രശ്നമില്ലെന്ന് തെളിഞ്ഞതോടെ യുവാവിനോട് വിചാരണ നേരിടാൻ കൊല്‍ക്കത്ത കോടതി ഏപ്രിൽ 13ന് ഉത്തരവിട്ടു. ഇന്ന് കോടതിയില്‍ ഹാജറായില്ലെങ്കില് അറസ്റ്റ് ഉൾപ്പെടെ നടപടികൾ സ്വകരിക്കും എന്നും കോടതി അറിയിച്ചു. സംഭവം നടക്കുന്ന സമയത്ത് രഗ്ഹിബ് വിദേശത്തായിരുന്നുവെന്ന വാദം. പ്രതിഭാഗം ഉന്നയിച്ചിരുന്നു. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ വാഹനം ഓടിച്ചിരുന്നത് രഗ്ഹിബ് തന്നെയായിരുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്.
30 കിലോമീറ്റർ വേഗതയില്‍ വാഹനം ഓടിക്കുന്നത് തെറ്റാണ്. 48ഓളം തവണ ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തിയ വ്യക്തിയാണ് പ്രതി. കഴിഞ്ഞ ഏഴ് മാസത്തെ പോലീസ് റെക്കോഡുകള്‍ പരിശോധിക്കുമ്പോള്‍ ഇത് വ്യക്തമാണ്. പണക്കാരനായത് കൊണ്ട് ജ്യാമം നല്‍കണം എന്ന് പറയുന്നത് ശരിയല്ല. ഞങ്ങള്‍ അത് ചെയ്യില്ലെന്ന് കോടതി പറഞ്ഞു. പ്രതിക്ക് വേണ്ടി ഹാജറായത് മുതിർന്ന അഭിഭാഷകൻ കപിൽ സിബല്‍ ആണ്.
Also Read:
പ്രതി മാനസിക അസ്വാസ്ഥ്യം നേരിടുന്ന വ്യക്തിയാണെന്നും അതിനാല്‍ വിചാരണ നേരിടാൻ കഴിയില്ലെന്നും മകന് വേണ്ടി താന്‍ ഹാജറാകുമെന്ന് പിതാവ് കോടതിയിൽ അറിയിച്ചിരുന്നു. എന്നാല്‍ മകന് യാതൊരു പ്രശ്നമില്ലെന്ന് തെളിഞ്ഞതോടെ യുവാവിനോട് വിചാരണ നേരിടാൻ കൊല്‍ക്കത്ത കോടതി ഏപ്രിൽ 13ന് ഉത്തരവിട്ടു. ഇന്ന് കോടതിയില്‍ ഹാജറായില്ലെങ്കില് അറസ്റ്റ് ഉൾപ്പെടെ നടപടികൾ സ്വകരിക്കും എന്നും കോടതി അറിയിച്ചു. സംഭവം നടക്കുന്ന സമയത്ത് രഗ്ഹിബ് വിദേശത്തായിരുന്നുവെന്ന വാദം. പ്രതിഭാഗം ഉന്നയിച്ചിരുന്നു. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ വാഹനം ഓടിച്ചിരുന്നത് രഗ്ഹിബ് തന്നെയായിരുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്.