ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ കതിച്ചുയരുമ്പോൾ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടുന്നവർക്കെതിരെ നടപടി സ്വീകരിക്കരുതെന്ന് സുപ്രീംകോടതി. യുപി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഓക്സിജൻ ദൗർലഭ്യതയെക്കുറിച്ച് ട്വീറ്റ് ചെയ്തയാൾക്കെതിരെ നടപടി എടുത്തെന്ന വാർച്ച ചർച്ചയാകുന്നകിനിടെയാണ് കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഓക്സിജൻ ദൗർലഭ്യത്തെക്കുറിച്ചോ, കിടക്കകളുടെയോ ഡോക്ടർമാരുടെയോ ക്ഷാമത്തെക്കുറിച്ചോ പോസ്റ്റുകൾ ഇടുന്നവർക്കെതിരെ വ്യാജപ്രചാരണത്തിന്റെ പേരിൽ യാതൊരു നടപടികളും സ്വീകരിക്കരുതെന്നാണ് സുപ്രീംകോടതി ഉത്തരവ്. കേന്ദ്ര സർക്കാർ, സംസ്ഥാനങ്ങൾ, ഡിജപിമാർ എന്നിവർക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ആർക്കങ്കിലും എതിരെ ഇത്തരത്തിൽ നടപടിയെടുത്താൽ അത് കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
Also Read : പിണറായി ഭരണം എങ്ങനെ? വീണ്ടും മുഖ്യമന്ത്രിയാകുമോ? പ്രതികരണവുമായി മകൾ വീണ
പൗരന്മാര് അവരുടെ ദുരിതം സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലും ഇന്റര്‍നെറ്റിലും ആശയവിനിമയം നടത്തുന്നുണ്ടെങ്കില്‍ അത് തെറ്റായ വിവരമാണെന്ന് പറയാനാവില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, എൽ എൻ റാവു, എസ് ആർ ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ശ്രദ്ധേയമായ വിധി പുറപ്പെടുവിച്ചത്.
Also Read : 'ചികിത്സാ ചെലവ് കൊവിഡിനെക്കാൾ ഭീകരം': നിലപാടറിയിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി
സോഷ്യൽ മീഡിയയിലെ ഇത്തരം ഇടപെടലുകൾ പ്രതിസന്ധിയെ മനസിലാക്കാനും ആവശ്യമുള്ളവ ലഭ്യമാക്കുന്നതിലൂടെ പ്രശ്നപരിഹാരത്തിന് സാധിക്കുമെന്നും കോടതി പറഞ്ഞു. രാജ്യത്തുടനീളം കൊവിഡ് തീവ്രമായി വ്യാപിക്കുന്നതിനിടെ പൗരന്മാര് അവരുടെ ആവലാതികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്നത് ഒരു സംസ്ഥാന സര്‍ക്കാരും തടയരുതെന്ന മുന്നറിയിപ്പാണ് സുപ്രീംകോടതി നൽകിയത്. ഓക്സിജന്‍, മരുന്ന് വിതരണം, വാക്സിന് എന്നിവയുമായി ബന്ധപ്പെട്ട് സ്വമേധായാലുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കെയാണ് സുപ്രീംകോടതിയുടെ ഈ ഉത്തരവ്.
Also Read : പിണറായി ഭരണം എങ്ങനെ? വീണ്ടും മുഖ്യമന്ത്രിയാകുമോ? പ്രതികരണവുമായി മകൾ വീണ
പൗരന്മാര് അവരുടെ ദുരിതം സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലും ഇന്റര്‍നെറ്റിലും ആശയവിനിമയം നടത്തുന്നുണ്ടെങ്കില്‍ അത് തെറ്റായ വിവരമാണെന്ന് പറയാനാവില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, എൽ എൻ റാവു, എസ് ആർ ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ശ്രദ്ധേയമായ വിധി പുറപ്പെടുവിച്ചത്.
Also Read : 'ചികിത്സാ ചെലവ് കൊവിഡിനെക്കാൾ ഭീകരം': നിലപാടറിയിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി
സോഷ്യൽ മീഡിയയിലെ ഇത്തരം ഇടപെടലുകൾ പ്രതിസന്ധിയെ മനസിലാക്കാനും ആവശ്യമുള്ളവ ലഭ്യമാക്കുന്നതിലൂടെ പ്രശ്നപരിഹാരത്തിന് സാധിക്കുമെന്നും കോടതി പറഞ്ഞു. രാജ്യത്തുടനീളം കൊവിഡ് തീവ്രമായി വ്യാപിക്കുന്നതിനിടെ പൗരന്മാര് അവരുടെ ആവലാതികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്നത് ഒരു സംസ്ഥാന സര്‍ക്കാരും തടയരുതെന്ന മുന്നറിയിപ്പാണ് സുപ്രീംകോടതി നൽകിയത്. ഓക്സിജന്‍, മരുന്ന് വിതരണം, വാക്സിന് എന്നിവയുമായി ബന്ധപ്പെട്ട് സ്വമേധായാലുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കെയാണ് സുപ്രീംകോടതിയുടെ ഈ ഉത്തരവ്.