ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ പുരി ജഗന്നാഥ ക്ഷേത്രത്തിലെ വാർഷിക രഥയാത്രയും ചടങ്ങുകളും സുപ്രീംകോടതി സ്റ്റേ ചെയ്തു. ഒഡീഷ വികാസ് പരിഷത്ത് എന്ന എൻജിഒയുടെ ഹർജിയിൽ ഇന്നാണ് കോടതിയുടെ ഉത്തരവുണ്ടായത്. ലോകപ്രശസ്തമായ ജഗന്നാഥ് രഥയാത്ര ചടങ്ങുകൾ മാത്രമായി ആഘോഷിക്കാൻ ക്ഷേത്രഭാരവാഹികൾ തീരുമാനിച്ചിരുന്നു. ജൂൺ 23 നാണ് രഥയാത്ര അടക്കമുള്ള ആഘോഷങ്ങൾ നിശ്ചയിച്ചിരുന്നത്.
Also Read: 143 വർഷത്തിനിടെ ആദ്യം; ലോകപ്രശസ്തമായ ജഗന്നാഥ് രഥയാത്ര ലളിതമായി നടത്തും
ചീഫ് ജസ്റ്റീസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഈ വർഷത്തെ ആഘോഷങ്ങൾക്ക് സ്റ്റേ ചെയ്തത്. "പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും പ്രധാനമാണ്. ഈ സാഹചര്യത്തിൽ രഥയാത്രയും മറ്റ് ആഘോഷങ്ങളും ഈ വർഷം പാടില്ലെന്ന് നിർദേശിക്കുന്നു. മതപരമായ ചടങ്ങുകൾ നടന്നാൽ ആളുകൾ ഒത്തുകൂടുമെന്ന് വ്യക്തമാണ്. ജഗന്നാഥ പ്രഭു ഞങ്ങളോട് ക്ഷമിക്കും" - എന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.
പൊതുജനങ്ങളെയും ഭക്തരെയും ഉൾപ്പെടുത്താതെ രഥയാത്ര അടക്കമുള്ള ആഘോഷങ്ങൾ നടത്താനുള്ള അനുമതി നൽകണമെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആവശ്യം കോടതി തള്ളി.
രഥയാത്രയിൽ ആയിരക്കണക്കിനാളുകൾ പങ്കെടുക്കുമെന്ന് വ്യക്തമാണ്. രഥം വലിക്കാൻ ആളുകൾ ഒത്തുകൂടുന്നതോടെ സാമൂഹിക അകലം ലംഘിക്കപ്പെടും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇത് തിരിച്ചടിയാകും. ഈ പശ്ചാത്തലത്തിലാണ് വാർഷിക രഥയാത്രയും അനുബന്ധ ആഘോഷങ്ങളും സുപ്രീംകോടതി സ്റ്റേ ചെയ്തത്.
Also Read: ഇന്ത്യന്‍ പ്രദേശം ഉള്‍പ്പെടുത്തിയ വിവാദ ഭൂപടത്തിന് നേപ്പാള്‍ പാര്‍ലമെന്റിന്റെ അംഗീകാരം
ചെറിയ രീതിയിൽ ചടങ്ങുകൾ നടത്താൻ ക്ഷേത്രം അധികൃതർ തീരുമാനിച്ചിരുന്നു. രഥങ്ങൾ, ഭക്തർ, ഗാനം ആലപിക്കുന്നവർ, മറ്റ് സംവിധാനങ്ങൾ എന്നിവ ഇത്തവണ ഉണ്ടാകില്ല. രഥയാത്ര കൂടുതൽ സമയമെടുക്കാതെ പെട്ടെന്ന് ക്ഷേത്രത്തിൽ മടങ്ങിയെത്തും. സാമൂഹിക അകലം ഉൾപ്പെടെയുള്ള എല്ലാവിധ മാർഗനിർദേശങ്ങളും പാലിച്ച് ലളിതമായ രീതിയിലാകും നടപടികൾ എന്നും ക്ഷേത്രഭാരവാഹികൾ അറിയിച്ചിരുന്നു. എന്നാൽ, വിഷയത്തിൽ സുപ്രീംകോടതി ഇടപെടൽ നടത്തുകയായിരുന്നു.
ജൂൺ 23ന് 143-ാം യാത്രയുടെ ഭാഗമായി മൂന്ന് രഥങ്ങൾ മാത്രമേ പുറത്തെടുക്കുകയുള്ളൂ. പൂജകളുമായി ബന്ധപ്പെട്ട് നിൽക്കുന്ന പൂജാരിമാരും ക്ഷേത്ര ട്രസ്റ്റി അംഗങ്ങളും മാത്രമാകും ചടങ്ങുകളിൽ പങ്കെടുക്കുക. കൊവിഡ് -19 കണക്കിലെടുത്ത് മാർച്ച് 22 മുതൽ പുരിയിലെ ശ്രീ ജഗന്നാഥ ക്ഷേത്രം ഉൾപ്പെടെ എല്ലാ ക്ഷേത്രങ്ങളും അടച്ചിട്ട നിലയിലാണ്.
Also Read: 143 വർഷത്തിനിടെ ആദ്യം; ലോകപ്രശസ്തമായ ജഗന്നാഥ് രഥയാത്ര ലളിതമായി നടത്തും
ചീഫ് ജസ്റ്റീസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഈ വർഷത്തെ ആഘോഷങ്ങൾക്ക് സ്റ്റേ ചെയ്തത്. "പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും പ്രധാനമാണ്. ഈ സാഹചര്യത്തിൽ രഥയാത്രയും മറ്റ് ആഘോഷങ്ങളും ഈ വർഷം പാടില്ലെന്ന് നിർദേശിക്കുന്നു. മതപരമായ ചടങ്ങുകൾ നടന്നാൽ ആളുകൾ ഒത്തുകൂടുമെന്ന് വ്യക്തമാണ്. ജഗന്നാഥ പ്രഭു ഞങ്ങളോട് ക്ഷമിക്കും" - എന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.
പൊതുജനങ്ങളെയും ഭക്തരെയും ഉൾപ്പെടുത്താതെ രഥയാത്ര അടക്കമുള്ള ആഘോഷങ്ങൾ നടത്താനുള്ള അനുമതി നൽകണമെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആവശ്യം കോടതി തള്ളി.
രഥയാത്രയിൽ ആയിരക്കണക്കിനാളുകൾ പങ്കെടുക്കുമെന്ന് വ്യക്തമാണ്. രഥം വലിക്കാൻ ആളുകൾ ഒത്തുകൂടുന്നതോടെ സാമൂഹിക അകലം ലംഘിക്കപ്പെടും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇത് തിരിച്ചടിയാകും. ഈ പശ്ചാത്തലത്തിലാണ് വാർഷിക രഥയാത്രയും അനുബന്ധ ആഘോഷങ്ങളും സുപ്രീംകോടതി സ്റ്റേ ചെയ്തത്.
Also Read: ഇന്ത്യന്‍ പ്രദേശം ഉള്‍പ്പെടുത്തിയ വിവാദ ഭൂപടത്തിന് നേപ്പാള്‍ പാര്‍ലമെന്റിന്റെ അംഗീകാരം
ചെറിയ രീതിയിൽ ചടങ്ങുകൾ നടത്താൻ ക്ഷേത്രം അധികൃതർ തീരുമാനിച്ചിരുന്നു. രഥങ്ങൾ, ഭക്തർ, ഗാനം ആലപിക്കുന്നവർ, മറ്റ് സംവിധാനങ്ങൾ എന്നിവ ഇത്തവണ ഉണ്ടാകില്ല. രഥയാത്ര കൂടുതൽ സമയമെടുക്കാതെ പെട്ടെന്ന് ക്ഷേത്രത്തിൽ മടങ്ങിയെത്തും. സാമൂഹിക അകലം ഉൾപ്പെടെയുള്ള എല്ലാവിധ മാർഗനിർദേശങ്ങളും പാലിച്ച് ലളിതമായ രീതിയിലാകും നടപടികൾ എന്നും ക്ഷേത്രഭാരവാഹികൾ അറിയിച്ചിരുന്നു. എന്നാൽ, വിഷയത്തിൽ സുപ്രീംകോടതി ഇടപെടൽ നടത്തുകയായിരുന്നു.
ജൂൺ 23ന് 143-ാം യാത്രയുടെ ഭാഗമായി മൂന്ന് രഥങ്ങൾ മാത്രമേ പുറത്തെടുക്കുകയുള്ളൂ. പൂജകളുമായി ബന്ധപ്പെട്ട് നിൽക്കുന്ന പൂജാരിമാരും ക്ഷേത്ര ട്രസ്റ്റി അംഗങ്ങളും മാത്രമാകും ചടങ്ങുകളിൽ പങ്കെടുക്കുക. കൊവിഡ് -19 കണക്കിലെടുത്ത് മാർച്ച് 22 മുതൽ പുരിയിലെ ശ്രീ ജഗന്നാഥ ക്ഷേത്രം ഉൾപ്പെടെ എല്ലാ ക്ഷേത്രങ്ങളും അടച്ചിട്ട നിലയിലാണ്.