ആപ്പ്ജില്ല

പ്രശാന്ത് ഭൂഷനെതിരെയുള്ള കോടതി അലക്ഷ്യ കേസ്։ സുപ്രീം കോടതി വിധി തിങ്കളാഴ്ച

ജസ്റ്റീസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പറയുക.

Samayam Malayalam 29 Aug 2020, 9:12 pm
ന്യൂഡല്‍ഹി։ കോടതിയലക്ഷ്യ കേസിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷനെതിരായ സുപ്രീം കോടതി തിങ്കളാഴ്ച വിധി പറയും. ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെയ്ക്കും ജ്യുഡീഷ്യറിക്കുമെതിരായ വിവാദ പരമായ ട്വീറ്റിനെ ചൊല്ലിയാണ് കേസ്.
Samayam Malayalam പ്രശാന്ത് ഭൂഷൺ
പ്രശാന്ത് ഭൂഷൺ


Also Read : സംസ്ഥാനത്ത് ഇതുവരെ 280 മരണം; പുതിയ 15 ഹോട്ട് സ്‌പോട്ടുകള്‍

വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറയുവാന്‍ പ്രശാന്ത് ഭൂഷൺ തയ്യാറായിരുന്നില്ല. കേസിൽ അവസാന വാദം ചൊവ്വാഴ്ചയായിരുന്നു. അന്ന് വരെ മാപ്പ് പറയുന്നതിന് അദ്ദേഹത്തിന് അവസരമുണ്ടായിരുന്നു.

പ്രശാന്ത് ഭൂഷനെ ശിക്ഷിക്കരുതെന്നും താക്കീത് ചെയ്ത് വിടണമെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാൽ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റീസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പറയുക.

കഴിഞ്ഞ ദിവസം ജസ്റ്റീസ് അരുൺ മിശ്ര വളരെ വൈകാരികമായാണ് പ്രതികരിച്ചത്. നിങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയുവാന്‍ നിങ്ങള്‍ക്കെന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചിരുന്നു. എത്രനാളത്തേക്കാണ് ഇതെല്ലാം സഹിക്കുന്നത്. ഞാൻ കുറച്ച് ദിവസങ്ങള്‍ കൂടി കഴിഞ്ഞാൽ വിരമിക്കും. നിങ്ങളോ മറ്റുള്ളവരും എന്നെ ആക്രമിക്കാൻ തുടങ്ങിയാൽ കുഴപ്പമുണ്ടോ? നിങ്ങളായി എന്തെങ്കിലും ഒരു മുറിവ് ആര്‍ക്കെങ്കിലും ഉണ്ടാക്കിയെങ്കില്‍ നിങ്ങള്‍ തന്നെ മരുന്ന് വയ്ക്കു. അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞു.

Also Read : വുഹാനിൽ കൊവിഡ് പൂര്‍ണമായും ഒഴിഞ്ഞു։ സ്കൂളുകളും നഴ്സറികളും തുറക്കുവാന്‍ ഒരുങ്ങുന്നു

എന്നാല്‍, ആരുടെയങ്കിലും നിർബന്ധത്തിന് വഴങ്ങി ക്ഷമാപണം ആത്മാര്‍ത്ഥത ഇല്ലാത്തതാകുമെന്നും ട്വീറ്റിൽ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പ്രശാന്ത് ഭൂഷൺ കോടതിയെ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്