ആപ്പ്ജില്ല

വിവിപാറ്റ്‌ സ്ലിപ്പുകൾ എണ്ണുന്നത് സംബന്ധിച്ച ഹർജി: വാദം അടുത്താഴ്‌ച

പുനഃപരിശോധാനാ ഹർജി നൽകിയതോടെ ഒരു മണ്ഡലത്തിലെ അഞ്ച് വോട്ടിങ് മെഷീനുകളിലെ സ്ലിപ്പുകൾ എണ്ണണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. കഴിഞ്ഞ മാസം എട്ടിനാണ് അഞ്ച് ശതമാനം മെഷീനുകളിലെ രസീതുകൾ എണ്ണണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്.

Samayam Malayalam 3 May 2019, 1:39 pm
ന്യൂഡൽഹി: അടുത്ത ആഴ്ച അമ്പത് ശതമാനം വിവിപ്പാറ്റ് സ്ലിപ്പുകൾ എണ്ണണമെന്ന പുനഃപരിശോധനാ ഹർജി സുപ്രീം കോടതി വാദം തുടങ്ങും. 21 കക്ഷികൾ ചേർന്നാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. കോൺഗ്രസ്, ടിഡിപി, എൻസിപി, സിപിഎം തുടങ്ങിയ പാർട്ടികൾ ഒന്നിച്ചാണ് പുനഃപരിശോധനാ ഹർജി നൽകിയത്.
Samayam Malayalam supreme court


വ്യാപകമായി വോട്ടിങ് മെഷീനുകൾ തകരാറിലാണെന്നും വോട്ടിങ് രേഖപ്പെടുത്തുന്നത് ശരിയായിട്ടല്ലെന്നും ആരോപണം നേരത്തെ ഉയർന്നിരുന്നു. ഓരോ ലോക്സഭാ മണ്ഡലത്തിലെയും ഒരു വോട്ടിങ് യന്ത്രത്തിൽ നിന്നുള്ള സ്ലിപ്പുകൾ മാത്രം എണ്ണണമെന്നായിരുന്നു ആദ്യം സുപ്രീം കോടതിയുടെ ഉത്തരവ്.

എന്നാൽ, ഇതിനെതിരെ പുനഃപരിശോധാനാ ഹർജി നൽകിയതോടെ ഒരു മണ്ഡലത്തിലെ അഞ്ച് വോട്ടിങ് മെഷീനുകളിലെ സ്ലിപ്പുകൾ എണ്ണണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. കഴിഞ്ഞ മാസം എട്ടിനാണ് അഞ്ച് ശതമാനം മെഷീനുകളിലെ രസീതുകൾ എണ്ണണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്