ആപ്പ്ജില്ല

'ജല്ലിക്കെട്ട് തമിഴ് സംസ്കാരത്തിൻ്റെ ഭാഗം, നിയമത്തിൽ അപാകതയില്ല'; അനുമതി നൽകി സുപ്രീംകോടതി

ജല്ലിക്കെട്ടിന് അനുമതി നൽകി സുപ്രീംകോടതി. തമിഴ്നാട് സർക്കാരിൻ്റെ നിയമം സുപ്രീംകോടതി ശരിവെച്ചു. നിയമത്തിൽ അപാകതയില്ലെന്ന് ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച്.

Authored byദീപു ദിവാകരൻ | Samayam Malayalam 18 May 2023, 12:36 pm

ഹൈലൈറ്റ്:

  • ജല്ലിക്കെട്ടിന് അനുമതി.
  • തമിഴ്നാട് സർക്കാരിൻ്റെ നിയമം സുപ്രീംകോടതി ശരിവെച്ചു.
  • ഭരണഘടനാ ബെഞ്ചാണ് ഉത്തരവിറക്കിയത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Jallikattu Supreme Court Verdict
ജല്ലിക്കെട്ട്.
ന്യൂ ഡൽഹി: ജല്ലിക്കെട്ടിന് അനുമതി നൽകി സുപ്രീംകോടതി. ജല്ലിക്കെട്ട് നിരോധനത്തിനെതിരായ തമിഴ്നാട് സർക്കാരിൻ്റെ നിയമം സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ശരിവെച്ചു. ജല്ലിക്കെട്ട് തമിഴ് സംസ്കാരത്തിൻ്റെ ഭാഗമാണെന്നാണ് നിയമത്തിൽ പറയുന്നതെന്നും അതിനാൽ ജുഡീഷ്യറിക്ക് വ്യത്യസ്തമായ കാഴ്ചപ്പാട് സ്വീകരിക്കാനാകില്ലെന്നും ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു. തമിഴ്‌നാടിൻ്റെ നിയമം സാധുതയുള്ളതാണെന്നും അതിൽ അപാകതയില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ് (പെറ്റ) അടക്കമുള്ള മൃഗസംരക്ഷണ സംഘടനകളാണ് ജലിക്കെട്ടിന് അനുമതി നൽകിയുള്ള തമിഴ്നാട് സർക്കാരിൻ്റെ നിയമനിർമ്മാണത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമം 2017 ന് എതിരായ ഹർജികൾ സുപ്രീംകോടതി നേരത്തെ ഭരണഘടനാ ബെഞ്ചിനു വിടുകയായിരുന്നു.


ജല്ലിക്കെട്ടിൽ ആയുധങ്ങൾ ഉപയോഗിക്കാത്തതിനാൽ രക്തം ചീന്തുന്ന കായികവിനോദമായി കരുതാനാകില്ലെന്നും രക്തം ഉണ്ടാകുന്നത് സ്വാഭാവികമായാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ജല്ലിക്കെട്ടിൽ പങ്കെടുക്കുന്ന ആളുകൾ മൃഗത്തെ കൊലപ്പെടുത്താൻ ശ്രമിക്കുന്നില്ലെന്നും കോടതിയുടെ ഉത്തരവിലുണ്ട്. അജയ് രസ്തോഗി, അനിരുദ്ധ ബോസ്, ഹൃഷികേഷ് റോയി, സി ടി രവികുമാർ എന്നിവരാണ് ബെഞ്ചിലെ മറ്റു ജഡ്ജിമാർ.

കിരൺ റിജിജുവിനെ മാറ്റി; അർജുൻ റാം മേഘ്‍വാൾ പുതിയ നിയമമന്ത്രി

2014 ൽ ജല്ലിക്കെട്ടിന് സുപ്രീംകോടതി നിരോധനം ഏർപ്പെടുത്തിയിരുന്നു. നിരോധനം മറികടക്കാൻ തമിഴ്നാട് സർക്കാർ നിയമനിർമ്മാണം കൊണ്ടുവരികയായിരുന്നു. ഇതിനെതിരെയാണ് പെറ്റ ഉൾപ്പെടെയുള്ള സംഘടനകൾ സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതിയുടേത് ചരിത്രപരമായ വിധിയാണെന്ന് തമിഴ്നാട് നിയമമന്ത്രി എസ് രഘുപതി പ്രതികരിച്ചു. ജല്ലിക്കെട്ടിൽ മൃഗങ്ങളോടു ക്രൂരതയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സുപ്രീംകോടതിയുടെ വിധി തമിഴ് വിരുദ്ധവും ഇന്ത്യാ വിരുദ്ധവുമാണെന്ന് ഹർജിക്കാരായ പെറ്റ വിമർശിച്ചു.

Read Latest National News and Malayalam News
ഓതറിനെ കുറിച്ച്
ദീപു ദിവാകരൻ
ദീപു ദിവാകരൻ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. എംജി സര്‍വകലാശാലയിൽനിന്നു രസതന്ത്രത്തിൽ ബിരുദവും കോട്ടയം പ്രസ് ക്ലബ്ബിൽനിന്നു ജേര്‍ണലിസത്തിൽ പിജി ഡിപ്ലോമയും നേടിയ ദീപു മംഗളം ഓൺലൈനിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2018 ഓഗസ്റ്റ് മുതൽ സമയം മലയാളത്തിനൊപ്പം. നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്