ആപ്പ്ജില്ല

ശ്രീശാന്തിന്‍റെ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കി

ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവച്ചിരുന്നു. ഇത് ചോദ്യം ചെയ്‍ത്‍ ശ്രീശാന്ത് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഇന്ന് വിധി പറഞ്ഞത്

Samayam Malayalam | 15 Mar 2019, 10:54 am

ഹൈലൈറ്റ്:

  • ശ്രീശാന്തിന്‍റെ ആജീവനാന്ത വിലക്ക് നീക്കി
  • സുപ്രീംകോടതിയാണ് വിധി പറയുന്നത്
  • ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനെതിരായ ഹര്‍ജിയിലാണ് വിധി
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam sreesanth
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്‍ ശ്രീശാന്തിന് ഏർപ്പെടുത്തിയ അജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കി. ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്കാണ് കോടതി പിൻവലിച്ചത്. എന്നാൽ, ശ്രീശാന്തിനെ പൂർണമായും കുറ്റവിമുക്തനാക്കാൻ കോടതി തയ്യാറായില്ല.അച്ചടക്കനടപടിയും ക്രിമിനൽ കേസും രണ്ടാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മൂന്ന് മാസത്തിനകം എന്ത് ശിക്ഷയാണ് ശ്രീശാന്തിന് നൽകുന്നതെന്ന് തീരുമാനിക്കണമെന്ന് കോടതി നിർദേശിച്ചു.
ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് കേരള ഹൈക്കോടതി ശരി വെച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരെയാണ് ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്. ഐപിഎല്‍ ഒത്തുകളിക്കേസില്‍ ആണ് മലയാളി പേസര്‍ ശ്രീശാന്തിനെ ബിസിസിഐ വിലക്കിയത്. 2015ല്‍ വിചാരണക്കോടതി ശ്രീശാന്ത് കുറ്റക്കാരന്‍ അല്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ബിസിസിഐ വിലക്ക് നീക്കിയില്ല.

കുടുംബത്തിന്‍റെ സുരക്ഷയോര്‍ത്താണ് കുറ്റം ഏറ്റുപറഞ്ഞതെന്നും ആജീവനാന്ത വിലക്ക് വളരെ നിര്‍ദയമാണെന്നും സുപ്രീംകോടതി വിചാരണയില്‍ ശ്രീശാന്ത് പറഞ്ഞിരുന്നു. 2013 ഐപിഎല്‍ സീസണിലാണ് പഞ്ചാബ് കിങ്‍സ്‍ ഇലവന്‍ താരമായ ശ്രീശാന്ത് ഒത്തുകളിക്ക് പിടിക്കപ്പെടുന്നത്.

അജിത് ചന്ദില, അങ്കിത് ചവാന്‍ എന്നിവര്‍ക്കൊപ്പമാണ് ശ്രീശാന്ത് പിടിയിലായത്. കുറ്റക്കാരായി ഡല്‍ഹി പോലീസ് കണ്ടെത്തിയ ശ്രീശാന്ത് ഉള്‍പ്പെടെയുള്ള 36 പേരെ പിന്നീട് വിചാരണക്കോടതി വിട്ടയച്ചു. ഇതിന് ശേഷം കേരള ഹൈക്കോടതിയിലെ സിംഗിള്‍ ബഞ്ച് ശ്രീശാന്തിന് എതിരെയുള്ള വിലക്ക് നീക്കാന്‍ ബിസിസിഐയോട് ആവശ്യപ്പെട്ടു. പിന്നീട് ഡിവിഷന്‍ ബഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.

മുതിര്‍ന്ന അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദ് ആണ് ശ്രീശാന്തിന് വേണ്ടി ഹാജരായത്. വിചാരണയ്‍ക്കിടെ ശ്രീശാന്തിന് ഒത്തുകളിയെപ്പറ്റി ബോധ്യമുണ്ടായിരുന്നു എന്ന് തെളിഞ്ഞിരുന്നതായി സുപ്രീംകോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ഒത്തുകളി നടക്കുമെന്ന് ശ്രീശാന്ത് അറിഞ്ഞിരുന്നെങ്കിലും ഇത് ബിസിസിഐയെ അറിയിക്കാന്‍ ശ്രമിച്ചില്ല. ഇത് സംശയാസ്‍പദമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്