ന്യൂഡൽഹി: അയോദ്ധ്യയിലെ ഭൂമി തർക്കം മധ്യസ്ഥതയിലൂടെ പരിഹരിക്കാനാവുമോയെന്നത് സംബന്ധിച്ച വിഷയത്തില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. കേസിൽ മധ്യസ്ഥ ചർച്ച ആവശ്യമുണ്ടോ എന്നതും ഇതിന് ആര് നേതൃത്വം നൽകും എന്നതും അടക്കമുള്ള കാര്യങ്ങളായിരിക്കും കോടതി വിശദമാക്കുക. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഉത്തരവ് ഇറക്കുന്നത്. മധ്യസ്ഥ ചർച്ചകളുടെ സാധ്യതകൾ പരിശോധിക്കേണ്ടതുണ്ടെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. മധ്യസ്ഥരായി പരിഗണിക്കേണ്ടവരുടെ പേരുകൾ അറിയിക്കാനും കക്ഷികളോടു കോടതി നിർദേശിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതി മുഖാന്തിരം നടക്കുന്ന മധ്യസ്ഥത ചര്‍ച്ചകളെ മുസ്ലിം സംഘടനകൾ അനുകൂലിക്കുകയും ഹിന്ദു സംഘടനകൾ എതിർക്കുകയും ചെയ്തു.
ഇതിനിടെ അയോദ്ധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിന് തീയതി നിശ്ചയിക്കണമെന്ന ആവശ്യവുമായി വലിയ പ്രക്ഷോഭ പരിപാടികളാണ് രാജ്യത്ത് അരങ്ങേറിയത് .വിശ്വഹിന്ദു പരിഷത്തും ശിവസേനയും നേരത്തേ രണ്ടു റാലികൾ നടത്തിയിരുന്നു. 'ആദ്യം ക്ഷേത്രം, പിന്നെ സർക്കാർ' എന്ന മുദ്രാവാക്യത്തോടെയാണ് റാലികൾ നടന്നത്. രണ്ടു റാലികളിലുമായി സന്യാസിമാരുൾപ്പടെ രണ്ടു ലക്ഷത്തോളം പേർ പങ്കെടുത്തതായാണ് വിലയിരുത്തൽ.
വിഎച്ച്പി നാഗ്പൂരിലും ബെംഗലൂരുവിലും റാലി നടത്തി. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലായിരുന്നു ശിവസേനയുടെ റാലി. അയോദ്ധ്യയെ 16 മേഖലകളായി തിരിച്ച് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അയോദ്ധ്യയിൽ ക്ഷേത്രം നിർമിക്കുനന്തിന് ഓർഡിനൻസോ നിയമനിർമാണമോ വേണമെന്നാണ് ആവശ്യം. കേന്ദ്രവും ഉത്തർപ്രദേശും ബിജെപി ഭരിച്ചിട്ടും ക്ഷേത്രനിർമാണത്തിന്റെ കാര്യത്തിൽ തീരുമാനം എടുക്കാത്തതിൽ വിശ്വ ഹിന്ദു പരിഷത്തിനും ശിവസേനക്കും അതൃപ്തിയുണ്ട്.
ഇതിനിടെ അയോദ്ധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിന് തീയതി നിശ്ചയിക്കണമെന്ന ആവശ്യവുമായി വലിയ പ്രക്ഷോഭ പരിപാടികളാണ് രാജ്യത്ത് അരങ്ങേറിയത് .വിശ്വഹിന്ദു പരിഷത്തും ശിവസേനയും നേരത്തേ രണ്ടു റാലികൾ നടത്തിയിരുന്നു. 'ആദ്യം ക്ഷേത്രം, പിന്നെ സർക്കാർ' എന്ന മുദ്രാവാക്യത്തോടെയാണ് റാലികൾ നടന്നത്. രണ്ടു റാലികളിലുമായി സന്യാസിമാരുൾപ്പടെ രണ്ടു ലക്ഷത്തോളം പേർ പങ്കെടുത്തതായാണ് വിലയിരുത്തൽ.
വിഎച്ച്പി നാഗ്പൂരിലും ബെംഗലൂരുവിലും റാലി നടത്തി. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലായിരുന്നു ശിവസേനയുടെ റാലി. അയോദ്ധ്യയെ 16 മേഖലകളായി തിരിച്ച് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അയോദ്ധ്യയിൽ ക്ഷേത്രം നിർമിക്കുനന്തിന് ഓർഡിനൻസോ നിയമനിർമാണമോ വേണമെന്നാണ് ആവശ്യം. കേന്ദ്രവും ഉത്തർപ്രദേശും ബിജെപി ഭരിച്ചിട്ടും ക്ഷേത്രനിർമാണത്തിന്റെ കാര്യത്തിൽ തീരുമാനം എടുക്കാത്തതിൽ വിശ്വ ഹിന്ദു പരിഷത്തിനും ശിവസേനക്കും അതൃപ്തിയുണ്ട്.