ആപ്പ്ജില്ല

കടൽക്കൊല: കേസ് തള്ളില്ല, ഇറ്റലി നഷ്ടപരിഹാരം തരണം; കേന്ദ്രത്തിന് എതിരെ സുപ്രീംകോടതി

നേരത്തെ കടൽകൊലക്കേസ് അവസാനിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ആദ്യം നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.

Samayam Malayalam 7 Aug 2020, 3:34 pm
ന്യൂഡല്‍ഹി։ 2012ലെ കടല്‍കൊലക്കേസിൽ ഇറ്റലി നഷ്ടപരിഹാരം തരുന്നത് വരെ കേസ് അവസാനിക്കില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. 'കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഇറ്റലി നഷ്ടപരിഹാരം നല്‍കട്ടെ. അതിന് ശേഷം മാത്രം കേസ് പിന്‍വലിക്കു'മെന്ന് ചീഫ് ജസ്റ്റീസ് എസ് എ ബോബ്ഡെ വ്യക്തമാക്കി.
Samayam Malayalam എൻറീക്ക ലെക്സി കപ്പൽ
എൻറീക്ക ലെക്സി കപ്പൽ


Also Read : ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം; 2018, 2019 ആവര്‍ത്തിക്കും, കേരളത്തിന് മുന്നറിയിപ്പ്

നേരത്തെ, കടൽക്കൊല കേസ് അവസാനിപ്പിക്കാൻ കേന്ദ്രം സുപ്രീംകോടതിയിൽ അപേക്ഷ നൽകിയിരുന്നു. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ധനസഹായത്തിന് അർഹതയുണ്ടെന്ന അന്താരാഷ്ട്ര ട്രൈബ്യൂണല്‍ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ നടപടി.

എന്നാൽ, മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ആദ്യം നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. ചെക്കുകളും ഇരകളുടെ ബന്ധുക്കളേയും ഇവിടെ കൊണ്ടുവരിക, ചീഫ് ജസ്റ്റിസ് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ കുടുംബത്തെ കക്ഷിചേര്‍ക്കാനുള്ള അപേക്ഷ സമർപ്പിക്കാൻ സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കടലില്‍ ഇന്ത്യയുടെ യാത്രാ സ്വാതന്ത്ര്യം ഇറ്റാലിയൻ നാവികര്‍ ലംഘിച്ചതായി കോടതി കണ്ടെത്തിയിരുന്നു. നാവികര്‍ക്കെതിരെ ഇന്ത്യ സ്വീകരിച്ച നടപടിയും അന്താരാഷ്ട്ര കോടതി ശരിവെച്ചിരുന്നു. ഇറ്റാലിയന്‍ നാവികരുടെ പ്രവൃത്തി നിയമവിരുദ്ധമായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യം ഹനിക്കുന്ന കാര്യങ്ങളാണ് പിന്നീടും ഉണ്ടായത്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജീവന്‍ നഷ്‍ടപ്പെട്ട സംഭവത്തില്‍ നഷ്‍ടം നികത്താന്‍ ഇറ്റലി ബാധ്യസ്ഥരാണ് - യൂറോപ്പിലെ ഹെയ്‍ഗിലുള്ള ട്രൈബ്യൂണല്‍ വിധിച്ചിരുന്നു.

2012 ഫെബ്രുവരി 15 നായിരുന്നു മലയാളികളായ മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ എണ്ണക്കപ്പല്‍ എന്‍ റീക്കാ ലെക്സിയില്‍ നിന്ന് വെടിവെച്ച് കൊലപ്പെടുത്തിയത്. ലക്ഷദ്വീപ് കടലില്‍ വെച്ചായിരുന്നു സംഭവം. പിന്നാലെ ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേന കപ്പല്‍ കസ്റ്റഡിയില്‍ എടുത്തു. കൊച്ചി തുറമുഖത്ത് അടുപ്പിക്കുകയും ചെയ്തു.

Also Read : കൊവിഡ് വാക്സിൻ നവംബർ മൂന്നിന് മുൻപ്! പ്രഖ്യാപനവുമായി ഡോണൾഡ് ട്രംപ്

വെടിവയ്പ്പിൽ മലയാളികളായ അജേഷ്, വാലന്‍റൈന്‍ എന്നിവര്‍ കൊല്ലപ്പെട്ടത്. പിന്നീട്, ഇറ്റാലിയന്‍ സായുധ നാവികരായ മാസിമിലിയാനോ ലത്തോര്‍, സാല്‍വത്തോര്‍ ജിരോണ്‍ എന്നിവരാണ് കസ്റ്റഡിയിലായത്. കേരളത്തിൽ ഏറെ വിവാദങ്ങള്‍ക്ക് ഇത് കാരണമായിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്