ന്യൂഡല്‍ഹി: ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കുന്നതിനെ പൂര്‍ണമായി നിരോധിക്കുന്ന ‘വാടക ഗര്‍ഭപാത്ര നിയന്ത്രണ ബില്‍’ഭേദഗതി ചെയ്യും. ഇതു സംബന്ധിച്ചുള്ള നിർദേശങ്ങൾ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും അവകാശസംരക്ഷണം ഉറപ്പാക്കുന്നതിനാണ് ബിൽ. ഇതിനുവേണ്ടി ദേശീയതലത്തില്‍ വാടക ഗര്‍ഭപാത്ര നിയന്ത്രണ ബോര്‍ഡ് സ്ഥാപിക്കും. പാര്‍ലമെന്റ് ഭേദഗതിബില്‍ അംഗീകരിക്കുന്നതോടെ ബോര്‍ഡ് നിലവില്‍ വരും.
ഇന്ത്യ വാടക ഗര്‍ഭപാത്ര കേന്ദ്രമായി മാറുന്ന പശ്ചാത്തലത്തിലാണ് സർക്കാർ നിയന്ത്രണമേർപ്പെടുത്തുന്നത്. വാടക ഗര്‍ഭപാത്രത്തിനായി വിദേശികള്‍ വന്‍തോതില്‍ ഇന്ത്യയെ ആശ്രയിക്കുന്നുണ്ട്. ഇത് അമ്മമാരുടെയും കുട്ടികളുടെയും ചൂഷണത്തിനും നിയമലംഘനങ്ങള്‍ക്കും വഴിവെക്കും എന്ന കണ്ടത്തെലോടെയാണ് ഭേദഗതി ബിൽ ഒരുങ്ങുന്നത്.
ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കുന്നതിനെ പുണ്യ പ്രവൃത്തിയായിട്ടാണ് ബില്‍ നിര്‍വചിക്കുന്നത്. കുട്ടികളില്ലാത്ത ഇന്ത്യൻ ദമ്പതികള്‍ക്കാണ് വാടക ഗര്‍ഭപാത്രത്തെ ആശ്രയിക്കാനുള്ള അനുമതി നൽകുന്നത്. നിയമപ്രകാരം വിവാഹിതരായി അഞ്ചോ അതില്‍ കൂടുതലോ വര്‍ഷം കുട്ടികളില്ലാതെ കഴിയുന്ന ദമ്പതിമാര്‍ക്ക് അടുത്ത ബന്ധുക്കളായ സ്ത്രീകളെ ഗര്‍ഭധാരണത്തിന് ആശ്രയിക്കാം. ബിൽ ഭേദഗതി ചെയ്യുന്നതോടെ വാടകഗര്‍ഭത്തിനു തയ്യാറാകുന്ന സ്ത്രീക്ക് ഭേദഗതിയിലൂടെ 16 മാസത്തെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
2016ലാണ് ബില്‍ ലോക സഭയില്‍ അവതരിപ്പിച്ചത്. ബില്ലിലെ വ്യവസ്ഥകള്‍ ലളിതമാക്കണമെന്ന് കഴിഞ്ഞവര്‍ഷം പാര്‍ലമെന്ററി സ്ഥിരംസമിതി ശുപാര്‍ശ ചെയ്തിരുന്നു. വാടക ഗര്‍ഭധാരണത്തിനു മുതിരുന്ന സ്ത്രീകള്‍ക്ക് പ്രതിഫലമോ പാരിതോഷികമോ നല്‍കണമെന്നും വിവാഹിതര്‍ക്കു പുറമെ വിവാഹമോചിതരെയും ഗര്‍ഭപാത്രം വാടകയ്ക്കെടുക്കാന്‍ അനുവദിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തു.
ഇന്ത്യ വാടക ഗര്‍ഭപാത്ര കേന്ദ്രമായി മാറുന്ന പശ്ചാത്തലത്തിലാണ് സർക്കാർ നിയന്ത്രണമേർപ്പെടുത്തുന്നത്. വാടക ഗര്‍ഭപാത്രത്തിനായി വിദേശികള്‍ വന്‍തോതില്‍ ഇന്ത്യയെ ആശ്രയിക്കുന്നുണ്ട്. ഇത് അമ്മമാരുടെയും കുട്ടികളുടെയും ചൂഷണത്തിനും നിയമലംഘനങ്ങള്‍ക്കും വഴിവെക്കും എന്ന കണ്ടത്തെലോടെയാണ് ഭേദഗതി ബിൽ ഒരുങ്ങുന്നത്.
ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കുന്നതിനെ പുണ്യ പ്രവൃത്തിയായിട്ടാണ് ബില്‍ നിര്‍വചിക്കുന്നത്. കുട്ടികളില്ലാത്ത ഇന്ത്യൻ ദമ്പതികള്‍ക്കാണ് വാടക ഗര്‍ഭപാത്രത്തെ ആശ്രയിക്കാനുള്ള അനുമതി നൽകുന്നത്. നിയമപ്രകാരം വിവാഹിതരായി അഞ്ചോ അതില്‍ കൂടുതലോ വര്‍ഷം കുട്ടികളില്ലാതെ കഴിയുന്ന ദമ്പതിമാര്‍ക്ക് അടുത്ത ബന്ധുക്കളായ സ്ത്രീകളെ ഗര്‍ഭധാരണത്തിന് ആശ്രയിക്കാം. ബിൽ ഭേദഗതി ചെയ്യുന്നതോടെ വാടകഗര്‍ഭത്തിനു തയ്യാറാകുന്ന സ്ത്രീക്ക് ഭേദഗതിയിലൂടെ 16 മാസത്തെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
2016ലാണ് ബില്‍ ലോക സഭയില്‍ അവതരിപ്പിച്ചത്. ബില്ലിലെ വ്യവസ്ഥകള്‍ ലളിതമാക്കണമെന്ന് കഴിഞ്ഞവര്‍ഷം പാര്‍ലമെന്ററി സ്ഥിരംസമിതി ശുപാര്‍ശ ചെയ്തിരുന്നു. വാടക ഗര്‍ഭധാരണത്തിനു മുതിരുന്ന സ്ത്രീകള്‍ക്ക് പ്രതിഫലമോ പാരിതോഷികമോ നല്‍കണമെന്നും വിവാഹിതര്‍ക്കു പുറമെ വിവാഹമോചിതരെയും ഗര്‍ഭപാത്രം വാടകയ്ക്കെടുക്കാന്‍ അനുവദിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തു.