ചെന്നൈ: തമിഴ് സൂപ്പർ താരം രജനികാന്ത് രുപീകരിക്കുന്ന പാർട്ടി അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ 23 സീറ്റുകളിൽ വിജയിക്കുമെന്ന് അഭിപ്രായ സർവേ. ഒരു സ്വകാര്യ ചാനൽ നടത്തിയ സർവേയിലാണ് ഈ വെളിപ്പെടുത്തൽ. ആകെ സംസ്ഥാനത്തുള്ള 39 സീറ്റുകളിൽ 14 സീറ്റുകൾ ഡിഎംകെയും രണ്ട് സീറ്റുകൾ എഐഡിഎംകെയും നേടുമെന്ന് ചാനൽ സർവേ വ്യക്തമാക്കുന്നു.
രജനിയുടെ പാർട്ടി മത്സരരംഗത്തില്ലെങ്കിൽ അത് ഡിഎംകെക്കായിരിക്കും ഗുണം ചെയ്യുക. ഡിഎംകെ 32 സീറ്റുകളും എഐഡിഎംകെ ആറു സീറ്റുകളും എൻഡിഎ ഒരു സീറ്റും നേടും. മറിച്ച്, രജനിയുടെ പാർട്ടി മത്സരിച്ചാൽ എൻഡിഎക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും സർവേ ഫലം സൂചിപ്പിക്കുന്നു.കോൺഗ്രസ് നേതൃത്വം നൽകുന്ന യുപിഎ സഖ്യം പുതുച്ചേരിയിൽ മാത്രമായിരിക്കും വിജയിക്കുക എന്നും സർവേ വ്യക്തമാക്കുന്നു.
രജനിയുടെ പാർട്ടി മത്സരരംഗത്തില്ലെങ്കിൽ അത് ഡിഎംകെക്കായിരിക്കും ഗുണം ചെയ്യുക. ഡിഎംകെ 32 സീറ്റുകളും എഐഡിഎംകെ ആറു സീറ്റുകളും എൻഡിഎ ഒരു സീറ്റും നേടും. മറിച്ച്, രജനിയുടെ പാർട്ടി മത്സരിച്ചാൽ എൻഡിഎക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും സർവേ ഫലം സൂചിപ്പിക്കുന്നു.കോൺഗ്രസ് നേതൃത്വം നൽകുന്ന യുപിഎ സഖ്യം പുതുച്ചേരിയിൽ മാത്രമായിരിക്കും വിജയിക്കുക എന്നും സർവേ വ്യക്തമാക്കുന്നു.