അഹമ്മദാബാദ്: ഇന്ത്യൻ സൈന്യം പാക്കിസ്ഥാനിലെ ബാലകോട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ പാക് പൗരന്മാരോ കൊല്ലപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. പുൽവാമ ഭീകരാക്രമണത്തിന് ഉത്തരവാദികളായ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ക്യാംപുകളാണ് വ്യോമസേന ലക്ഷ്യം വെച്ചതെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. വ്യോമസേന ലക്ഷ്യം പൂര്‍ത്തിയാക്കിയത് ഒരു പാക് സൈനികനെയോ പാക് പൗരനെയോ ഉപദ്രവിക്കാതെയാണെന്ന് സുഷമാ സ്വരാജ് ചൂണ്ടിക്കാട്ടി. പാക് പൗരന്മാരെയോ സൈനികരെയോ ഉപദ്രവിക്കരുതെന്ന നിര്‍ദ്ദേശം വ്യോമസേനയ്ക്ക് നല്‍കിയിരുന്നുവെന്ന് മന്ത്രി പിടിഐയ്ക്ക് നല്കിയ അഭിമുഖത്തിൽ വ്യക്തമാക്കി.
അതേസമയം മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ പങ്കുള്ള പാക്കിസ്ഥാനെ ലോകരാജ്യങ്ങള്‍ക്ക് മുന്നിൽ ഒറ്റപ്പെടുത്തുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടെന്ന് സുഷമാ സ്വരാജ് കുറ്റപ്പെടുത്തി.
ഫെബ്രുവരി 14ന് ജമ്മു കശ്മീരിലെ പുൽവാമയിൽ നാൽപത് സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ബാലകോട്ടിലെ ജെയ്ഷെ മുഹമ്മദ് ഭീകര പരിശീലനകേന്ദ്രം ലക്ഷ്യമാക്കി ആക്രമണം നടത്തുകയായിരുന്നു.
അതേസമയം മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ പങ്കുള്ള പാക്കിസ്ഥാനെ ലോകരാജ്യങ്ങള്‍ക്ക് മുന്നിൽ ഒറ്റപ്പെടുത്തുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടെന്ന് സുഷമാ സ്വരാജ് കുറ്റപ്പെടുത്തി.
ഫെബ്രുവരി 14ന് ജമ്മു കശ്മീരിലെ പുൽവാമയിൽ നാൽപത് സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ബാലകോട്ടിലെ ജെയ്ഷെ മുഹമ്മദ് ഭീകര പരിശീലനകേന്ദ്രം ലക്ഷ്യമാക്കി ആക്രമണം നടത്തുകയായിരുന്നു.