ആപ്പ്ജില്ല

പീഡിപ്പിച്ച് ഗർഭിണിയാക്കി ഭ്രൂണം കത്തിച്ച പ്രതികൾ പിടിയിൽ

ഗ്വാളിയറിൽ മൂകയും ബധിരയുമായ പെൺകുട്ടിയെ ഗർഭിണിയാക്കി ഭ്രൂണത്തെ കത്തിച്ച പ്രതികൾ പിടിയിൽ

Samayam Malayalam 22 Sept 2018, 5:35 pm
ഗ്വാളിയർ: മൂകയും ബധിരയുമായ സ്ത്രീയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ഒമ്പത് പേർക്കെതിരെ കേസ്. മധ്യപ്രദേശിലെ ഗ്വാളിയറിലുള്ള അഭയകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന സ്ത്രീയെയാണ് പീഡനത്തിന് ഇരയാക്കിയത്. നാലു ഡോക്ടർമാർ ഉൾപ്പടെയുള്ളവർക്കെതിരെയാണ് കേസ്. 23 കാരിയെ ആദ്യം പീഡിപ്പിച്ചത് സ്ഥാപനത്തിന്റെ സെക്യൂരിറ്റിയായ സഹബ് സിംഗ് ഗുർജർ തന്നെയാണ്.
Samayam Malayalam rape


പിന്നീട് പെൺകുട്ടിയുടെ ഗർഭം ഇയാൾ സ്നേഹാലയം അഭയകേന്ദ്രം അധികൃതരുടെ സഹായത്തോടെ അലസിപ്പിച്ചു. സഹബ് സിംഗ് ഗുർജർ നിർബന്ധിച്ച് ഗർഭം അലസിപ്പിച്ച് ഭ്രൂണത്തെ കത്തിച്ചു കളഞ്ഞെന്നുമാണ് കേസ്. വിദേശ സഹായത്തോടെ പ്രവർത്തിക്കുന്ന സ്നേഹാലയത്തിന്റെ ഡയറക്ടര്‍ ഡോക്ടര്‍ ശര്‍മ്മ, ഇയാളുടെ ഭാര്യ ഡോക്ടര്‍ ഭാവന, ഹോം മനേജര്‍ ജയപ്രകാശ് ശര്‍മ്മ, ഡോക്ടര്‍ വിവേക് സാഹു, ഹോസ്റ്റല്‍ സൂപ്പർവൈസര്‍ രവി വാത്മീകി, വാര്‍ഡന്‍ ഗിരി രാജ് ബാഗേല്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

അഭയകേന്ദ്രത്തിന്റെ സെക്യൂരിറ്റിയായിരുന്ന ഗുർജറിനെതിരെ പെൺകുട്ടിയുടെ സുഹൃത്ത് മൊഴി നൽകിയിട്ടുണ്ട്. രണ്ട് മാസത്തോളം ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചെന്നും പെൺകുട്ടിയുടെ അനുമതിയില്ലാതെ നിർബന്ധിച്ച് ഗർഭം അലസിപ്പിച്ചെന്നും സുഹൃത്ത് മൊഴി നൽകി. കേസിലെ മറ്റ് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി. അഭയകേന്ദ്രത്തിലെ അന്തേവാസികൾ വനിതാ ശിശുക്ഷേമവകുപ്പിൽ പരാതി നൽകിയതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്. ഗർഭം അലസിപ്പിച്ച് ഭ്രൂണത്തെ എരിച്ചു കളഞ്ഞതിനാൽ കടുത്ത വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്