ആപ്പ്ജില്ല

ഡൽഹി കലാപം: ആംആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈനെതിരെ യുഎപിഎ ചുമത്തി

കൊലപാതക ആരോപണത്തിനും അറസ്റ്റിനും പിന്നാലെ തന്നെ ആംആദ്മി താഹിർ ഹുസൈനിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. വീടിന് സമീപത്ത് വെച്ചായിരുന്നു ഐബി ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത്

Samayam Malayalam 22 Apr 2020, 10:51 pm
ന്യൂഡൽഹി: ഡൽഹി കലാപത്തിൽ ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശര്‍മയുടെ കൊല്ലപ്പെട്ടസംഭവവുമായി ബന്ധപ്പെട്ട് പുറത്താക്കപ്പെട്ട ആംആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെതിരെ ഡൽഹി പോലീസ് യുഎപിഎ ചുമത്തി. അമ്പതോളം പേർ മരിക്കുകയും നൂറു കണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവമായിരുന്നു ഡൽഹി കലാപം.
Samayam Malayalam Tahir Hussain


കലാപത്തിനു പിന്നാലെ ചാന്ദ്ബാഗില്‍ വെച്ചായിരുന്നു താഹിര്‍ ഹുസൈനെ പോലീസ് അറസ്റ്റ് ചെയ്തത്. ഐബി ഉദ്യോഗസ്ഥനായ അങ്കിത് ശര്‍മ താഹിര്‍ ഹുസൈന്‍റെ വീടിനുസമാപത്ത് നിന്നാണ് കൊലചെയ്യപ്പെട്ടത്. സംഭവത്തെതുടർന്ന് ഐപിസി 365 (തട്ടികൊണ്ട് പോകല്‍), 302 (കൊലപാതകം), 201 (തെറ്റായ വിവരങ്ങള്‍ ധരിപ്പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് താഹിര്‍ ഹുസൈനെതിരെ അന്ന് കേസെടുത്തത്. എന്നാൽ ഇയാൾ കുറ്റം നിഷേധിച്ചിരുന്നു.

Also Read: "മടിയിൽ കനമുള്ളവനേ പേടിയുള്ളൂ": സ്പ്രിംഗ്ലർ വിവാദത്തിൽ ആശങ്കയില്ലെന്ന് മുഖ്യമന്ത്രി

കൊലപാതക ആരോപണത്തിനും അറസ്റ്റിനും പിന്നാലെ തന്നെ ആംആദ്മി താഹിർ ഹുസൈനിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. കലാപത്തില്‍ ഉള്‍പ്പെട്ടവരാരും അവരുടെ രാഷ്ട്രീയത്തിന്‍റെ പേരിൽ നിയമ നടപടികളില്‍ നിന്നും ഒഴിവാക്കപ്പെടില്ലെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ പ്രസ്താനവനക്ക് പിന്നാലെയായിരുന്നു ഹുസൈനിനെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കുന്നത്.

അങ്കിത് ശർമ്മയുടെ പിതാവും മകന്‍റെ കൊലപാതകത്തിന് പിന്നിൽ ആംആദ്മി നേതാവാണെന്ന് ആരോപിച്ചിരുന്നു. താഹിര്‍ ഹുസൈന്‍ അങ്കിതിനെ വെടിവച്ചു കൊലപ്പെടുത്തിയതിന് ശേഷം അഴുക്കുചാലില്‍ തള്ളുകയായിരുന്നെന്നാണ് പിതാവ് രവീന്ദര്‍ ശര്‍മ പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയെന്നാരോപിച്ച് ഡൽഹിയിലെ വിദ്യാര്‍ത്ഥികൾക്കെതിരെയും പോലീസ് യുഎപിഎ ചുമത്തിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്